‘ചുക്കി’ എന്ന ഈർവിംഗ് ലൊസാനോ
‘ചുക്കി’ എന്ന ഈർവിംഗ് ലൊസാനോ
Tuesday, June 19, 2018 1:01 AM IST
കഴിഞ്ഞ ലോകകപ്പ് സാക്ഷ്യംവഹിച്ചത് കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസിന്‍റെ താരോദയത്തിനായിരുന്നു. എന്നാൽ, ഇക്കുറി ആ പദവിയിലേക്ക് ഉയർന്നുവരുന്നത് മെക്സിക്കോയുടെ ഈർവിംഗ് ലൊസാനോയുടേതാണ്. ഗ്രൂപ്പ് എഫിൽ നിലവിലെ ചാന്പ്യന്മാരായ ജർമനിക്കെതിരേയുള്ള ആദ്യ മത്സരത്തിൽ ഈ ഇരുപത്തിരണ്ടുകാരന്‍റെ പ്രകടനം ഏവരുടെയും പ്രശംസയ്ക്കു കാരണമായി. ജർമനിക്കെതിരേയുള്ള വിജയ ഗോൾ വന്നത് ഈ യുവ വിംഗറിൽനിന്നാണ്.

2009ൽ മെക്സിക്കൻ ക്ലബ് പച്ചുക്കയിലൂടെയാണു ചുക്കിയെന്ന് കൂട്ടുകാർ വിളിക്കുന്ന ലൊസനോയുടെ കരിയർ ആരംഭിക്കുന്നത്. കുട്ടികളുടെ സിനിമയായ ചൈൽഡ്സ് പ്ലേയിലെ വില്ലൻ കഥാപാത്രമായ പാവയുടെ പേരാണ് ചുക്കി. ഈ കഥാപാത്രം പ്രശസ്തമായ ഹൊറർ കഥാപാത്രമാണ്.

2014 മുതൽ 2017 ആ ക്ലബ്ബിന്‍റെ സീനിയർ ടീമിലെത്തി. ആ കാലത്ത് പച്ചുക്ക മെക്സിക്കോ ക്ലോസുറ 2016 ഉം കോണ്‍കാകഫ് ചാന്പ്യൻസ് ലീഗിന്‍റെ 2016-17 സീസണ്‍ കിരീടവും നേടി. 2015ലെ കോണ്‍കാകാഫ് അണ്ടർ 20 ചാന്പ്യൻഷിപ്പ്, ചാന്പ്യൻസ് ലീഗ് എന്നിവയിലെ പ്രകടനത്തിന് ഗോൾഡൻ ബൂട്ടും ലൊസാനോയ്ക്കായിരുന്നു. ഈ പ്രകടനം യുവതാരത്തെ യൂറോപ്യൻ ക്ലബ്ബുകളുടെ കണ്ണുകളിലെത്തിച്ചു. അതോടെ ഹോളണ്ട് ക്ലബ്ബായ പിഎസ്‌വി ഐന്തോവനുമായി 2017 ജൂണ്‍ 19ന് ആറു വർഷത്തെ കരാറിലായി. യൂറോപ്പിലും ലൊസാനോയുടെ പ്രകടനം മികച്ചതായിരുന്നു. ഐന്തോവനൊപ്പമുള്ള ആദ്യ സീസണിൽ 17 ഗോളും എട്ട് അസിസ്റ്റുമാണ് ഈ വിംഗറിൽ നടത്തിയത്. ഐന്തോവനെ ഡച്ച് കിരീടത്തിലെത്തിക്കുന്നതിനും ഈ താരത്തിന്‍റെ പങ്ക് വലുതായിരുന്നു.


മെക്സിക്കൻ നായകൻ റഫായേൽ മാർക്കേസും മുൻ മെക്സിക്കൻ താരം ഡാമിയൻ അൽവാരെസുമാണ് ലൊസനോയുടെ ആരാധനാപാത്രങ്ങൾ.

ലോകകപ്പിൽ അരങ്ങേറുന്ന ലൊസനോ അടക്കമുള്ള മെക്സിക്കൻ കളിക്കാരുടെ പ്രകടനത്തിൽ താരസന്പന്നമായ നിലവിലെ ചാന്പ്യന്മാർക്കെതിരേ കളിക്കുന്നതിന്‍റെ ആകാംക്ഷയോ ഭയമോ തെല്ലുമില്ലായിരുന്നു.

മത്സരത്തിൽ ലൊസനോയെ 66 മിനിറ്റ് വരെയാണ് പരിശീലകൻ കളിപ്പിച്ചത്. ഈ മാറ്റമെന്തിനെന്ന ചോദ്യം ഉയർന്നെങ്കിലും മെക്സിക്കൻ കോച്ചിന്‍റെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. പ്രതിരോധം കൂട്ടി ജർമനിയെ ഗോളടിക്കാൻ അനുവദിക്കാതിരിക്കുകയെന്നു മാത്രമായിരുന്നു.

കളത്തിലുണ്ടായിരുന്ന സമയത്തെല്ലാം യുവതാരം ജർമനിക്കു ഭീഷണിയായിരുന്നു. 41 ടച്ച്, 23 പാസിൽ 21 എണ്ണം പൂർത്തിയാക്കി, അഞ്ച് ഡ്രിബിൾ ശ്രമങ്ങളിൽ നാലെണ്ണം പൂർത്തിയാക്കാനായി. മൂന്ന് അവസരങ്ങൾ ഉണ്ടാക്കി. ലഭിച്ച ഏക ഷോട്ട് ഓണ്‍ ടാർഗറ്റ് വലയിലാക്കുകയും ചെയ്തു. പ്രതിരോധത്തിലും താരം മികച്ചുനിന്നു. മൂന്നു ടാക്കിളിംഗിൽ മൂന്നും വിജയിച്ചു. ജോഷ്വ കിമിച്ചിന്‍റെ മുന്നേറ്റത്തെ പൂട്ടുകയും ചെയ്തു. ലൊസനോയുടെ 28-ാമത്തെ അന്താരാഷ്‌ട്ര മത്സരവും എട്ടാമത്ത ഗോളുമാണ് ജർമനിക്കെതിരേ പിറന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.