ഐസ്‌ലന്‍ഡ് X അര്‍ജന്‍റീന
ഐസ്‌ലന്‍ഡ് X അര്‍ജന്‍റീന
Friday, June 15, 2018 1:04 AM IST
ഗ്രൂപ്പ് ഡി =വേദി: സ്പാര്‍ട് അരീന, മോസ്‌കോ =സമയം: നാളെ വൈകുന്നേരം 6.30

അന്താരാഷ് ട്ര ഫുട്‌ബോളില്‍ ഇവരുടെ ആദ്യ ഏറ്റുമുട്ടൽ. മരണ ഗ്രൂപ്പെന്ന വിശേഷണമാണ് ഗ്രൂപ്പ് ഡിക്കുള്ളത്.

* ഫിഫ റാങ്ക്: 22
* വിളിപ്പേര്: ഔര്‍ ബോയ്‌സ്
* ലോകകപ്പില്‍: ആദ്യം
* പരിശീലകന്‍: ഹൈമിര്‍ ഹാള്‍ഗ്രിംസണ്‍

2016 യൂറോകപ്പിലും ലോകകപ്പ് യോഗ്യത മത്സരങ്ങളിലും മികച്ച പ്ര കടനം നടത്തി. കരുത്തരായ അര്‍ജന്‍റീനയ്‌ക്കെതിരേ മികച്ച പ്രകടനമാണ് ഐസ് ലന്‍ഡിന്‍റെ ലക്ഷ്യം. ഒരു സമനിലയെങ്കിലും നേടാനായാല്‍ ടീമിന് തലയുയര്‍ത്തിനില്‍ക്കാം.

യൂറോപ്പിലെ വന്‍ ക്ലബ്ബുകളില്‍ കളിച്ച് പരിചയമുള്ള നിരവധി കളിക്കാര്‍ ടീമിനൊപ്പമുണ്ട്. മിഡ്ഫീല്‍ഡര്‍ ഗില്‍ഫി സിഗാര്‍ഡ്‌സണും സ്‌ട്രൈക്കര്‍ ആരോണ്‍ ഗുണ്ണാര്‍സണും ടീമിലെ പ്രമുഖര്‍.


* ഫിഫ റാങ്ക്: 5
* വിളിപ്പേര്: ലാ ആല്‍ബിസെലെ സ്റ്റെ
* ലോകകപ്പില്‍: 17-ാം തവണ
* മികച്ചപ്രകടനം: 1978, 1986 ജേതാക്കള്‍
* പരിശീലകന്‍: ഹോര്‍ഹെ സാംപോളി
ലോകകപ്പിനെത്തുന്നതില്‍ ഏറ്റവും മികച്ച ആക്രമണ നിരയുള്ള ടീം. എല്ലാ പ്രതീക്ഷകളും നായകനും സൂപ്പര്‍ സ്‌ട്രൈക്കറുമായ ലയണല്‍ മെസിയില്‍. ടീമിലെ പ്രധാനതാരങ്ങളെല്ലാം ക്ലബ് തലത്തില്‍ ഫോമിലായിരുന്നു. ചിലിയെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാക്കിയ സാംപോളിയുടെ തന്ത്രങ്ങള്‍ അര്‍ജന്‍റീനയുടെ പ്രകടനത്തില്‍ നിര്‍ണായകമാകും.


ക്രൊയേഷ്യ x നൈജീരിയ

* ഗ്രൂപ്പ് ഡി =നാളെ രാത്രി 12.30
* വേദി: കലിനിന്‍ഗ്രാഡ് സ്റ്റേഡിയം
ആദ്യമായാണ് ഏറ്റുമുട്ടുന്നത്.

ക്രൊയേഷ്യ

* ഫിഫ റാങ്ക്: 18
* വിളിപ്പേര്: ദ ബ്ലേസേഴ്‌സ്
* ലോകകപ്പില്‍: 5-ാം തവണ
* മികച്ച പ്രകടനം: 1998ല്‍ മൂന്നാം സ്ഥാനം
* പരിശീലകന്‍: സ്ലാട്‌കോ ഡാലിച്ച്

ഭാവനാ സമ്പന്നരായ കളിക്കാരാന്‍ സമ്പന്നമാണ് ക്രൊയേഷ്യയുടെ ലോകകപ്പ് ടീം. യൂറോപ്പിലെ പ്രധാന ക്ലബ്ബുകളില്‍ കളിക്കുന്നവരാണെല്ലാവരും. മധ്യനിരയില്‍ ലൂക്കാ മോഡ്രിച്ച്, ഇവാന്‍ റാക്കിട്ടിച്ച്, മുന്നേറ്റത്തില്‍ മരിയോ മാന്‍സുകിച്ച്, ഇവാന്‍ പെരിസിച്ച് എന്നിവർ പ്രമുഖര്‍.

നൈജീരിയ

* ഫിഫ റാങ്ക്: 47
* വിളിപ്പേര്: സൂപ്പര്‍ ഈഗിള്‍സ്
* ലോകകപ്പില്‍: ആറാം തവണ
* മികച്ച പ്രകടനം: 1994, 1998, 2014 പ്രീ ക്വാര്‍ട്ടര്‍
പരിശീലകന്‍: സാലിസു യൂസഫ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നവരാണ് ടീമിലെ കളിക്കാരെല്ലാം. നായകന്‍ ജോണ്‍ ഓബി മൈക്കിളാണ് പ്രധാനതാരം.

സ്പെയിൻ x പോർച്ചുഗൽ



* ഗ്രൂപ്പ്: ബി =വേദി: ഫിഷ്റ്റ് സ്റ്റേഡിയം, സോച്ചി =സമയം: രാത്രി 11.30

സ്പെയിനും പോർച്ചുഗലും 36 തവണ ഏറ്റുമുട്ടി. പോർച്ചുഗൽ ആറും സ്പെയിൻ 17 ജയവും നേടി. 2010 ലോകകപ്പിലെ പ്രീക്വാർട്ടറിൽ നേർക്കുനേർവന്നപ്പോൾ സ്പെയിൻ ജയിച്ചു. അവസാനമായി 2012 യൂറോകപ്പിലാണ് സ്പെയിനും പോർച്ചുഗലും നേർക്കുനേർവന്നത്. അന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിനായിരുന്നു ജയം.


സ്പെയിൻ

* ഫിഫ റാങ്ക്: 10
* വിളിപ്പേര്: ലാ റോഹ
* ലോകകപ്പിൽ: 15-ാം തവണ
* മികച്ച പ്രകടനം: 2010 ജേതാക്കൾ
* പരിശീലകൻ: ഫെർണാണ്ടോ യെറോ

പുറത്താക്കപ്പെട്ട യൂലൻ ലോപെടെഗിക്കു പകരമെത്തിയ ഫെർണാണ്ടോ യെറോയുടെ കീഴിലാണ് സ്പെയിൻ ഇറങ്ങുന്നത്. ഈ ലോകകപ്പിലെ ഫേവറിറ്റുകൾ. കഴിഞ്ഞ 20 മത്സരങ്ങളിൽ തോറ്റിട്ടില്ല.

പരിചയസന്പന്നർക്കൊപ്പം യുവാക്കളും സംഘത്തിലുണ്ട്. ഇസ്കോ, ഡിയേഗോ കോസ്റ്റ, ഡേവിഡ് സിൽവ, ആന്ദ്രെ ഇനിയെസ്റ്റ, സെർജിയോ റാമോസ്, ജെറാർഡ് പിക്വെ, ഡേവിഡ് ഡി ഗിയ, സെർജ്യോ ബുസ്ക്വെറ്റസ് എന്നിങ്ങനെ നീളുന്നു താര സന്പത്ത്.

പോർച്ചുഗൽ

* ഫിഫ റാങ്ക്: 4
* വിളിപ്പേര്: എ സെലക്കാവോ
* ലോകകപ്പിൽ: ഏഴാം തവണ
* പരിശീലകൻ: സാന്‍റോസ്
* മികച്ച പ്രകടനം: 1966 മൂന്നാമത്

2014നുശേഷം നടന്ന 24 കളിയിൽ ഒരെണ്ണം മാത്രമേ തോറ്റിട്ടുള്ളൂ. ക്രിസ്റ്റ്യാനോ റൊണാൾഡോയിലാണ് ടീമിന്‍റെ പ്രതീക്ഷകൾ. 2016 യൂറോ കപ്പ് നേടിയതിന്‍റെ ആത്മവിശ്വാസം ടീമിനുണ്ട്.
മുന്നേറ്റനിരയിൽ റൊണാൾഡോയ്ക്കൊപ്പം ആന്ദ്രെ സിൽവ, ഗോണ്‍സാലോ ഗ്യൂഡസ് എന്നിവർ. മധ്യനിരയിൽ ബെർണാർഡോ സിൽവ, ഹൊവോ മരിയോ, ഹോവോ മൗട്ടിഞ്ഞോ. പ്രതിരോധത്തിൽ പരിചയസന്പന്നരായ പെപെ, റാഫേൽ ഗുരേരോ തുടങ്ങിയവർ.

ഈജിപ്ത് x ഉറുഗ്വെ

ഈജിപ്ത്

* വിളിപ്പേർ: ദ ഫറവോസ്
* ഫിഫ റാങ്ക്: 45
* പരിശീലകൻ: ഹെക്ടർ കുപ്പർ
* ലോകകപ്പിൽ: മൂന്നാം തവണ

1990നുശേഷം ആദ്യമായി ലോകകപ്പിൽ. സൂപ്പർ സ്ട്രൈക്കർ മുഹമ്മദ് സലയുടെ 26-ാം ജന്മദിനം ഇന്നാണ്. ഉറുഗ്വെയുമായി ഒരു തവണ ഏറ്റുമുട്ടിയപ്പോൾ തോൽവി ഫലം. നാല്പത്തിയഞ്ചുകാരനായ ഗോൾകീപ്പർ എസാം എൽ ഹദാരി ഇന്ന് ഇറങ്ങുന്പോൾ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനാകും.

ഉറുഗ്വെ

* വിളിപ്പേർ: ലാ സെലസ്റ്റെ
* ഫിഫ റാങ്ക്: 14
* പരിശീലകൻ: ടെബരെസ്
* മികച്ച പ്രകടനം: 1930, 1950 ജേതാക്കൾ

മുന്നേറ്റനിരയിൽ ലൂയിസ് സുവാരസും എഡിൻസണ്‍ കവാനിയും ക്ലബ് തലത്തിൽ പുറത്തെടുത്ത മികവ് ആവർത്തിച്ചാൽ ഈജിപ്തിനു പിടിപ്പതു പണിയാകും. പ്രതിരോധത്തിൽ നായകൻ ഡിയേഗോ ഗോഡിന്‍റെ നേതൃത്വത്തിലുള്ള സംഘം ശക്തം. 2010 ലോകകപ്പിൽ നാലാം സ്ഥാനത്തെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.