മൊറോക്കോയിൽ ഹോളണ്ടും!
മൊറോക്കോയിൽ ഹോളണ്ടും!
Sunday, May 20, 2018 1:11 AM IST
ലോകഫുട്ബോളിലെ ഓറഞ്ചുസംഘമായ ഹോളണ്ടിനെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നവരേറെ. എന്നാൽ, ഇത്തവണ ഓറഞ്ച് കൂട്ടം റഷ്യയിലേക്കുള്ള യോഗ്യതാവഴിയിൽ വീണുചിതറി. ഹോളണ്ട് ഇല്ലെങ്കിലും മൊറോക്കോ ഉണ്ടല്ലോ എന്ന ആശ്വാസത്തിലാണ് ആരാധകരിപ്പോൾ.

കാരണം, ലോകകപ്പിനുള്ള മൊറോക്കോ സംഘത്തിൽ ആറ് ഹോളണ്ടുകാർ ഉണ്ടെന്നതുതന്നെ! ഇതിനു പുറമേ 2010ൽ ഹോളണ്ടിനെ ഫൈനലിൽവരെ എത്തിച്ച ബെർട്ട് വാൻ മെർവിജിക് ഓസ്ട്രേലിയയുടെ പരിശീലകനായും റഷ്യയിൽ ഓറഞ്ചുനിറമെത്തിക്കുന്നു. ഇതൊന്നും ഹോളണ്ടിന്‍റെ സാന്നിധ്യത്തിനു പകരമാവില്ലെങ്കിലും ആരാധകർക്കു ചെറിയൊരു ആശ്വാസം, അത്രമാത്രം!

യൂറോ മൊറോക്കോ

ഇക്കാണുന്ന മൊറോക്കോ ഉണ്ടല്ലോ, അത് ശരിക്കുള്ള മൊറോക്കോ അല്ല, ശരിക്കുള്ള മൊറോക്കോ വേറെ എവിടെയോ ആണ്! കാരണം, മൊറോക്കോ എന്ന ആഫ്രിക്കൻ സംഘം ലോകകപ്പിനെത്തുന്നത് യൂറോപ്പിന്‍റെ കരുത്തിലാണ്. ഫ്രഞ്ചുകാരനായ പരിശീലകൻ ഹെർവ് റെനാർഡ് പ്രഖ്യാപിച്ച റഷ്യൻ ലോകകപ്പിനുള്ള മൊറോക്കോയുടെ 26 അംഗ പ്രാഥമിക സംഘത്തിലെ 19 പേർ ജന്മംകൊണ്ട് വിദേശികൾ. അതിൽ 18 പേർ പിറന്നുവീണത് യൂറോപ്യൻ രാജ്യങ്ങളിൽ! ആ കണക്ക് ഇങ്ങനെ: ഫ്രഞ്ചുകാർ- ഒന്പത്, ഹോളണ്ടുകാർ - ആറ്, സ്പെയിൻ - രണ്ട്, ബെൽജിയം - ഒന്ന്, ഇതിനെല്ലാം പുറമേ കാനഡയിൽനിന്ന് ഒരാളും. ശേഷിക്കുന്ന ഏഴ് കളിക്കാർമാത്രമാണ് മൊറോക്കോയിൽ ജനിച്ചുവളർന്നവർ.

യൂത്ത് കരിയറിൽ ഫ്രാൻസിനും ഹോളണ്ടിനും പോർച്ചുഗലിനും ബെൽജിയത്തിനും വേണ്ടി കളിച്ചവരാണ് മൊറോക്കോയുടെ കൂടെയുള്ളത്! പലായനവും കുടിയേറ്റവുമാണ് മൊറോക്കോയുടെ ഈ നാനാത്വത്തിനു പിന്നിൽ. 20 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മൊറോക്കോ ലോകകപ്പ് വേദിയിലെത്തുന്നത്. ലോകശക്തരായ സ്പെയിൻ, പോർച്ചുഗൽ, ഏഷ്യൻ ശക്തിയായ ഇറാൻ എന്നിവയ്ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് മൊറോക്കോ. ഗ്രൂപ്പ് ഘട്ടം കടക്കണമെങ്കിൽ മൊറോക്കോയ്ക്ക് അദ്ഭുതങ്ങൾ കാണിക്കേണ്ടിവരുമെന്നു ചുരുക്കം.


വലകാക്കാൻ മൂന്നു രാജ്യക്കാർ


ഇരുപത്തൊന്പതുകാരനായ മുനീർ മുഹമ്മെദിയാണ് മൊറോക്കോയുടെ ഒന്നാം നന്പർ ഗോളി. 25 മത്സരങ്ങളിൽ മുഹമ്മെദി മൊറോക്കോയുടെ വല കാത്തു. ടീമിലെ ഏക കാനഡ സാന്നിധ്യമായ യാസിനെ ബൗനൗവാണ് രണ്ടാം ഗോളി. ഇരുപത്തിരണ്ടുകാരനായ അഹമ്മദ് റെഡ തഗ്‌നൗതിയാണ് ഗോളിസംഘത്തിലെ സന്പൂർണ മൊറോക്കോക്കാരൻ.


ഫ്രഞ്ച് പ്രതിരോധം


പ്രതിരോധനിരയിൽ നാല് ഫ്രഞ്ച് പശ്ചാത്തലക്കാരാണുള്ളത്, ഒരു സ്പാനിഷുകാരനും. എട്ട് അംഗ പ്രതിരോധ സംഘത്തിൽ മൊറോക്കോയിൽ പിറന്നുവീണത് മൂന്നുപേർ മാത്രം.
ക്യാപ്റ്റനായ മെഡ്ഹി ബെനാത്യക്ക് ഫ്രാൻസിനായി അണ്ടർ 18, അണ്ടർ 20 മത്സരങ്ങൾ കളിച്ച ചരിത്രമുണ്ട്. ഇറ്റാലിയൻ സീരി എ ചാന്പ്യന്മാരായ യുവന്‍റസിന്‍റെ കളിക്കാരനാണ് ബെനാത്യ. ഫ്രാൻസിലെ സെന്‍റ് മാക്സിൽ ജനിച്ച്, പോർച്ചുഗലിനായി അണ്ടർ 20, അണ്ടർ 21, അണ്ടർ 23 മത്സരങ്ങൾ കളിച്ച ചരിത്രമാണ് മാനുവൽ ഡ കോസ്റ്റ എന്ന മുപ്പത്തിരണ്ടുകാരനുള്ളത്. സ്പാനിഷ് ലീഗിലെ വന്പനായ റയൽ മാഡ്രിഡിന്‍റെ യൂത്ത് ടീമിലൂടെ വളർന്നവനാണ് അച്റാഫ് ഹക്കിമി എന്ന പത്തൊന്പതുകാരൻ. മൊറോക്കോയ്ക്കായി ഏഴ് മത്സരങ്ങളിൽ ഒരു ഗോൾ നേടിയിട്ടുണ്ട്. 2017 മുതൽ റയൽ സംഘത്തിലുണ്ട്.



മൊറോക്കോ ആക്രമണം


നാലാംഗ ആക്രമണ സംഘത്തിലെ മൂന്നുപേരും മൊറോക്കോയിലാണ് ജനിച്ചത്. എട്ട് കളിയിൽ 10 ഗോളടിച്ച ഇരുപത്തിനാലുകാരനായ അയൂബ് എൽ കാബിയാണ് മൊറോക്കോയുടെ ആക്രമണ കുന്തമുന. 13 കളിയിൽ മൂന്നു ഗോളടിച്ച അസിസ് ബൗഹാഡൗവും മൊറോക്കോയുടെ കരുത്താണ്. ഫ്രാൻസിൽ ജനിച്ച ഖാലിദ് ബൗത്യാബിനു മാത്രമാണ് ആക്രമണനിരയിൽ വിദേശ പശ്ചാത്തലമുള്ളത്.


നടുക്ക് ഓറഞ്ച്


മധ്യനിരയിലുള്ളതിൽ ഭൂരിഭാഗവും ജന്മംകൊണ്ട് ഹോളണ്ടുകാരാണ്. പതിനൊന്ന് മിഡ്ഫീൽഡർമാരെ പ്രഖ്യാപിച്ചതിൽ ആറുപേർ ഹോളണ്ട് പശ്ചാത്തലക്കാർ. ശേഷമുള്ളതിൽ നാലു പേർ ഫ്രഞ്ചും ഒരാൾ ബെൽജിയവും.

ഹോളണ്ട് ക്ലബ്ബായ അയാക്സ് ആംസ്റ്റർഡാമിൽ കളിച്ചുവളർന്നതാണ് മധ്യനിരയിലെ പരിചയസന്പന്നനായ എംബാർക് ബൗസൂഫ എന്ന മുപ്പത്തിമൂന്നുകാരൻ. 56 മത്സരങ്ങൾ ബൗസൂഫ മൊറോക്കൻ ജഴ്സിൽ ഇറങ്ങി. ഫ്രാൻസിനായി അണ്ടർ 20 കളിച്ച താരമാണ് ഇരുപത്തെട്ടുകാരനായ യൂനെസ് ബെൽഹാൻഡ. ഫ്രാൻസിന്‍റെ അണ്ടർ 18, അണ്ടർ 19, അണ്ടർ 20, അണ്ടർ 21 ടീമുകളിൽ പന്തുതട്ടിയവനാണ് ഇരുപതുകാരനായ അമിനെ ഹാറിറ്റ്. 2017 ഒക്ടോബറിലാണ് മൊറോക്കോയ്ക്കായി ഹാറിറ്റ് അരങ്ങേറിയത്. ഹോളണ്ടിനായി വിവിധ യൂത്ത് വിഭാഗങ്ങളിൽ പന്തുതട്ടിയവരാണ് മുപ്പത്തിയൊന്നുകാരനായ നോർഡിൻ അംറാബത്ത്, ഇരുപത്തഞ്ചുകാരനായ ഹക്കിം സിയാച്ച്, ഇരുപത്തൊന്നുകാരനായ സഫ്യാൻ അംറാബത്ത് എന്നിവർ.

ബെൽജിയത്തിനായി രണ്ട് രാജ്യാന്തര മത്സരങ്ങൾ കളിച്ച ചരിത്രം പറയാനുള്ള മധ്യനിരത്താരമാണ് ഇരുപത്തെട്ടുകാരനായ മെഹ്ദി കാർസെല. ബെൽജിയത്തിന്‍റെ അണ്ടർ 16, അണ്ടർ 17, അണ്ടർ 18, അണ്ടർ 21 ടീമുകളിലും ഇദ്ദേഹം കളിച്ചിട്ടുണ്ട്. 2011 മുതലാണ് മൊറോക്കോയുടെ താരമായത്.

മൊറോക്കോ

ഫിഫ റാങ്ക്: 42
ലോകകപ്പിൽ: അഞ്ചാം തവണ
ആദ്യ ലോകകപ്പ്: 1970
അവസാന ലോകകപ്പ്: 1998
മികച്ച പ്രകടനം: 1986ൽ  പ്രീക്വാർട്ടറിൽ
പരിശീലകൻ: ഹെർവ്
റെനാർഡ് (2016 മുതൽ)
ക്യാപ്റ്റൻ: മെഡ്ഹി ബെനാത്യ
ശ്രദ്ധിക്കേണ്ട താരം: ബെനാത്യ
ഗ്രൂപ്പ് ബി: മൊറോക്കോ, ഇറാൻ, പോർച്ചുഗൽ, സ്പെയിൻ


അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.