വന്പൻ കരാർ! ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന എട്ടാമത് കായിക താരമായി ലൂയിസ് ഹാമിൽട്ടണ്‍
വന്പൻ കരാർ! ലോകത്തിലെ ഏറ്റവും  കൂടുതൽ പ്രതിഫലം പറ്റുന്ന എട്ടാമത് കായിക താരമായി  ലൂയിസ് ഹാമിൽട്ടണ്‍
Saturday, July 21, 2018 1:05 AM IST
ഫോർമുല വണ്‍ (എഫ് വണ്‍) കാറോട്ട മത്സരത്തിലെ ലോകചാന്പ്യൻ ബ്രിട്ടന്‍റെ ലൂയിസ് ഹാമിൽട്ടണ്‍ മെഴ്സിഡസുമായുള്ള കരാർ 2020വരെ നീട്ടി. നാലു കോടി പൗണ്ട് (359 കോടി രൂപ) വാർഷിക പ്രതിഫലമെന്ന നിലയിലാണ് മുപ്പത്തിമൂന്നുകാരനായ ഹാമിൽട്ടണ്‍ മെഴ്സിഡസുമായി കരാറിലായത്. ബോണസും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടാതെയുള്ള തുകയാണിതെന്നാണ് റിപ്പോർട്ട്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന കായിക താരങ്ങളിൽ എട്ടാം സ്ഥാനക്കാരനായി ഹാമിൽട്ടണ്‍. അമേരിക്കൻ ബോക്സിംഗ് താരം ഫ്ളോയ്ഡ് മെയ്‌വെതറാണ് വാർഷിക പ്രതിഫലത്തിൽ ഒന്നാമതുള്ളത്. 1,897 കോടി രൂപ (21.1 കോടി പൗണ്ട്) ആണ് മെയ്‌വെതറിന്‍റെ വാർഷിക ശന്പളം.

എഫ് വണ്‍ ഡ്രൈവർമാരിൽ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരമെന്ന റിക്കാർഡും ഇതോടെ ഹാമിൽട്ടണ്‍ സ്വന്തമാക്കി. ഫെരാരിയുടെ ജർമൻ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റലിനെയാണ് (341 കോടി രൂപ) ബ്രിട്ടീഷ് താരം മറികടന്നത്. ഫെരാരിയുടെ കിമി റൈക്കോണ്‍ ആണ് (274 കോടി രൂപ) നിലവിൽ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന ഡ്രൈവർമാരിൽ മൂന്നാം സ്ഥാനത്തുള്ളത്.

നാലു തവണ (2008, 2014, 2015, 2017 വർഷങ്ങളിൽ) എഫ് വണ്‍ ലോക ചാന്പ്യനായ താരമാണ് ഹാമിൽട്ടണ്‍. 2008ൽ മക്‌ലാരന്‍റെ ഡ്രൈവറായിരിക്കേ എഫ് വണ്‍ ചാന്പ്യനായി ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് കുറിച്ചിരുന്നു. മക്‌ലാരൻ അന്നുപയോഗിച്ചിരുന്നത് മെഴ്സിഡസ് എൻജിനായിരുന്നു എന്നതും രസകരം. 2013ലാണ് താരം മെഴ്സിഡസുമായി കരാറിലായത്. 2014ൽ മെഴ്സിഡസ് ടർബോ ഹൈബ്രിഡ് എൻജിനുകൾ ഘടിപ്പിച്ചതോടെ ഹാമിൽട്ടണ്‍ എഫ് വണ്‍ ട്രാക്കിൽ മിന്നൽപ്പിണർ സൃഷ്ടിച്ചു. തുടർന്നു നടന്ന നാല് എഫ് വണ്‍ ചാന്പ്യൻഷിപ്പുകളിൽ മൂന്നിലും ബ്രിട്ടീഷ് താരം മെഴ്സിഡസിനായി ചാന്പ്യനായി.


ജർമൻ ഗ്രാൻപ്രീ നാളെ

2018 സീസണ്‍ എഫ് വണ്ണിൽ ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പിന്‍റെ രണ്ടാം സ്ഥാനത്താണ് ഹാമിൽട്ടണ്‍ ഇപ്പോൾ. ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലാണ് ഒന്നാമത്. ജൂണ്‍ 24നു നടന്ന ഫ്രഞ്ച് ഗ്രാൻപ്രീയിലാണ് ഹാമിൽട്ടണ്‍ അവസാനമായി വിജയിച്ചത്. നാലു ജയം സ്വന്തമാക്കി 171 പോയിന്‍റുമായാണ് വെറ്റൽ ഒന്നാമതുള്ളത്. മൂന്നു ജയം നേടിയ ഹാമിൽട്ടണ് 163 പോയിന്‍റുണ്ട്. ഫെരാരിയുടെ ഫിൻലൻഡ് ഡ്രൈവർ കിമി റൈക്കോണാണ് (116 പോയിന്‍റ്) മൂന്നാം സ്ഥാനത്ത്. ഞായറാഴ്ച നടക്കുന്ന ജർമൻ ഗ്രാൻപ്രീയാണ് ഈ സീസണിൽ നടക്കാനിരിക്കുന്ന അടുത്ത എഫ് വണ്‍ പോരാട്ടം. ജർമൻ ഗ്രാൻപ്രീയുടെ പരിശീലന മത്സരങ്ങൾ ഇന്നലെ ആരംഭിച്ചു. ഇന്നാണ് പോൾപൊസിഷൻ പോരാട്ടം.


പ്രതിഫലത്തിൽ മുന്പന്മാർ

1,897 കോടി രൂപ
മെയ്‌വെതർ (ബോക്സിംഗ്)

585 കോടി രൂപ
കോണോർ മക്ഗ്രീഗർ (മിക്സണ്‍ മാർഷ്യൽ ആർട്സ്)

576 കോടി രൂപ
ലയണൽ മെസി (ഫുട്ബോൾ)

504 കോടി രൂപ
നെയ്മർ (ഫുട്ബോൾ)

441 കോടി രൂപ
മാറ്റ് റയാൻ (അമേരിക്കൻ ഫുട്ബോൾ)

423 കോടി രൂപ
ക്രിസ്റ്റ്യാനോ റൊണാൾഡോ (ഫുട്ബോൾ)

396 കോടി രൂപ
മാത്യു സ്റ്റഫോഡ് (അമേരിക്കൻ ഫുട്ബോൾ)

360 കോടി രൂപ
ലൂയിസ് ഹാമിൽട്ടണ്‍ (എഫ് വണ്‍)

എഫ് വണ്ണിൽ

342 കോടി രൂപ
സെബാസ്റ്റ്യൻ വെറ്റൽ (ഫെരാരി)

274 കോടി രൂപ
കിമി റൈക്കോണ്‍ (ഫെരാരി)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.