ജാഫറിനു റിക്കാർഡ്, ഇരട്ട സെഞ്ചുറി
Friday, March 16, 2018 1:02 AM IST
നാഗ്പുർ: ഇറാനി ട്രോഫിയുടെ രണ്ടാം ദിനം വിദർഭയുടെ ആധിപത്യം. വസീം ജാഫറുടെ ഇരട്ട സെഞ്ചുറി മികവിൽ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരേ വിദർഭ രണ്ടാം ദിവസത്തെ കളി നിർത്തുന്പോൾ മൂന്നു വിക്കറ്റിന് 598 റണ്‍സ് എന്ന നിലയിലാണ്.

285 റണ്‍സുമായി ജാഫർ പുറത്താകാതെ നിൽക്കുകയാണ്. ജാഫറും ഗണേഷ് സതീഷും (120) ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിലെ 289 റണ്‍സ് ആണ് രഞ്ജി ചാന്പ്യന്മാർക്ക് വൻ സ്കോർ നൽകിയത്.

ആർ. അശ്വിൻ നന്നായി പന്തെറിഞ്ഞെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. ഉച്ചഭക്ഷണശേഷം 137-ാം ഓവറിൽ ജാഫർ എട്ടാമത്തെ ഫസ്റ്റ് ക്ലാസ് ഇരട്ട സെഞ്ചുറി തികച്ചു. കൂടാതെ ഫസ്റ്റ് ക്ലാസിൽ 18,000 റണ്‍സും കടന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 18,000 റണ്‍സ് കടക്കുന്ന ആറാമത്തെ ഇന്ത്യക്കാരനാണ് ജാഫർ. മുൻ ഇന്ത്യൻ താരം 250 റണ്‍സ് കടന്നപ്പോൾ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഏറ്റവും പ്രായം കൂടിയ ഏഷ്യക്കാരനായി. ഇതിനൊപ്പം ഇറാനി ട്രോഫിയിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ ബാറ്റ്സ്മാനെന്ന ബഹുമതിയും സ്വന്തമാക്കി. 2012ൽ മുരളി വിജയ് രാജസ്ഥാനെതിരേ നേടിയ 266 റണ്‍സിന്‍റെ റിക്കാർഡാണ് ജഫാർ കടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.