റയലിൽ കളിപഠിച്ച ചെറിഷേവ്
റയലിൽ കളിപഠിച്ച ചെറിഷേവ്
Thursday, June 21, 2018 12:56 AM IST
ഡെനിസ് ചെറിഷേവ് എന്ന റഷ്യൻ താരം ലോകകപ്പിനു മുന്പുവരെ ടീമിലെ ഒറ്റയാനായിരുന്നു. എന്നാൽ, ലോകകപ്പിൽ റഷ്യയുടെ രണ്ടു മത്സരം കഴിഞ്ഞപ്പോൾ സൂപ്പർതാരമെന്ന പദവിയിലേക്കുള്ള ചെറിഷേവിന്‍റെ കയറ്റം പെട്ടെന്നായിരുന്നു. മൂന്നു ഗോളാണ് ഈ താരം നേടിയിരിക്കുന്നത്. മുൻ റഷ്യൻ താരം ദിമിത്രി ചെറിഷേവിന്‍റെ പുത്രനാണ് ഡെനിസ്.

സ്പാനിഷ് ഫുട്ബോൾ മൈതാനത്താണ് യൂത്ത് കരിയർ ആരംഭിച്ചത്. പിതാവ് ദിമിത്രിയുടെ പാത പിന്തുടർന്നാണ് കുഞ്ഞ് ഡെനിസ് പന്തുതട്ടാനിറങ്ങിയത്. ദിമിത്രി സ്പോർടിംഗ് ജിഗോണിൽ കളിച്ചിരുന്ന കാലത്ത് ഡെനിസ് പിതാവിന്‍റെ ക്ലബ് അക്കാഡമിയിൽ ചേർന്നു. 1996 മുതൽ 2000 വരെയായിരുന്നു അവിടത്തെ കളിപഠനം. പിന്നീട് ദിമിത്രി ബുർഗോസ് ക്ലബ്ബിലെത്തിയപ്പോൾ അവരുടെ അക്കാഡമിയിലും പഠിച്ചു. ബുർഗോസിലെത്തിയപ്പോൾ ഒന്പത് വയസായിരുന്നു. കൂടുതൽ പഠനത്തിനായ വന്പന്മാരായ റയൽ മാഡ്രിഡിന്‍റെ അക്കാഡമിയിലെത്തി. 2002 മുതൽ 2009 വരെയായിരുന്ന റയലിന്‍റെ യൂത്ത് സിസ്റ്റത്തിൽ കളിച്ചത്. ദിമിത്രി 2006 മുതൽ 2010 വരെയുള്ള കാലത്ത് റയലിന്‍റെ യൂത്ത് ടീമിന്‍റെ പരിശീലകനായിരുന്നു.

സീനിയർ കരിയറിൽ റയൽ മാഡ്രിഡിന്‍റെ ബി ടീമിൽ 2009 മുതൽ 2013 വരെ കളിച്ചു. അവിടെ 109 മത്സരങ്ങളിൽ 22 ഗോൾ ഈ വിംഗർ സ്വന്തമാക്കി. 2012ൽ റയൽ മാഡ്രിഡിന്‍റെ പ്രധാന ടീമിലെത്തിയെങ്കിലും രണ്ടു മത്സരങ്ങളിൽ മാത്രമേ ഇറങ്ങാനായുള്ളൂ. 2013 മുതൽ 2014 വരെ ചെറിഷേവിനെ റയൽ വായ്പയായി സെവിയ്യയ്ക്കു നല്കി. അവിടെനിന്ന് 2014 മുതൽ 2015 വരെ വിയ്യാറയലിലും 2016ൽ വലൻസിയയിലും വായ്പയടിസ്ഥാനത്തിൽ. 2016 മുതൽ വിയ്യറയൽ പൂർണമായും താരത്തെ സ്വന്തമാക്കി. വിയ്യാറയലിനുവേണ്ടി 35 മത്സരങ്ങളിൽ രണ്ടു ഗോൾ നേടിയിട്ടുണ്ട്. റഷ്യയുടെ അണ്ടർ 15, അണ്ടർ 17, അണ്ടർ 18, അണ്ടർ 21 ടീമുകളിലും കളിച്ചു.


ഇരട്ട പൗരത്വമുള്ളതിനാൽ സ്പെയിനുവേണ്ടിയും കളിക്കാനാകുമായിരുന്നു. എന്നാൽ, സ്പെയിൻ വേണ്ട റഷ്യതന്നെ മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു. 2012ലാണ് സീനിയർ ടീമിലെത്തിയത്. സീനിയർ ടീമിൽ അധികം മത്സരങ്ങളൊന്നും ലഭിച്ചില്ല. ലോകകപ്പിനു മുന്പ് വരെ ഇപ്പോഴത്തെ റഷ്യൻ പരിശീലകൻ സ്റ്റാനിസ്ലാവ് ചെർചെസോവിന്‍റെ കീഴിൽ വെറും 33 മിനിറ്റ് മാത്രമാണ് കളിച്ചിട്ടുള്ളത്. 2015നുശേഷം ടീമിന്‍റെ ആദ്യ ഇലവനിൽ പോലും കളിക്കാനായില്ല. എന്നാൽ ലോകകപ്പിലെത്തിയപ്പോൾ താരം തന്‍റെ വിശ്വരൂപം പുറത്തെടുത്തു. ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യക്കെതിരേ രണ്ടു ഗോൾ. രണ്ടാം മത്സരത്തിൽ ഈജിപ്തിനെതിരേ ഒരു ഗോൾ കൂടി നേടിക്കൊണ്ട് ആകെ മൂന്നു ഗോളുമായി ഗോളടിയിൽ രണ്ടാം സ്ഥാനത്തെത്തി.

റഷ്യയുടെ ടീമിൽ ആ രാജ്യത്തിനു പുറത്ത് കളിക്കുന്ന രണ്ടു പേരിൽ ഒരാളാണ് ഡെനീസ് ചെറിഷേവ്. മൂന്നാം ഗോൾകീപ്പറായ വ്ളാഡിമിർ ഗാബുലോവാണ് മറ്റൊരാൾ. ലോകകപ്പിലെത്തുന്നതുവരെ പല മുൻ ദേശീയ പരിശീലകരും താരത്തെ വേണ്ടപോലെ പരിഗണിച്ചില്ല. റഷ്യയിലെ യൂത്ത് സിസ്റ്റത്തിൽ പഠിക്കാത്തതും അദ്ദേഹത്തെ ടീമിനു പുറത്തു നിർത്താൻ കാരണമായി. റഷ്യൻ ഫുട്ബോളിന്‍റെ തനതായ ഡിഫൻസീവ് ശൈലി റയൽ മാഡ്രിഡിന്‍റെ വേഗത്തിലുള്ളതും ആക്രമണ സ്വഭാവവുള്ള ശൈലി പഠിച്ച ഈ താരത്തിനു വഴങ്ങുന്നതായിരുന്നില്ല. ഇതാണ് പരിശീലകർക്ക് താരത്തിനോട് മതിപ്പുണ്ടാക്കാതെ പോയത്. പരിക്കുകളും പലപ്പോഴും ചെറിഷേവിനെ പുറത്തിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.