ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ട്വന്‍റി 20 : ഇന്ത്യക്ക് പരന്പര
ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ട്വന്‍റി 20 : ഇന്ത്യക്ക് പരന്പര
Sunday, February 25, 2018 12:41 AM IST
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വനിതകള്‍ക്കു ചരിത്ര നേട്ടം. ഏകദിന പരമ്പരയ്ക്കു പിന്നാലെ ട്വന്‍റി 20 പരമ്പരയിലും ഇന്ത്യ ജേതാക്കളായി. ട്വന്‍റി 20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും 54 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു പരമ്പര 3-1ന് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ ഏകദിനപരമ്പരയും ട്വന്‍റി 20 പരമ്പരയും നേടുന്ന ആദ്യ ടീമാണ് ഇന്ത്യ.

മിതാലി രാജ് (50 പന്തില്‍ 62), ജെമിമ റോഡ്രിഗസ് (34 പന്തില്‍ 44), ഹര്‍മന്‍പ്രീത് കൗര്‍ (17 പന്തില്‍ 27) എന്നിവരുടെ മികവില്‍ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റിന് 166 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്ക 18 ഓവറില്‍ 112 റണ്‍സില്‍ എല്ലാവരും പുറത്തായി. കളിയിലെ താരവും പരമ്പരയിലെ താരവും മിതാലി രാജാണ്. പരമ്പരയില്‍ ആകെ 192 റണ്‍സാണ് മിതാലി നേടിയത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനു വിട്ടു. സ്‌കോര്‍ 32ല്‍വച്ച് സ്മൃതി മാന്ദാനയെ (13) നഷ്ടമായി. മിതാലിക്കൊപ്പം ജെമിമ ചേര്‍ന്നതോടെ ഇന്ത്യയുടെ സ്‌കോറിഗ് വേഗമുയര്‍ന്നു. ഇരുവരും ചേര്‍ന്ന് 98 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. ഇതിനിടെ മിതാലി പരമ്പരയിലെ മൂന്നാം അർധ സെഞ്ചുറി തികച്ചു. എട്ട് ഫോറിന്‍റെയും മൂന്നു സിക്‌സിന്‍റെയും അകമ്പടിയില്‍ 62 റണ്‍സ് എടുത്ത മിതാലിയെ ഷബ്‌നിം ഇസ്മാലി പുറത്താക്കി. വൈകാതെ 44 റണ്‍സ് നേടിയ ജെമിമ അയബോഗ ഖാക്കയുടെ റിട്ടേണ്‍ ക്യാച്ചില്‍ പുറത്തായി. മൂന്നു ഫോറും രണ്ടു സിക്‌സുമാണ് ഈ കൗമാരതാരം പായിച്ചത്. രണ്ടു സിക്‌സും ഒരു ഫോറും നേടി പുറത്താകാതെ 27 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്‍റെ പ്രകടനം ഇന്ത്യയെ വന്‍ സ്‌കോറിലെത്തിച്ചു. വേദ കൃഷ്ണമൂര്‍ത്തി (8) പുറത്താകാതെ നിന്നു.


മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ച നേരിട്ടു. ഇന്ത്യയുടെ ബൗളര്‍മാര്‍ക്കു മുന്നില്‍ പതറിയ ആതിഥേയര്‍ക്കുവേണ്ടി ചോള്‍ ട്രയണ്‍ (25), മരിസെന്‍ കാപ് (27) എന്നിവര്‍ക്കുമാത്രമേ അല്പമെങ്കിലും പിടിച്ചുനില്ക്കാന്‍ സാധിച്ചുള്ളൂ. ശിഖ പാണ്ഡെ, റുമേലി ധാര്‍, രാജേശ്വരി ഗെയ്ക് വാദ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റ് പൂനം യാദവിനായിരുന്നു. ദക്ഷിണാഫ്രിക്കയുടെ അവസാന രണ്ടു വിക്കറ്റും രാജേശ്വരി തുടര്‍ച്ചയായ പന്തുകളിലാണ് നേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.