ലിഫ്റ്റ്, സ്മാഷ്, ബ്ലോക് ; ദേശീയ സീനിയര്‍ വോളിബോളിന് ഇന്ന് കോഴിക്കോട്ടു തുടക്കം
ലിഫ്റ്റ്, സ്മാഷ്, ബ്ലോക് ; ദേശീയ സീനിയര്‍ വോളിബോളിന് ഇന്ന് കോഴിക്കോട്ടു തുടക്കം
Wednesday, February 21, 2018 12:58 AM IST
കോഴിക്കോട്: കണ്ണഞ്ചിക്കുന്ന സ്മാഷുകളുടെ ആരവത്തിലേക്ക് ഇനി കോഴിക്കോടിന്‍റെ രാപകലുകൾ. ദേശീയ സീനിയര്‍ വോളിബോള്‍ മേളയ്ക്ക് ഇന്ന് രാവിലെ ഏഴരയ്ക്ക് ആദ്യവിസില്‍ മുഴങ്ങും. ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രധാന വേദിയായ സ്വപ്നനഗരിയിലെ കാലിക്കട്ട് ട്രേഡ് സെന്‍റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ദീപം തെളിഞ്ഞു.

മേളയുടെ ഔപചാരിക ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ഇന്ന് രാവിലെ ഏഴരയ്ക്കാണ് ആദ്യമത്സരങ്ങള്‍ . വി.കെ. കൃഷ്ണമേനോന്‍ സ്റ്റേഡിയത്തില്‍ പുരുഷവിഭാഗത്തില്‍ ഹരിയാനയും ആസാമും, ഗുജറാത്തും മധ്യപ്രദേശും തമ്മിലാണ് ആദ്യമത്സരം. കാലിക്കട്ട് ട്രേഡ് സെന്‍ററിൽ അതേസമയം തന്നെ പുരുഷവിഭാഗത്തില്‍ കര്‍ണാടകയും ബിഹാറും ഏറ്റുമുട്ടും. ആതിഥേയരായ കേരളത്തിന്‍റെ പുരുഷ, വനിതാ ടീമുകളും ആദ്യദിനം മത്സരത്തിനിറങ്ങും. വൈകിട്ട് 4.30 ന് കാലിക്കട്ട് ട്രേഡ് സെന്‍ററിൽ കേരളത്തിന്‍റെ പുരുഷ ടീം രാജസ്ഥാനെ നേരിടും. വൈകിട്ട് ഏഴിനാണ് കേരളത്തിന്‍റെ വനിതാ ടീം മത്സരത്തിനിറങ്ങുന്നത്. തെലുങ്കാനയുമായാണ് ആദ്യ മത്സരം.

17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേരളം സ്വന്തം മണ്ണില്‍ സീനിയർ ദേശീയ കിരീടത്തിനായി കച്ചമുറുക്കുന്നത്. വോളിബോളിന്‍റെ കടുത്ത ആരാധകരായ മലബാറുകാരുടെ ആരവങ്ങളുടെ അകമ്പടിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കേരളം. കഴിഞ്ഞ തവണ ചെന്നൈയില്‍ കിരീടം നേടിയ പുരുഷ ടീമില്‍ വലിയ മാറ്റം വരുത്താതെയാണ് ഇത്തവണ കളത്തിലിറക്കുന്നത്. കഴിഞ്ഞ വര്‍ഷം ടീമിനെ വിജയത്തിലേക്ക് നയിച്ച അബ്ദുള്‍ നാസര്‍ തന്നെയാണ് ഇത്തവണയും മുഖ്യപരിശീലകന്‍ . കിരീടം നേടിക്കൊടുക്കുന്നതില്‍ കഴിഞ്ഞ തവണ പ്രധാന പങ്കുവഹിച്ച കിഷോര്‍കുമാര്‍ സഹപരിശീലകനായുണ്ട്. മുത്തുസാമി, ജെറോം വിനീത്, ജി.എസ്. അഖിന്‍, പി. രോഹിത്ത്, അബ്ദുള്‍ റഹീം, സി. അജിത് ലാല്‍ , വിപിന്‍ എം. ജോര്‍ജ്, അനു ജയിംസ്, രതീഷ്, എന്‍ . ജിതിന്‍, ഒ. അന്‍സാബ്, സി.കെ. രതീഷ് എന്നിവരാണ് ടീമിലുള്ളത്.


കോഴിക്കോട്ട് നടന്ന 2001 ലെ ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷ ടീമിനെ വിജയികളാക്കിയ പരിശീലകന്‍ സണ്ണി ജോസഫിന്‍റെ കീഴിലാണ് ഇത്തവണ വനിതാ ടീം ഇറങ്ങുന്നത്. 11 വര്‍ഷം മുത്തമിടാന്‍ കഴിയാത്ത കിരീടം തിരിച്ചുപിടിക്കാനാണ് പടയൊരുക്കം. 2007ല്‍ ജയ്പൂരിലെ ചാമ്പ്യന്‍ഷിപ്പിലായിരുന്നു കേരളത്തിന്‍റെ വനിതാ ടീം കിരീടം നേടിയത്. എസ്. രേഖ, എം. ശ്രുതി, കെ.എസ്. ജിനി, ഇ. അശ്വതി, അഞ്ജു ബാലകൃഷ്ണൻ, ഫാത്തിമ റുക്സാന, കെ.പി. അനുശ്രീ, ജി. അഞ്ജുമോള്‍ , എസ്. സൂര്യ, അഞ്ജലി സാബു, എസ്. ശരണ്യ, അശ്വതി രവീന്ദ്രന്‍ . എന്നിവരടങ്ങിയതാണ് കേരള ടീം.

കാലിക്കട്ട് ട്രേഡ് സെന്‍റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമുള്ള നാലു കോര്‍ട്ടുകളിൽ കളി നടക്കും. സ്വപ്നനഗരിയിൽ പതിനായിരം പേർക്കിരിക്കാവുന്ന ഗാലറിയാണ്. 100 മീറ്റര്‍ നീളവും 50 മീറ്റര്‍ വീതിയുമുള്ള കാലിക്കട്ട് ട്രേഡ് സെന്‍ററിലെ എമറാള്‍ഡ് ഹാളില്‍ 350 ടണ്‍ കപ്പാസിറ്റിയുള്ള രണ്ട് എയര്‍ കണ്ടീഷണര്‍ സജ്ജീകരിച്ചാണ് എ.സി. ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്. രണ്ട് ടെറാഫ്ലക്സ് കോര്‍ട്ടുകളും സജ്ജമാക്കികഴിഞ്ഞു. 28 പുരുഷ ടീമുകളും 26 വനിതാ ടീമുകളുമാണ് ചാന്പ്യൻഷിപ്പില്‍ ഏറ്റുമുട്ടുന്നത്.

ഇന്നു മുതല്‍ 25 വരെ രാവിലെ ഏഴര മുതല്‍ രാത്രി പത്ത് വരെ രണ്ട് വേദികളിലായാണു മത്സരങ്ങള്‍ നടക്കുന്നത്. 26, 27 തീയതികളിൽ കാലിക്കട്ട് ട്രേഡ് സെന്‍റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സെമി ഫൈനല്‍ അരങ്ങേറും. പുരുഷ, വനിതാ ഫൈനല്‍ മത്സരങ്ങള്‍ക്ക് 28 ന് ട്രേഡ് സെന്‍റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.