ഓസ്റ്റര്സണ്ട്സ്/ഡോര്‍ട്മുണ്ട്: യൂറോപ്പ ലിഗ് ആദ്യപാദ നോക്കൗട്ട് മത്സരങ്ങളില്‍ ആഴ്സണലിനും ബൊറൂസിയ ഡോര്‍ട്മുണ്ടിനും അത്ലറ്റിക്കോ മാഡ്രിഡിനും എസി മിലാനും ജയം. ആഴ്സണലും അത്ലറ്റിക്കോ മാഡ്രിഡും മിലാനും എവേ ഗ്രൗണ്ടിലാണ് വിജയം നേടിയത്. ബൊറൂസിയ സ്വന്തം ഗ്രൗണ്ടില്‍ പിന്നില്‍നിന്നശേഷം ജയിച്ചു.
ആഴ്സണല്‍ എതിരില്ലാത്ത മൂന്നു ഗോളിന് ദുര്‍ബലരായ സ്വീഡിഷ് ക്ലബ് ഓസ്റ്റര്സണ്ട്സിനെ പരാജയപ്പെടുത്തി. ആഴ്സണലിനുവേണ്ടി നാച്ചോ മോണ്റയല് (13), സോട്ടറിസ് പാപഗിനോപോലോസ് (24, സെല്‍ഫ് ഗോള്‍), മെസ്യൂട്ട് ഓസില്‍ (58) എന്നിവരാണ് ഗോള്‍ നേടിയത്. അത്ലറ്റിക്കോ മാഡ്രിഡ് ഒന്നിനെരിതേ നാലു ഗോളിന് എഫ്സി കോപ്പന്‍ഹേഗനെ തോല്‍പ്പിച്ചു. വിക്ടര്‍ ഫിഷറിലൂടെ 15-ാം മിനിറ്റില്‍ കോപ്പന്‍ഹേഗന്‍ ആദ്യം മുന്നിലെത്തി. എന്നാല്‍, സൗള്‍ നിഗ്വെസ് (21), കെവിന് ഗെമിറോ (37), അന്റോണി ഗ്രീസ്മാന് (71), വിറ്റോലോ (77) എന്നിവരുടെ ഗോളുകള്‍ അത്ലറ്റിക്കോയ്ക്കു മികച്ച ജയമൊരുക്കി. എസി മിലാന് മറുപടിയില്ലാത്ത മൂന്നു ഗോളിന് ലുഡോഗൊരറ്റ്സ റസ്ഗാര്‍ഡിനെ തോല്‍പ്പിച്ചു. പാട്രിക് കട്റോണ് (45), റിക്കാര്‍ഡോ റോഡ്രിഗസ് (64), ഫാബിയോ ബോറിനി (90+2) എന്നിവരാണ് മിലാനു വേണ്ടി ഗോള്‍ നേടിയത്. മിച്ചി ബാറ്റ്ഷുയിയുടെ ഇരട്ട ഗോളില്‍ ബൊറൂസിയ 3-2ന് അറ്റ്ലാന്റയെ തോല്‍പ്പിച്ചു. ആന്ദ്രെ ഷുറിലിന്റെ (30) ഗോളില്‍ ബൊറൂസിയ മുന്നിലെത്തി. എന്നാല്‍ 51, 56 മിനിറ്റുകളില്‍ ജോസിപ് ഇലിസിച്ചിന്റെ ഗോളുകള്‍ അറ്റ്ലാന്റയെ മുന്നിലെത്തിച്ചു. 65, 90+1 മിനിറ്റുകളില്‍ ഗോള്‍ നേടി ബാറ്റ്ഷുയി ബൊറൂസിയയ്ക്ക് വിജയം നല്കി. ലീപ്സിഗ് 3-1ന് നാപ്പോളിയെ തോല്‍പ്പിച്ചു.
മറ്റ് മത്സരങ്ങളിൽ അത്ലറ്റിക് ബില്‍ബാവോ, ലിയോണ്‍, സെല്‍റ്റിക്, സ്പോര്‍ടിംഗ് ടീമുകള്‍ ജയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.