റഷ്യൻ ആദ്യ റൗണ്ട്
റഷ്യൻ ആദ്യ റൗണ്ട്
Thursday, June 21, 2018 2:46 AM IST
റഷ്യൻ ഫിഫ ലോകകപ്പ് ഫുട്ബോളിന്‍റെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ ഗ്രൂപ്പ് എച്ചിലെ പോളണ്ട് - സെനഗൽ മത്സരത്തോടെ അവസാനിച്ചു. റഷ്യൻ ആഘോഷത്തിന്‍റെ ആദ്യ റൗണ്ട് കണക്കുകളിലൂടെ...

ആദ്യ റൗണ്ടിൽ ഉണ്ടായിരുന്നത് 16 മത്സരങ്ങൾ. പിറന്നത് 2.38 ശരാശരിയിൽ 38 ഗോളുകളും. ഈ ലോകകപ്പിലെ ആദ്യ ഗോളിനുടമയായത് റഷ്യയുടെ യൂറി ഗാസിൻസ്കി. സൗദി അറേബ്യയെ 5-0നു റഷ്യ തോൽപ്പിച്ച മത്സരത്തിൽ 12-ാം മിനിറ്റിലായിരുന്നു ഗാസിൻസ്കിയുടെ ഗോൾ. ഏറ്റവും വേഗമുള്ള ഗോളിനുടമയായത് പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്പെയിനിനെതിരേ നാലാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു റൊണാൾഡോയുടെ ഗോൾ.

ഏറ്റവും അധികം ഗോൾ നേടിയത് ആതിഥേയരായ റഷ്യ. ഉദ്ഘാടന മത്സരത്തിൽ റഷ്യ അടിച്ചുകൂട്ടിയത് അഞ്ച് ഗോളുകൾ. ആതിഥേയർ ഉദ്ഘാടന മത്സരത്തിൽ തോൽവി അറിഞ്ഞിട്ടില്ലെന്ന ചരിത്രം റഷ്യയിലും ആവർത്തിച്ചു. ലോകകപ്പിൽ ആദ്യമായി വിഎആർ (വീഡിയോ അസിസ്റ്റന്‍റ് റഫറി) ഉപയോഗത്തിലൂടെ പെനാൽറ്റി ലഭിച്ചത് ഫ്രാൻസിന്. ഓസ്ട്രേലിയയെ 2-1നു തോൽപ്പിച്ച മത്സരത്തിലായിരുന്നു അത്.

ആദ്യ റൗണ്ടിൽ ആകെ ഒന്പത് പെനാൽറ്റികൾ അനുവദിക്കപ്പെട്ടു. പെനാൽറ്റി നഷ്ടപ്പെടുത്തിയ ആദ്യ താരം അർജന്‍റീനയുടെ ലയണൽ മെസി. പെറുവിന്‍റെ ക്രിസ്റ്റ്യൻ കുവേവയും ആദ്യ റൗണ്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തി. ഏഴ് പെനാൽറ്റികൾ ലക്ഷ്യംകണ്ടു. നാല് സെൽഫ് ഗോളുകളാണ് ആദ്യ റൗണ്ട് മത്സരങ്ങളിലായി പിറന്നത്. ഇറാനെതിരായ മത്സരത്തിൽ മൊറോക്കോയുടെ അസീസ് ബൊഹാഡോസ് 90+5-ാം മിനിറ്റിൽ സ്വന്തം വലയിൽ പന്ത് നിക്ഷേപിച്ചു.


ലോകകപ്പിൽ ആദ്യമായി ഒരു ഏഷ്യൻ രാജ്യം ലാറ്റിനമേരിക്കൻ ടീമിനെ പരാജയപ്പെടുത്തിയ മത്സരമായിരുന്നു ജപ്പാൻ - കൊളംബിയ (2-1). ലാറ്റിനമേരിക്ക- ഏഷ്യൻ പോരാട്ടങ്ങൾ ലോകകപ്പിൽ 18 തവണ ഇതുവരെ നടന്നിരുന്നു.

ആദ്യ റൗണ്ടിൽ റഫറിമാർ മഞ്ഞക്കാർഡ് പുറത്തെടുത്തത് 50 തവണ. ഒരു തവണ ചുവപ്പ് കാർഡും പുറത്തെടുത്തു. ആദ്യ മഞ്ഞക്കാർഡ് കണ്ടത് റഷ്യയുടെ അലക്സാണ്ടർ ഗോളോവിൻ.
കൊളംബിയ - ജപ്പാൻ മത്സരത്തിൽ കൊളംബിയയുടെ കാർലോസ് സാഞ്ചസ് മൂന്നാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ടു.

ഡയറക്ട് ഫ്രീകിക്കിൽനിന്ന് പിറന്നത് നാല് ഗോളുകൾ. ആദ്യ ഫ്രീകിക്ക് ഗോൾ നേടിയത് പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ആദ്യ റൗണ്ടിൽ ജയം നേടിയ ഏക ആഫ്രിക്കൻ രാജ്യമായി സെനഗൽ. ഈജിപ്ത്, മൊറോക്കോ, നൈജീരിയ, ടുണീഷ്യ എന്നിവ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.