കളിഗതി നിർണയിച്ച ബെയ്‌ൽ....
കളിഗതി നിർണയിച്ച ബെയ്‌ൽ....
Monday, May 28, 2018 12:58 AM IST
ലണ്ടൻ: ചാന്പ്യൻസ് ലീഗ് ഫൈനലിൽ കളിഗതി നിർണയിച്ചത് ഗാരെത് ബെയ്‌ ൽ. മാൻ ഓഫ് ദ മാച്ചും ബെയ്‌ൽ തന്നെ. മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി 1968ൽ ബോബി ചാൾട്ടൺ നേടിയ ഇരട്ട ഗോളിനുശേഷം ചാന്പ്യൻസ് ലീഗ്/ യൂറോപ്യൻ കപ്പ് ഫൈനലിൽ രണ്ടു ഗോൾ നേടുന്ന ആദ്യ ബ്രിട്ടീഷുകാരനാണ് ബെയ്ൽ. എന്നാൽ, ഈ സീസണിൽ റയലിന്‍റെ മിക്ക മത്സരങ്ങളിലും ബെഞ്ചിലിരിക്കേണ്ട അവസ്ഥയായിരുന്നു ബെയ്‌ലിന്.

16 പാസുകൾക്കുശേഷമായിരുന്നു ബെയ്‌ലിന്‍റെ ഗോൾ. ആറടി ആറിഞ്ച് ഉയരത്തിൽനിന്നായിരുന്നു ബൈസിക്കി ൾ കിക്ക് എടുത്തത്. ഇതേത്തുടർന്ന് കിരീട നേട്ടത്തിനിടെയും റയൽ വിടുന്ന കാര്യത്തിൽ ബെയ്ൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആറ് ആഴ്ച മുന്പ് വരെ താൻ ഫിറ്റ് അല്ലായിരുന്നുവെന്നും ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നും ഇനി ഏജന്‍റുമായി കൂടിയാലോചിച്ചശേഷമേ ഒരു തീരുമാനമുണ്ടാകൂവെന്നും വെയ്ൽസ് താരം പറഞ്ഞു. റയലിന്‍റെ 38 ലാ ലിഗ മത്സരങ്ങളിൽ 20 എണ്ണത്തിൽ മാത്രമാണ് ബെയ്‌ലിന് സ്റ്റാർട്ടിംഗ് ഇലവണിൽ സ്ഥാനം പിടിക്കാനായത്. ചാന്പ്യൻസ് ലീഗിൽ മൂന്നു തവണയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.