"വാർ’ യുദ്ധം തുടങ്ങി!
 വാർ’ യുദ്ധം തുടങ്ങി!
Wednesday, June 20, 2018 1:03 AM IST
വീഡിയോ അസിസ്റ്റന്‍റ് റഫറിയുടെ (വിഎആർ) സേവനത്തിലൂടെ മത്സരത്തിലെ നിർണായക തീരുമാനങ്ങളെടുക്കാൻ റഫറിക്ക് അവസരം ഉണ്ടാകുമെന്ന് കൊട്ടിഘോഷിച്ച ഫിഫ ഇപ്പോൾ ത്രിശങ്കുവിൽ. വാറിന്‍റെ സേവസം സ്വിറ്റ്സർലൻഡ് - ബ്രസീൽ മത്സരത്തിൽ റഫറി ഉപയോഗിച്ചില്ലെന്ന പരാതിയുമായി ബ്രസീൽ രംഗത്തെത്തിയിരുന്നു.

ബ്രസീൽ ഫുട്ബോൾ കോണ്‍ഫെഡറേഷൻ (സിബിഎഫ്) ഫിഫയ്ക്ക് പരാതി നല്കിയിട്ടുമുണ്ട്. ലോകകപ്പിൽ വിഎആറിന്‍റെ പ്രയോജനം എന്താണെന്നു വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വിറ്റ്സർലൻഡിന്‍റെ സമനില ഗോൾ ഫൗളിൽനിന്നാണെന്നു വ്യക്തമായിരുന്നു. ഇതുകൂടാതെ ഗബ്രിയേൽ ജീസസിനെ പെനാൽറ്റി ബോക്സിൽ വച്ച് ഫൗൾ ചെയ്തതിനു റഫറി പെനാൽറ്റി നൽകിയുമില്ല, വിഎആർ ഉപയോഗിച്ചുമില്ല.

ബ്രസീലിനു പിന്നാലെ ഇംഗ്ലണ്ടും വാർ ഉപയോഗിക്കാത്തതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ടുണീഷ്യക്കെതിരായ മത്സരത്തിൽ രണ്ട് ഉറച്ച പെനാൽറ്റികളാണ് വാർ ഉപയോഗിക്കാത്തതിനെത്തുടർന്ന് ഇംഗ്ലണ്ടിനു നഷ്ടപ്പെട്ടത്.

ഇംഗ്ലണ്ടിനുവേണ്ടി ഇരട്ട ഗോൾ നേടിയ നായകൻ ഹാരി കെയ്നെ രണ്ടു തവണയാണ് ടുണീഷ്യൻ പ്രതിരോധക്കാർ ബോക്സിൽവച്ച് ഫൗൾ ചെയ്തത്. രണ്ടും പെനാൽറ്റി നൽകാവുന്ന സംഭവങ്ങളായിരുന്നു. എന്നാൽ, റഫറി പെനാൽറ്റി അനുവദിച്ചില്ല. ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച കോർണർ എടുക്കുന്നിതിനിടെയാണ് കെയ്നെ ടുണീഷ്യൻ പ്രതിരോധതാരം ഇടിച്ചുവീഴ്ത്തിയത്. വേൾഡ് റെസ്‌ലിംഗ് എന്‍റർടെയ്മെന്‍റിൽ (ഡബ്ല്യുഡബ്ല്യുഇ) കാണുന്നതരത്തിലുള്ള സ്പിയർ ടാക്കിളാണ് ആദ്യം നായകനെതിരേ ടുണീഷ്യൻ പ്രതിരോധക്കാരൻ നടത്തിയത്. രണ്ടാം പകുതിയിലും ഇതേപോലെ സംഭവിച്ചു. ഇത്തവണ ഇംഗ്ലീഷ് നായകനെ പിടിച്ചുവയ്ക്കുകയാണ് ചെയ്തത്. രണ്ടു തവണയും റഫറി വീഡിയോ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയില്ല. ഈ മത്സരത്തിൽ തന്നെ ഇംഗ്ലണ്ടിന്‍റെ കെയ്ൽ വാക്കർ ബോക്സിൽവച്ച് ടുണീഷ്യയുടെ ഫഖർദീൻ ബെൻ യൂസഫിനെ കൈമുട്ടിന് ഇടിച്ചതിന് റഫറി പെനാൽറ്റി വിധിക്കുകയും ചെയ്തു. അതിലൂടെയാണ് ടുണീഷ്യ 1-1 സമനിലയിലെത്തിയത്.


കണ്ണിൽകണ്ട താരത്തെ പുറത്താക്കിയ റഫറി!

ഇംഗ്ലണ്ട് - ടുണീഷ്യ മത്സരം നിയന്ത്രിച്ചത് കൊളംബിയക്കാരനായ വിൽമർ റോൾഡനായിരുന്നു. കോണ്‍ഫെഡറേഷൻസ് കപ്പ് പോരാട്ടത്തിൽ ഏതോ കളിക്കാരൻ ചെയ്ത കുറ്റത്തിന് മറ്റേതോ താരത്തെ കാർഡ് കാണിച്ച ചരിത്രമാണ് വിൽമറിനുള്ളത്.

ജർമനി-കാമറൂണ്‍ പോരാട്ടത്തിനിടെയായിരുന്നു സംഭവം. അന്ന് മഞ്ഞക്കാർഡ് ലഭിച്ചത് കാമറൂണ്‍ കളിക്കാരനായ സെബാസ്റ്റ്യൻ സിയാനിക്ക്. എന്നാൽ, ജർമനിയുടെ എംറെ കാനിനെ ടാക്ലിംഗ് നടത്തിയത് ഏണസ്റ്റ് മബൂക്കയും. തുടർന്ന് കാമറൂണ്‍ പ്രതിഷേധിച്ചിറങ്ങിയതോടെയാണ് യഥാർഥ കുറ്റക്കാരനെ വിൽമർ കാർഡ് കാണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.