ഇനി ക്ലൈമാക്സ്!
ഇനി ക്ലൈമാക്സ്!
Friday, July 13, 2018 1:57 AM IST
കണ്ണീർ, സന്തോഷം, ചിരി, ട്വിസ്റ്റ്... എല്ലാം പാകത്തിനും അതിലധികവും ലോകത്തിനു സമ്മാനിച്ച ലോകകപ്പ് ഫുട്ബോൾ കാഴ്ച ഇനി ക്ലൈമാക്സിലേക്ക്. 21-ാം ഫിഫ ലോകകപ്പ് ഫൈനലിൽ 1998ലെ ചാന്പ്യന്മാരായ ഫ്രാൻസും കന്നിക്കിരീടം സ്വപ്നംകണ്ട് അവസാന ഒരുക്കത്തിലേർപ്പെട്ടിരിക്കുന്ന ക്രൊയേഷ്യയും കൊന്പുകോർക്കും.

ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30ന് മോസ്കോയിലെ ലൂഷ്നികി സ്റ്റേഡിയത്തിൽ ഫൈനലിനു വിസിൽ മുഴങ്ങുന്പോൾ ലോകം നെഞ്ചിടിപ്പോടെ കാത്തിരിക്കും, ആരാകും റഷ്യൻ വിപ്ലവമണ്ണിലെ അന്തിമ പോരാട്ടത്തിൽ ജയിച്ചുകയറുക എന്നറിയാൻ. മൂന്നാം ഫൈനലിനു കച്ചകെട്ടുന്ന ഫ്രഞ്ച് പടയുടെ ചരിത്രം ആവർത്തിക്കാനാണ് ക്രൊയേഷ്യയുടെ ശ്രമം, കന്നി ഫൈനൽ പ്രവേശനത്തിൽ (1998) ഫ്രാൻസ് കപ്പുയർത്തിയിരുന്നു. ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.30നു നടക്കുന്ന മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ സെമി ഫൈനലിൽ പരാജയപ്പെട്ട ഇംഗ്ലണ്ടും ബെൽജിയവും ഏറ്റുമുട്ടും.

ആവേശ പരകോടിയിൽ

ബുധനാഴ്ച രാത്രിയിലേതുപോലെ ഒരു ആരവത്തിന് ലുഷ്നികി സ്റ്റേഡിയം സാക്ഷ്യം വഹിച്ചിട്ടുണ്ടാവില്ല, ഇത്രയധികം കണ്ണീരിനും. ക്രൊയേഷ്യൻ വീരഗാഥയെന്നോ ഇംഗ്ലീഷ് ട്രാജഡിയേന്നോ വിശേഷിപ്പിക്കാവുന്ന പോരാട്ടത്തിനായിരുന്നു ലുഷ്നികി സാക്ഷ്യംവഹിച്ചത്.

കളിയുടെ അഞ്ചാം മിനിറ്റ് മുതൽ ഒരു ഗോളിനു പിന്നിട്ടുനിന്ന് പിന്നീട് സമനിലയിലെത്തി അധികസമയത്ത് വിജയം കുറിച്ച ക്രൊയേഷ്യൻ വിപ്ലവമായിരുന്നു രണ്ടാം സെമിഫൈനൽ. 1966 ലെ ചാന്പ്യന്മാരായ ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് ഫിഫ റാങ്കിംഗിലെ ഇരുപതാം സ്ഥാനക്കാരായ ക്രൊയേഷ്യ ഫൈനലിൽ. റാങ്കിംഗിൽ 12-ാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന്‍റെ ചങ്കു പിളർത്തിയ വിജയം അധിക സമയത്തെ കളി കൊണ്ടാണ് ക്രൊയേഷ്യ സ്വന്തമാക്കിയത്. 1998 ലെ മൂന്നാം സ്ഥാനമായിരുന്നു ക്രൊയേഷ്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം.

സുവർണാവസരങ്ങൾ പാഴാക്കിയ ഇംഗ്ലീഷുകാർ കളി മറന്നതുപോലെയുള്ള അലസതയിൽ രണ്ടാം പകുതിയിൽ ക്രൊയേഷ്യക്കാരെ നേരിട്ടത് ഏറ്റവും വലിയ വിനയായി.

മത്സരത്തിനിടെ ക്രൊയേഷ്യയുടെ റാക്കിറ്റിച്ചും ഇംഗ്ലണ്ടിന്‍റെ ഡെലെ അലിയും കൈയാങ്കളിയുടെ വക്കോളമെത്തിയപ്പോൾ റഫറി ഇടപെട്ടു. ട്രിപ്പിയർ അവസാന മിനിറ്റിൽ പരിക്കേറ്റ് പുറത്തായതും ഇംഗ്ലണ്ടിനു തിരിച്ചടിയായി. ട്രിപ്പിയർ കളംവിട്ടതിനുശേഷം ലഭിച്ച രണ്ട് ഫ്രീകിക്കിലും ഇംഗ്ലീഷ് താരങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. ഗോളി ഡാനിയേൽ സുബാസിച്ചിന്‍റെ തകർപ്പൻ സേവുകളും ക്രൊയേഷ്യയുടെ ജയത്തിന് അകന്പടി സേവിച്ചു.


ഗോൾ വഴി

ഗോൾ 1. കിറോണ്‍ ട്രിപ്പിയർ (ഇംഗ്ലണ്ട്), അഞ്ചാം മിനിറ്റ്. പന്തുമായി മുന്നേറിയ ലിംഗാർഡിനെ ക്രൊയേഷ്യൻ ബോക്സിനു മുന്നിൽ ലൂക്കാ മോഡ്രിച്ച് വീഴ്ത്തിയതിന് കളി നിയന്ത്രിച്ച തുർക്കികാരൻ റഫറി ക്യൂനൈറ്റ് സാകിർ വരന്പത്തു കൂലിയായി ഇംഗ്ലണ്ടിന് ഫ്രീകിക്ക് വിധിച്ചു. 20 മീറ്റർ അകലെ നിന്ന് ട്രിപ്പിയർ എടുത്ത കിക്ക് ക്രൊയേഷ്യൻ പ്രതിരോധ മതിലിനു മുകളിലൂടെ ഗോളി ഡാനിയേൽ സുബാസിച്ചിനെ കാഴ്ചക്കാരനാക്കി വലയിൽ.

ഗോൾ 2. ഇവാൻ പെരിസിച്ച് (ക്രൊയേഷ്യ), 68-ാം മിനിറ്റ്. ബോക്സിന്‍റെ വലതു ഭാഗത്തേക്കു നീങ്ങിയ പന്തിനെ വ്രസാൽകോ ബോക്സിനുള്ളിലേക്ക് ക്രോസായി നൽകിയത് കെയ്ൽ വോക്കർ തടയാൻ ശ്രമിച്ചെങ്കിലും പെരിസിച്ച് തന്ത്രപരമായി ഇടംകാലുകൊണ്ട് ഉജ്വല ഫിനിഷിംഗിലൂടെ വല കുലുക്കി.

ഗോൾ 3. മാരിയോ മാൻസുകിച്ച് (ക്രൊയേഷ്യ), 109-ാം മിനിറ്റ്. ഇടതു വിങ്ങിലൂടെയുള്ള ക്രൊയേഷ്യൻ മുന്നേറ്റം. ബോക്സിലേക്ക് ഉയർന്നുവന്ന പന്തു ക്ലിയർ ചെയ്യുന്നതിൽ ഇംഗ്ലണ്ട് പ്രതിരോധക്കാരൻ കെയ്ൽ വാക്കറിനു വീണ്ടും പിഴച്ചു. വാക്കർ തട്ടിയകറ്റിയ ഷോട്ട് ഹെഡറിലൂടെ പെരിസിച്ചി ബോക്സിനുള്ളിലേക്കു നൽകി. സ്റ്റോണ്‍സിനെ മറികടന്ന് മിന്നൽ വേഗത്തിൽ പാഞ്ഞെത്തിയ മാൻസുകിച്ച് ഗോളി പിക്ക്ഫോർഡിന്‍റെ കൈകൾക്കിടയിലൂടെ പന്ത് വലയുടെ വലതു മൂലയിൽ നിക്ഷേപിച്ചു.

താരം, പെരിസിച്ച്

ഇംഗ്ലണ്ടിനെതിരായ സെമിയിൽ ക്രൊയേഷ്യയുടെ സമനില ഗോൾ നേടുകയും വിജയഗോളിനു വഴിയൊരുക്കുകയും ചെയ്ത ഇവാൻ പെരിസിച്ചാണ് ഫിഫ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അർഹനായത്. 71-ാം മിനിറ്റിൽ പെരിസിച്ചിന്‍റെ ഗ്രൗണ്ട് ഷോട്ട് ദൗർഭാഗ്യവശാൽ പോസ്റ്റിന്‍റെ ചുവട്ടിലിടിച്ച് തിരിച്ചുവന്നിരുന്നു.

ജോസ് കുന്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.