ആന്‍റപ്പൻ ഒഴിഞ്ഞകോണിൽ
ആന്‍റപ്പൻ ഇടനിലക്കാരനാണ്. എന്തിന്‍റെ എന്നു ചോദിച്ചാൽ ഭൂമിയിൽ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന എന്തിന്‍റെയും. എങ്കിലും "സ്പെഷലൈസേഷൻ’ ഭൂമി ഇടപാടിലാണ്. കമ്മീഷൻ വ്യവസ്ഥയനുസരിച്ച് ഇടപാടുകാരിൽനിന്ന് തനിക്ക് അവകാശപ്പെട്ടത് വാങ്ങിച്ചെടുക്കാൻ വിരുതനാണയാൾ. ആന്‍റപ്പന്‍റെ ഭാര്യ അച്ചാമ്മ. ആന്‍റപ്പനും അച്ചാമ്മയ്ക്കുംകൂടി നാലു മക്കൾ. അങ്ങനെ നാലും രണ്ടും ആറംഗങ്ങളുള്ള കുടുംബം. വീട്ടുപേര് - ഒഴിഞ്ഞകോണിൽ. വീട്ടുപേരുപോലെതന്നെ വീടിരിക്കുന്നത് ഒരൊഴിഞ്ഞ കോണിലാണ്. വീട്ടിലേക്കെത്താൻ വീതിയുള്ള വഴിയൊന്നുമില്ല. വെറും ഒരു നടപ്പാത മാത്രം. കഷ്ടിച്ച് ഒരു സൈക്കിളോ കൂടിവന്നാൽ ഒരു ബൈക്കോമാത്രം പോകും. കാര്യത്തിലേക്ക് വരാം.

ആന്‍റപ്പൻ തന്‍റെ ഇടപാടുകാര്യങ്ങളിൽ സൂക്ഷ്മതയും കൃത്യതയുമുള്ളവനാണെങ്കിലും വീട്ടുകാര്യങ്ങളെ സംബന്ധിച്ച് അങ്ങനെയൊന്നുമല്ല. ഭാര്യയോടുള്ള കടമയോ, മക്കളോടുള്ള ഉത്തരവാദിത്വങ്ങളോ കൃത്യമായും മുടക്കം കൂടാതെയും അയാൾ നിർവ്വഹിക്കാറുണ്ടെന്നൊന്നും പറയാനാവില്ല. ഒത്താൽ ഒത്തു, ചെയ്താൽ ചെയ്തു. അത്രേ പറയാനാവൂ. ഇന്നലെ ആന്‍റപ്പനും അച്ചാമ്മയും തമ്മിൽ ഒന്നുടക്കി. ഉടക്കാൻ കാരണം മുകളിൽപ്പറഞ്ഞതുതന്നെ.

രണ്ടാമത്തെ മകൾ റാണി രണ്ടാം വർഷ നഴ്സിങ്ങ് വിദ്യാർത്ഥിനിയാണ്. ഫീസടയ്ക്കാൻ സമയമായെന്നും സമയത്ത് അതടയ്ക്കാതെ വന്നാൽ കുഴപ്പമാകുമെന്നും അവൾ അമ്മയെ ഫോണ്‍ ചെയ്ത് അറിയിച്ചു. ആന്‍റപ്പൻ പാതിരായ്ക്ക് തന്‍റെ സ്വന്തം വീട്ടിലേക്ക് "പാന്പു’ കണക്കേ കേറിച്ചെന്നപ്പോൾ അച്ചാമ്മ ആന്‍റപ്പനെ മകളുടെ ഫോണ്‍ സന്ദേശം അറിയിച്ചു. ഉടൻതന്നെ ഫീസടയ്ക്കാനുള്ള പണം അയയ്ക്കണമെന്ന തന്‍റെ അപേക്ഷയ്ക്കുമുന്പിൽ ആന്‍റപ്പനെന്ന തന്‍റെ ഭർത്താവ് കൈമലർത്തിക്കാട്ടിയതിൽ അച്ചാമ്മയ്ക്ക് വലിയ ദുഃഖമുണ്ടായി. ആ ദുഃഖം കരഞ്ഞും ഒച്ചവെച്ചും അവസാനം നെഞ്ചത്തലച്ചും അച്ചാമ്മ പ്രകടിപ്പിക്കുകയും ചെയ്തു. ആന്‍റപ്പന് അരിശം നിയന്ത്രിക്കാനായില്ല. കൊടുത്തു പ്രിയതമയുടെ കരണം നോക്കി തകർപ്പൻ ഒരടി. ആ യുദ്ധം അന്നവസാനിച്ചത് അച്ചാമ്മയുടെ ആത്മഹത്യാഭീഷണിയോടെയാണ്. പിന്നെ എന്തുണ്ടായി എന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ല.

പ്രസക്തിയുള്ളതോ മേൽക്കണ്ട കുടുംബത്തിലെ പ്രശ്നകാരണം തേടിയുള്ള അന്വേഷണത്തിനാണ്. ആന്‍റപ്പെനെന്ന ഭർത്താവിന്‍റെ അച്ചാമ്മയെന്ന ഭാര്യമാത്രം തുഴഞ്ഞാൽ കരപറ്റുന്ന കുടുംബമാണോ ഒഴിഞ്ഞകോണിൽ. തന്നെക്കാൾ കൂടുതലായി തന്‍റെ ഭാര്യയേയും മക്കളേയും സ്നേഹിക്കാൻ ആന്‍റപ്പനെന്ന ഭർത്താവും അപ്പനുമായ ഇടനിലക്കാരൻ മനസുകാട്ടാതെപോയതല്ലേ ഇവിടത്തെ പ്രശ്നകാരണം. കുടുംബജീവിതം നയിക്കുന്ന ഓരോരുത്തരുടെയും അധ്വാനം ആനന്ദപൂർണമാകുന്നത് അയാൾ തന്‍റെ കുടുംബത്തിലെ ഇതരാംഗങ്ങളുടെ സംതൃപ്തിക്കും സന്തോഷത്തിനുംവേണ്ടി അധ്വാനിക്കുകയും നിലകൊള്ളുകയും ചെയ്യുന്പോഴല്ലേ?

കുടുംബജീവിതത്തെ സംബന്ധിച്ചും കുടുംബാംഗങ്ങളോടുള്ള ഉത്തരവാദിത്വങ്ങളെ സംബന്ധിച്ചും കുടുംബത്തിന് രൂപം കൊടുക്കുന്നവർക്കും അതിന് നേതൃത്വം നൽകുന്നവർക്കും ദിശാബോധം ഉണ്ടാകാതെ പോയാൽ നമ്മുടെ കുടുംബങ്ങളിൽ മേൽക്കണ്ട പ്രശ്നമല്ല അതിനപ്പുറവും സംഭവിക്കും. തൊഴിൽപരമായി ഇടനിലക്കാരനായ ആന്‍റപ്പന് തന്‍റെ കുടുംബത്തിൽ കുടുംബബന്ധങ്ങളെ ചേർത്തിണക്കുന്ന ഇടനിലക്കാരനായി എന്നും നിലകൊള്ളാൻ കഴിഞ്ഞാൽ അയാൾക്ക് കൈവരിക്കാനാകുന്നത് അയാളുടെ ജീവിതത്തിന്‍റെ അന്ത്യംവരെയും നീണ്ടുനിൽക്കുന്ന സന്തോഷവും സംതൃപ്തിയുമായിരിക്കും.

സിറിയക് കോട്ടയിൽ