റൊ മാത്രം
റൊ മാത്രം
Thursday, June 21, 2018 2:46 AM IST
മോസ്കോ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏക ഹെഡർ മാത്രം മതിയായിരുന്നു പോർച്ചുഗലിന് മൊറോക്കോയ്ക്കെതിരേ 1-0ന്‍റെ ജയം നേടാൻ. ഇതോടെ റൊണാൾഡോ ഗോളടിയിൽ നാലെണ്ണവുമായി ഒന്നാമതു തുടരുന്നു. ഗ്രൂപ്പ് ബിയിൽ രണ്ടാം മത്സരവും തോറ്റ മൊറോക്കോ പുറത്തായി. പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും പോർച്ചുഗലിനെക്കാൾ മുന്നിൽ മൊറോക്കോ ആയിരുന്നു. എന്നാൽ, ഫിനിഷിംഗിലുള്ള പിഴവും പോർച്ചുഗൽ ഗോൾകീപ്പർ റൂയി പാട്രിസിയോയും പ്രതിരോധവും മൊറോക്കോയെ ഗോൾ നേടാൻ സമ്മതിച്ചില്ല.

മൊറോക്കോയുടെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. ഖാലിദ് ബൗതയ്ബിന്‍റെ ഹെഡർ ക്രോസ്ബാറിൽ തട്ടി പോയി. തുടക്കത്തിലുള്ള മൊറൊക്കോയുടെ ഉൗർജം ചോരാൻ വെറും നാലു മിനിറ്റ് മതിയായിരുന്നു. റൊണാൾഡോയുടെ വെടിയുണ്ട കണക്കെയുള്ള ഹെഡർ മൊറോക്കോയുടെ വല തുളച്ചു. ഒന്പത് മിനിറ്റായപ്പോൾ റൊണാൾഡോ ഒരിക്കൽക്കൂടി ഗോൾ നേടുമെന്നു തോന്നി. മൊറോക്കൻ പ്രതിരോധതാരത്തെ വെട്ടിച്ച് പോർച്ചുഗീസ് നായകന്‍റെ ഷോട്ട് ചെറിയൊരു വ്യത്യാസത്തിൽ പുറത്തേക്കു പോയി.

തുടർന്ന് മൊറോക്കോയുടെ മാനുവൽ ഡാ കോസ്റ്റയുടെ താഴ്ന്നു വന്ന ഹെഡർ പാട്രിസിയോ രക്ഷപ്പെടുത്തി. റാഫേൽ ഗ്വരേരോയുടെ ഫൗളിൽ അമരാബത് ബോക്സിനുള്ളിൽ വീണു. എന്നാൽ, പെനാൽറ്റി അനുവദിച്ചില്ല. നാലു മിനിറ്റ് കഴിഞ്ഞ് പോർച്ചുഗലിന് അനുകൂലമായി ഫ്രീകിക്ക്. കിക്കെടുക്കാൻ റൊണാൾഡോയെത്തി. എന്നാൽ, മൊറോക്കൻ പ്രതിരോധമതിലിൽ തട്ടി പന്ത് തെറിച്ചു. രണ്ടാം പകുതിയിലും മൊറോക്കോ മികച്ച നീക്കങ്ങൾ നടത്തി. മികച്ച ഡൈവിംഗ് രക്ഷപ്പെടുത്തലിലൂടെ പാട്രിസിയോ വീണ്ടും പോർച്ചുഗലിന്‍റ വല കാത്തു. മെഹ്ദി ബെനാടിയയുടെ ശ്രമവും പാഴായതോടെ മൊറോക്കോ ലോകകപ്പിൽനിന്ന് പുറത്തേക്ക്.

ഗോൾ വഴി

ഗോൾ 1: ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) 4-ാം മിനിറ്റ്

പോർച്ചുഗലിന് അനുകൂലമായി കോർണർ. ഷോർട്ട് കോർണറിലൂടെ പന്ത് ഹൊസെ മൗടിഞ്ഞോയ്ക്ക്. മൗടിഞ്ഞോയുടെ ക്രോസിൽ ക്ലോസ് റേഞ്ചിൽ നിന്ന റൊണാൾഡോ ഡൈവ് ഹെഡർ ഗോൾ.

ശൈലിയിൽ മാറ്റമില്ല, ടീമിൽ മാറ്റം

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കളിച്ച അതേ ഫോർമേഷനിലായിരുന്നു പോർച്ചുഗലിനെ ഫെർണാണ്ടോ സാന്‍റോസും മൊറോക്കോയെ എർവെ റെനാറും ഇറക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗ്വെഡെസ് എന്നിവരെ മുൻനിർത്തി 4-4-2 ശൈലിയിലാണ് പോർച്ചുഗൽ മത്സരം തുടങ്ങിയത്. ബൗതൈബിനെ സിംഗിൾ സ്ട്രൈക്കറായി 4-2-3-1 ഫോർമേഷനിൽ മൊറോക്കോയും ഇറങ്ങി.

ഇറാനെതിരേ ഇതേശൈലിയിൽ ആദ്യ മത്സരം കളിച്ച സ്ട്രൈക്കറെ ഉൾപ്പെടെ മൂന്ന് മാറ്റങ്ങളുമായാണ് മൊറോക്കോ ഇന്നലെ ഇറങ്ങിയത്. പോർച്ചുഗൽ ആകട്ടെ ഇടത് മിഡ്ഫീൽഡിൽ സ്പെയിനിനെതിരേ ഇറങ്ങിയ ബ്രൂണോ ഫെർണാണ്ടസിനു പകരം ജാവൊ മരിയോയെ ആദ്യ പതിനൊന്നിൽ ഇറക്കി.

റൊണാൾഡോയെ സ്ട്രോംഗ് സ്ട്രൈക്കറായും ഗ്വെഡെസിനെ ഓഫ് സ്ട്രൈക്കറായും ഉപയോഗിച്ചു. സെൻട്രൽ മിഡ്ഫീൽഡറെ പ്രതിരോധനിരയ്ക്ക് കരുത്ത് പകരാനും കൂടി ഉപയോഗിക്കുന്ന ഫോർമേഷനാണ് 4-4-2. മോഡേണ്‍ ഫുട്ബോളിലെ ഏറ്റവും ബാലൻസ്ഡ് ഫോർമേഷൻ എന്നാണ് ഇത് അറിയപ്പെടുന്നത്.

രണ്ട് ഹോൾഡിംഗ് മിഡ്ഫീൽഡർമാരെ പ്രതിരോധിക്കാനും ആക്രമിക്കാനും ഉപയോഗിക്കുന്ന 4-3-2-1 ആണ് മൊറോക്കോ ഉപയോഗിച്ചത്. ടാർഗറ്റ് പേഴ്സണ്‍ (#9) ബൗതൈബ് ആയിരുന്നു. ഫിനിഷിംഗിലെ പോരായ്മ മൊറോക്കോയ്ക്ക് രണ്ടാം മത്സരത്തിലും വിനയായി.

കളിയിലെ കണക്ക്

പോർച്ചുഗൽ മൊറോക്കോ

19 ഫൗൾസ് 23
1 മഞ്ഞക്കാർഡ് 1
1 ഓഫ്സൈഡ് 1
5 കോർണർകിക്ക് 7
3 സേവ്സ് 1
45% പന്തടക്കം 55%
2 ഗോൾ ഷോട്ട് 4
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.