കെഎസ്ആർടിസിയിൽ ഇനി അദർ ഡ്യൂട്ടിയില്ല
കെഎസ്ആർടിസിയിൽ ഇനി അദർ ഡ്യൂട്ടിയില്ല
Monday, April 23, 2018 2:16 AM IST
തിരുവനന്തപുരം: മുടങ്ങുന്ന സർവീസുകൾ ഒഴിവാക്കി ദിവസവും പരമാവധി വരുമാനമുണ്ടാക്കുന്നതിന് കെഎസ്ആർടിസി തയാറെടുക്കുന്നു. ഇതിനായി കെഎസ്ആർടിസിയിലെ ഡ്രൈവർ, കണ്ടക്ടർ ജീവനക്കാരുടെ അദർ ഡ്യൂട്ടികൾ ഒഴിവാക്കുന്നതിന് എംഡി ടോമിൻ ജെ. തച്ചങ്കരി ഉത്തരവിട്ടു.

ആവശ്യത്തിനു ജീവനക്കാരുണ്ടെങ്കിലും ജീവനക്കാർ മറ്റു ജോലികൾ ചെയ്യുന്നതിനാൽ ദിവസവും ഇരുന്നൂറോളം സർവീസുകൾ മുടങ്ങുന്നുണ്ടെന്നാണ് കണക്ക്. ഇത് ഒഴിവാക്കുന്നതിനാണ് കെഎസ്ആർടിസി നേതൃത്വം തയാറെടുക്കുന്നത്. ബോർഡ് വെഹിക്കിൾ സൂപ്പർവൈസർ, ഡോക് വെഹിക്കിൾ സൂപ്പർവൈസർ തുടങ്ങിയ നിയമനങ്ങൾ നിർത്തലാക്കും.

കെഎസ്ആർടിസിയുടെ സർവീസ് ഓപ്പറേഷൻ ദേശീയ ശരാശരിക്ക് ഒപ്പമെത്തിക്കുന്നതിനാണ് പുതിയ പരിഷ്കരണങ്ങൾ കൊണ്ടുവരുന്നത്. ഇതിന്‍റെ ഭാഗമായി ഷണ്ടിംഗ് ഡ്യൂട്ടികളും നിർത്തലാക്കും. ബസുകൾ അറ്റകുറ്റപ്പണികൾക്കു നൽകുന്പോൾ രാത്രികാലങ്ങളിൽ ഡിപ്പോകളിൽ ഷണ്ടിംഗ് ജോലികൾക്കു നിയോഗിച്ചിരുന്ന ഡ്രൈവർമാരെ പിൻവലിക്കും. ഡ്യൂട്ടിയിലുള്ള ഡ്രൈവിംഗ് അറിയാവുന്ന മെക്കാനിക്കൽ ജീവനക്കാർ ഈ ജോലി ചെയ്യണം. മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ഹെവി ഡ്യൂട്ടി ഡ്രൈവിംഗ് ലൈസൻസ് നേടണം. ഇതു കരസ്ഥമാക്കുന്നവർക്കു ഡ്രൈവിംഗ് ചെയ്യുന്നതിനുള്ള അനുമതി പത്രം നൽകണമെന്നും എംഡി ഇറക്കിയ ഉത്തരവിൽ പറയുന്നു. ഡ്യൂട്ടി കഴിഞ്ഞു വരുന്ന ഡ്രൈവർമാർ ഡീസൽ നിറച്ചതിനുശേഷം വാഹനം നിശ്ചിത സ്ഥലത്ത് പാർക്ക് ചെയ്യുന്നുവെന്ന് യൂണിറ്റ് മേധാവികൾ ഉറപ്പാക്കണം.


കണ്ടക്ടർമാരെ ഇനിമുതൽ അദർ ഡ്യൂട്ടികളിൽ നിയമിക്കില്ല. അത്തരം സാഹചര്യങ്ങളിൽ ഇൻസ്പെക്ടർമാരെ ഈ ഡ്യൂട്ടിയിൽ നിയോഗിക്കാം. ഓപ്പറേറ്റിംഗ് സെന്‍ററുകളിൽ സ്റ്റേഷൻ മാസ്റ്ററുടെ ജോലി ഡ്യൂട്ടിയിലുള്ള ഇൻസ്പെക്ടർ നിർവഹിക്കണം. ഷണ്ടിംഗ്, ബ്രേക് ഡൗണ്‍ അറ്റന്‍റ് ചെയ്യൽ എന്നിവ ഡ്യൂട്ടിയിലുള്ള വെഹിക്കിൽ സൂപ്പർ വൈസർ നിർവഹിക്കണം. റിസർവേഷൻ, കൂപ്പണ്‍, കണ്‍സഷൻ കൗണ്ടറുകളിൽ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. മറ്റു ജീവനക്കാർ ഇത്തരം ജോലികൾ ചെയ്യുന്നുണ്ടെങ്കിൽ അവരെ അവരവരുടെ വിഭാഗത്തിലേക്ക് ഉടനടി മാറ്റണം.

ജീവനക്കാരുടെ അഭാവം മൂലം സർവീസ് റദ്ദാക്കുന്ന സാഹചര്യമുണ്ടായാൽ യൂണിറ്റ് ഓഫീസർമാർ ഉത്തരവാദികളായിരിക്കുമെന്നും പുതിയ ഉത്തരവിൽ പറയുന്നു. മുൻ മേധാവികൾ അദർ ഡ്യൂട്ടികൾ ഒഴിവാക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.