ലോഡ്‌സ് എന്നും അഗ്‌നിപരീക്ഷ
ലോഡ്‌സ് എന്നും അഗ്‌നിപരീക്ഷ
Thursday, August 9, 2018 12:13 AM IST
ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റിന് ലോഡ്സ് മൈതാനം അത്ര സുഖകരമായ അനുഭവങ്ങളല്ല നൽകിയിട്ടുള്ളത്. ലോഡ്സിൽ 17 തവണയാണ് ഇന്ത്യ ടെസ്റ്റ് കളിക്കാനിറങ്ങിയിട്ടുള്ളത്. ആകെ ജയിച്ചത് വെറും രണ്ടെണ്ണത്തിൽ മാത്രം. 11 എണ്ണം തോറ്റു. നാലെണ്ണം സമനിലയിലായി.

ലോകത്തിലെ ഒന്നാം റാങ്ക് നേടിയ ടീമിനെ എത്ര നിസാരമായാണ് ഇംഗ്ലീഷ് ബൗളർമാർ എറിഞ്ഞിട്ടതെന്ന് ആദ്യ ടെസ്റ്റിൽ നമ്മൾ കണ്ടു കഴിഞ്ഞു. ബാറ്റിംഗ് ഓര്‍ഡർ നിശ്ചയിക്കുന്നതുമുതൽ ഇന്ത്യക്ക് പിഴച്ചു. ബാക്കിയെല്ലാം ഇംഗ്ലീഷ് ബൗളർമാർ പൂർത്തിയാക്കി. ഫോമിലുള്ള ഇഷാന്ത് ശർമയും മുഹമ്മദ് ഷാമിയുമാണ് ബൗളിംഗിലെ ഇന്ത്യന്‍ പ്രതീക്ഷ. മൂന്നാം നന്പറിൽ ചേതേശ്വർ പൂജാരയ്ക്കു പകരമെ‌ത്തിയ കെ.എൽ. രാഹുലും വൃദ്ധിമാന്‍ സാഹയ്ക്കു പകരക്കാരനായി എത്തിയ ദിനേഷ് കാര്‍ത്തിക്കിനും ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല. പരുക്കുമാറാത്ത ജസ്പ്രീത് ബുംറയും നാളെ കളിക്കളത്തിലിറങ്ങാന്‍ സാധ്യത കുറവാണ്.

ഇംഗ്ലണ്ടും പരുങ്ങലിൽ

കഴിഞ്ഞ കളിയില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം നടത്തിയ ബെന്‍ സ്റ്റോക്സ് ഇല്ലാത്തത് ഇംഗ്ലണ്ടിനും രണ്ടാം ടെസ്റ്റ് പരീക്ഷണമായിരിക്കുകയാണ്. ക്രിസ് വോക്‌സാകും പകരക്കാരനായി ഇറങ്ങുക. ആദ്യ മത്സരത്തിലെ‍ മോശം പ്രകടനത്തെ തുടര്‍ന്ന് ഡേവിഡ് മലാനെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫാസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒലി പോപ്പാണ് മലാന്‍റെ പകരക്കാരന്‍. ബാറില്‍ തല്ലുണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകേണ്ടതിനാലാണ് ബെന്‍ സ്റ്റോക്‌സിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.

കോഹ്‌ലി വീണാൽ ഇംഗ്ലണ്ട് നേടും

ഇന്ത്യ കോഹ്‌ലിയെ അമിതമായി ആശ്രയിക്കുന്നു. പതിറ്റാണ്ടുകൾക്കു മുന്പ് സച്ചിൻ തെണ്ടുൽക്കറെ ആശ്രയിച്ചതുപോലെ. ആ ആത്മവിശ്വാസം തകർത്താൽ; കോഹ്‌ലിയെ വേഗത്തിൽ പുറത്താക്കിയാൽ ഇംഗ്ലണ്ട് പാതി ജയിച്ചു. അതിനായുള്ള തന്ത്രങ്ങളാവും അവർ അണിയറയിൽ ഒരുക്കുന്നതും. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും ബാറ്റിംഗ് നിര തകര്‍ന്നപ്പോള്‍ കോഹ്‌ലിയായിരുന്നു ഒറ്റയ്ക്ക് പോരാടിയത്. ഈ വിശ്വാസം കോഹ്‌ലിക്ക് സമ്മര്‍ദമായി മാറും. ഈ സമ്മർദം മുതലാക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്ന് കഴിഞ ദിവസം ഇംഗ്ലണ്ട് പരിശീലകന്‍ ട്രവര്‍ ബെയ്‌ലിസ് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യക്ക് കോഹ്‌ലിയുടെ മേലുള്ള അമിത പ്രതീക്ഷ നമ്മള്‍ ഉപയോഗപ്പെടുത്തണം എന്നായിരുന്നു ബെയ്‌ലിസ് പറഞ്ഞത്.


ബൗളിംഗ് മികച്ചത്; നിർണായക ഘട്ടത്തിൽ

ഇന്ത്യന്‍ ബൗളിംഗ് മികച്ചതാണ്. എന്നത്തേക്കാളും മികച്ചതെന്നു പറയാം. പക്ഷേ, പ്രതിസന്ധി ഘട്ടങ്ങളിൽ പരാജയപ്പെടുന്നതാണു പ്രധാന പ്രശ്നം. മികച്ച ഫോമിലുള്ള ഇഷാന്ത് ശര്‍മ രണ്ട് ഇന്നിംഗ്‌സുകളിലുമായി ആറു വിക്കറ്റാണ് സ്വന്തമാക്കിയത്. 97 റണ്‍സ് മാത്രം വഴങ്ങിയാണ് ഇഷാന്ത് ആറു വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഒന്നാം ഇന്നിംഗ്സില്‍ അശ്വിന്‍ നാലു വിക്കറ്റും സ്വന്തമാക്കിയിരുന്നു. ബാറ്റിംഗിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാനായാൽ ലോഡ്സിൽ വീണ്ടും ഇന്ത്യൻ വിജയം ആഘോഷിക്കാനാവും. 2014ൽ എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ വിജയിച്ചിരുന്നു.

കോഹ്‌ലിക്ക് ഉപദേശവുമായി സച്ചിൻ



രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുൽക്കർ. ഇപ്പോള്‍ ലഭിക്കുന്ന പ്രശസ്തിയിലും നേട്ടങ്ങളിലും അഭിരമിക്കരുതെന്നും ഇക്കാര്യത്തില്‍ സംതൃപ്തനാകരുതെന്നുമാണ് കോഹ്‌ലിയോട് സച്ചിൻ പറഞ്ഞത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സച്ചിൻ തന്‍റെ നിർദേശങ്ങൾ മുന്നോട്ടുവച്ചത്.

എത്ര റൺസ് നേടുന്നു എന്നതു നോക്കി തൃപ്തനാവരുത്. എത്ര റണ്‍സ് നേടിയാലും കൂടുതല്‍ക്കൂടുതല്‍ റണ്‍സ് നേടണമെന്ന തോന്നല്‍ ഉണ്ടാവണമെന്നാണ് സ്വന്തം അനുഭവത്തില്‍ നിന്ന് പറയാനുള്ളതെന്ന് സച്ചിൻ പറഞ്ഞു. ക്രിക്കറ്റിൽ മുന്നോട്ടു പോകും തോറും വിമർശകരും മുഖസ്തുതിക്കാരും ഉപദേശികളും രംഗത്തത്തും. എന്നാല്‍, ലക്ഷ്യം നേടാനുള്ള കഠിനമായ ആഗ്രഹം താങ്കളിലുണ്ടാകണം.

അപ്പോൾ തീർച്ചയായും താങ്കള്‍ക്കത് സാധിക്കും. എജ്ബാസ്റ്റണ്‍ ടെസ്റ്റിലെ തോല്‍വിയിലും താങ്കള്‍ക്ക് തല ഉയര്‍ത്തി നില്‍ക്കാം. ഇന്നലെവരെ നേടിയ കാര്യങ്ങളിൽ നിങ്ങൾ എന്നു തൃപ്തനാവുന്നുവോ അന്ന് ബാറ്റ്സ്മാൻ എന്ന നിലയിൽ നിങ്ങളുടെ വീഴ്ച ആരംഭിക്കുന്നു. ബൗളര്‍മാര്‍ക്ക് ഒരു മത്‌സരത്തിൽ10 വിക്കറ്റ് മാത്രമേ പരമാവധി നേടാനാവു. എന്നാല്‍, ബാറ്റ്‌സ്മാന്‍മാര്‍ക്ക് അങ്ങിനെയല്ല. ഒരു പരിധി ഇല്ല. അതുകൊണ്ട് ഒരിക്കലും സംതൃപ്തനാവരുത്.എന്നാൽ, സന്തോഷവാനാവുകയും വേണം. സച്ചിൻ പറഞ്ഞു നിർത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.