ജാപ്പനീസ് സുനാമി
ജാപ്പനീസ് സുനാമി
Wednesday, June 20, 2018 1:03 AM IST
സാരാന്‍സ്‌ക്: ലോകകപ്പില്‍ ജപ്പാന് ചരിത്ര ജയം. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ ജപ്പാന്‍ 2-1ന് കൊളംബിയയെ തകര്‍ത്തു. പത്തുപേരുമായാണ് കൊളംബിയ മത്സരം പൂര്‍ത്തിയാക്കിയത്. ഈ ലോകകപ്പില്‍ ചുവപ്പ് കാര്‍ഡ് പുറത്തെടുത്ത ആദ്യ മത്സരമായിരുന്നു. കളി മൂന്നാം മിനിറ്റിലേക്കെത്തിയപ്പോള്‍ കൊളംബിയയുടെ ഡിഫന്‍സിവ് മിഡ്ഫീല്‍ഡര്‍ കാര്‍ലോസ് സാഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത്.

പെനാല്‍റ്റി ബോക്‌സിനുള്ളില്‍വച്ച് പന്ത് കൈകൊണ്ടു തടഞ്ഞതിനാണ് സാഞ്ചസിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കിയത്. ജപ്പാന് അനുകൂലമായി പെനാല്‍റ്റി. ലഭിച്ച അവസരം ഷിന്‍ജി കഗാവ വലയിലാക്കി ജപ്പാന് ലീഡ് നല്കി. കൊളംബിയയ്ക്ക് ഒരാളെ നഷ്ടപ്പെട്ടതിനൊപ്പം ഗോള്‍ വഴങ്ങേണ്ടിവന്നതിന്‍റെ വിഷമവും തുടക്കത്തിലേ നേരിട്ടു. ആദ്യ പകുതി തീരും മുമ്പേ ഹ്വാന്‍ ക്വിന്‍റേറോ കൊളംബിയയ്ക്കു സമനില നല്‍കി. രണ്ടാം പകുതിയില്‍ യുയ ഒസാകോയുടെ ഹെഡര്‍ സമുറായി ബ്ലുവിന് ജയം നല്കി.

കൊളംബിയന്‍ സൂപ്പര്‍താരം ഹാമിഷ് റോഡ്രിഗസിനെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. രണ്ടാം പകുതിയിലാണ് റോഡ്രിഗസ് ഇറങ്ങിയത്. കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്നാണ് റോഡ്രിഗസിനെ ആദ്യ പതിനൊന്നില്‍ ഇറക്കാതിരുന്നത്. മത്സരത്തിന്‍റെ ആദ്യ മിനിറ്റില്‍ തന്നെ ഒസാകോയുടെ മുന്നേറ്റം കൊളംബിയയെ ഞെട്ടിച്ചു. ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പിന രക്ഷിച്ചു.

പത്തുപേരുമായി ചുരുങ്ങിയെങ്കിലും കൊളംബിയ തിരിച്ചടിക്കാനുള്ള ശ്രമം ശക്തമാക്കി. റഡമേല്‍ ഫാല്‍ക്കോവയും ക്വിന്‍റേറോയും ആക്രമണം നടത്തിയെങ്കിലും ഗോളായില്ല


ഗോൾ വഴി

ഗോള്‍ 1: ഷിന്‍ജി കാഗവ (ജപ്പാന്‍) 6-ാം മിനിറ്റ്.
പെനാല്‍റ്റി ബോക്‌സില്‍ വച്ച് കാര്‍ലോസ് സാഞ്ചസിന്‍റെ ഹാന്‍ഡ് ബോള്‍ ജപ്പാന് അനുകൂലമായി പെനാല്‍റ്റി നല്കി. റഫറിയും കളിക്കാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കിക്കെടുക്കാന്‍ വൈകി. കിക്കെടുത്ത കഗാവ പന്ത് വലയിലാക്കി.

ഗോള്‍ 2: ഹ്വാന്‍ ക്വിന്‍റേറോ (കൊളംബിയ), 39-ാം മിനിറ്റ്.
ബോക്‌സിനു തൊട്ടു പുറത്ത് വച്ച് ഹ്വാന്‍ ക്വിന്‍റേറോയുടെ ഫ്രീകിക്ക്. പന്ത് ഉയരുമെന്നു കരുതിയ ജപ്പാന്‍ പ്രതിരോധമതില്‍ ചാടി. എന്നാല്‍ നിലം പറ്റെയുള്ള ഷോട്ട് പ്രതിരോധക്കാരുടെ കാലിനടിയിലൂടെ വലയില്‍. ഗോള്‍ നിര്‍ണയിക്കാന്‍ ഗോള്‍ ലൈന്‍ ടെക്‌നോളജി ഉപയോഗിച്ചു.

ഗോള്‍ 3: യുയ ഒസാക (ജപ്പാന്‍), 73-ാം മിനിറ്റ്.‍
സാകിയുടെ ശക്തമായ അടി കൊളംബിയന്‍ താരങ്ങളുടെ കാലില്‍തട്ടി കോര്‍ണറായി. കോര്‍ണറില്‍നിന്നു വന്ന പന്ത് ഒസാകോ ഹെഡ് ചെയ്തു വലയിലിട്ടു.

ശൈലി ഒന്നുതന്നെ

കൊളംബിയ - ജപ്പാൻ പോരാട്ടം ഒരേ ശൈലിക്കാരുടെ കൊന്പുകോർക്കൽകൂടിയായിരുന്നു. ജപ്പാൻ പരിശീലകൻ അകിര നിഷിനോയും കൊളംബിയൻ പരിശീലകൻ ഹൊസെ പെക്കർമാനും ടീമുകളെ അണിനിരത്തിയത് 4-2-3-1 ഫോർമേഷനിൽ. ഈ ലോകകപ്പിൽ ഏറ്റവും അധികം ടീമുകൾ ഉപയോഗിച്ച ഫോർമേഷനാണിത്.


രണ്ട് ഹോൾഡിംഗ് മിഡ്ഫീൽഡർമാരെ ഒരുപോലെ ആക്രമണത്തിനും പ്രതിരോധത്തിനും ഉപയോഗിക്കുന്നതാണ് 4-2-3-1. വിംഗുകളിലെ സ്പെയിസ് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ് ഈ ശൈലി. സെന്‍റർ അറ്റാക്കിംഗ് മിഡ്ഫീൽഡറും സിംഗിൾ സ്ട്രൈക്കറും (#9) തമ്മിലുള്ള അകലം കുറയ്ക്കാനും കൂട്ടാനും സാധിക്കും. അതുകൊണ്ടുതന്നെ വേഗമേറിയ സിംഗിൾ സ്ട്രൈക്കർ (#9) ആണെങ്കിൽ ടീമിന് ഉപകാരപ്രദമാകും.

ഫൽക്കാവോ ആയിരുന്നു കൊളംബിയയുടെ സിംഗിൾ സ്ട്രൈക്കർ. ജപ്പാനിന്‍റേ ത് ഒസാക്കോയും. ഇസ്ക്വേർഡോ, ക്വിന്‍റെറോ, കൗഡ്രാഡോ എന്നിവർ ഫൽക്കാവോയ്ക്ക് പിന്നിൽ അണിനിരന്നു. സമാന പൊസിഷനിൽ ജപ്പാനായി ഇറങ്ങിയത് ഇനൂയി, കഗാവ, ഹരഗുച്ചി എന്നിവർ. 59-ാം മിനിറ്റിൽ ക്വിന്‍റെറോയെ പിൻവലിച്ച് ഹമേഷ് റോഡ്രിഗസിനെ കൊളംബിയ സെന്‍റർ അറ്റാക്കിംഗ് മിഡ്ഫീൽഡറാക്കി (സിഎഎം). സിഎഎം പൊസിഷനിൽ കളിച്ചിരുന്ന കഗാവയെ 70-ാം മിനിറ്റിൽ പിൻവലിച്ച് കെയ്സുകി ഹോണ്ടയെ ഇറക്കിയാണ് ജപ്പാൻ തിരിച്ചടിച്ചത്. 73-ാം മിനിറ്റിൽ ഹോണ്ടയുടെ കോർണർ കിക്കിൽനിന്ന് ഒസാകോ ഗോൾ നേടുകയും ചെയ്തു.
സാഞ്ചസും ലെർമയുമായിരുന്നു കൊളംബിയയുടെ ഹോൾഡിംഗ് മിഡ്ഫീൽഡർമാർ. ജപ്പാന്‍റേത് ഹസേബെയും ഷിബാസാക്കിയും.

കളിയിലെ കണക്ക്

കൊളംബിയ ജപ്പാന്‍

15 ഫൗള്‍സ് 9
2 മഞ്ഞക്കാര്‍ഡ് 1
1 ചുവപ്പ് കാര്‍ഡ് 0
2 ഓഫ് സൈഡ് 1
3 കോര്‍ണര്‍ കിക്ക് 6
4 സേവ് 2
42% പന്തടക്കം 58 %
3 ഗോള്‍ഷോട്ട് 6

കളിയിലെ താരം

മത്സരത്തിന്‍റെ തുടക്കം മുതലേ ഒസാകോ കൊളംബിയയെ വിറപ്പിച്ചുകൊണ്ടിരുന്നു. വിജയഗോളും ഒസാകോയുടെ ഹെഡറില്‍നിന്നായിരുന്നു. അതുകൊണ്ടുതന്നെ ഫിഫ മാൻ ഓഫ് ദ മാച്ചിന് അർഹനായതും ഈ ജാപ്പനീസ് താരംതന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.