മുറയ്ക്ക് മൂന്നാകാൻ
മുറയ്ക്ക് മൂന്നാകാൻ
Saturday, July 14, 2018 12:31 AM IST
സെന്‍റ് പീറ്റേഴ്സ്ബർഗ്: ഇംഗ്ലണ്ടും ബെൽജിയവും ഒരിക്കൽക്കൂടി നേർക്കുനേർവരുന്നു. ഫുട്ബോൾ ലോകകപ്പിന്‍റെ സെമി ഫൈനലിൽ തോറ്റ ഇംഗ്ലണ്ടും ബെൽജിയവും മൂന്നാം സ്ഥാനക്കാർക്കുവേണ്ടിയുള്ള പോരാട്ടത്തിന് ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30ന് ഇറങ്ങും. ഗ്രൂപ്പ് ജിയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ബെൽജിയത്തിനായിരുന്നു ജയം. എന്നാൽ, അന്ന് ഇരുടീമും തങ്ങളുടെ സൈഡ്ബെഞ്ചിലുള്ളവരെയാണ് ഇറക്കിയത്.

എന്നാൽ മൂന്നാം സ്ഥാനക്കാർക്കുവേണ്ടിയുള്ള പ്ലേ ഓഫിൽ ഇരുടീമും കാര്യമായിതന്നെയാണ് ഇറങ്ങുക. ബെൽജിയം ജയിച്ചൽ ലോകകപ്പ് ചരിത്രത്തിൽ അവരുടെ ഏറ്റവും വലിയ നേട്ടമാകും. ഇംഗ്ലണ്ടാണ് ജയിക്കുന്നതെങ്കിൽ 1966ലെ കിരീടനേട്ടത്തിനുശേഷമുള്ള വലിയ നേട്ടമാകും. ഇത്തവണ ഫൈനലിലെത്തുമെന്നു പ്രതീക്ഷിച്ച ബെൽജിയത്തിന്‍റെ സുവർണതലമുറയെ സെമിയിൽ ഫ്രാൻസ് ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചു. ഇംഗ്ലണ്ടിന്‍റെ യുവ ടീം ഒരു ഗോളിനു മുന്നിൽനിന്നശേഷം ക്രൊയേഷ്യയോട് തോറ്റിരുന്നു.


ആരും വലിയ പ്രതീക്ഷയൊന്നു കൊടുക്കാതിരുന്ന ഇംഗ്ലണ്ടിന്‍റെ യുവസംഘം സെമി ഫൈനൽ വരെയെത്തിയത് അഭിമാനമായാണ് ആരാധകർ കാണുന്നത്. എന്നാൽ, ബെൽജിയത്തിനാണ് വേദന. ബെൽജിയൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമായിരുന്നിട്ടും ഫൈനലിലെത്താനാവാതെ പോയതിന്‍റെ നിരാശയാണ് അവർക്ക്.

ഇംഗ്ലണ്ട് ടീമിലെ 23 പേരും ഇന്നലെ പരിശീലനത്തിൽ സജീവമായിട്ടുണ്ടായിരുന്നു. സെമി ഫൈനലിൽ എക്സ്ട്രാ ടൈമിൽ കാലിനു പരിക്കേറ്റ് കളംവിട്ട കിറോണ്‍ ട്രിപ്പിയറും ഗ്രൗണ്ടിലെത്തി. ഇന്ന് നടക്കുന്ന മത്സരത്തിൽ ഫാബിയൻ ഡെൽഫ് ആദ്യ പതിനൊന്നിൽ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

1986 മെക്സിക്കോ ലോകകപ്പിൽ നാലാം സ്ഥാനത്തെത്തിയതാണ് ബെൽജിയത്തിന്‍റെ ഏറ്റവും വലിയ നേട്ടം. എല്ലാ മത്സരവും ജയിച്ച് സെമി ഫൈനൽ വരെയെത്തിയ ബെൽജിയം മികച്ച പ്രകടനം നടത്തിയശേഷമാണ് ഫ്രാൻസിനോട് കീഴടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.