തകർന്നടിഞ്ഞ് ഗോകുലം കേരള
തകർന്നടിഞ്ഞ് ഗോകുലം കേരള
Saturday, December 9, 2017 1:41 PM IST
കോഴിക്കോട്: നോര്‍ത്ത് ഈസ്റ്റിന്‍റെ പോരാട്ട മികവിനു മുമ്പില്‍ തകര്‍ന്നടിഞ്ഞ് ഗോകുലം കേരള. പ്രതിരോധവും മിന്നലാക്രമണവും സമന്വയിപ്പിച്ച് മണിപ്പൂരിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ നെരോക എഫ്സി കളം നിറഞ്ഞപ്പോൾ, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ വലിയ പ്രതീക്ഷയുമയി ഇറങ്ങിയ ആതിഥേയ ടീം ചൂളിപ്പോകുന്ന കാഴ്ചയ്ക്കാണ് ഇഎംഎസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഐ ലീഗില്‍ ആദ്യ ജയം തേടിയിറങ്ങിയ കേരള ടീമിന്‍റെ ദുര്‍ബലമായ പ്രതിരോധത്തെ കീറിമുറിച്ച് മൂന്നുഗോളുകളാണ് നെരോക വലയിലെത്തിച്ചത്. ഫെലിക്‌സ് ഒഡില്‍ ചിഡി, പ്രീതം സിംഗ്, നഗന്‍ഗോം റൊണാള്‍ഡ് എന്നിവരാണ് നെരോകയ്ക്കുവേണ്ടി ഗോൾ നേടിയത്. ഒരു ഗോള്‍ നേടുകയും നെരോകയുടെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത നൈജീരിയന്‍ താരം ഫെലിക്‌സ് ആണ് കളിയിലെ താരം. ഇന്നലത്തെ ജയത്തോടെ രണ്ട് കളിയില്‍ നിന്ന് നെരോകയ്ക്ക് മൂന്ന് പോയിന്‍റായി.

മൂന്ന് കളിയില്‍ ഒരു സമനില മാത്രമുള്ള ഗോകുലത്തിന് ഒരു പോയിന്‍റാണുള്ളത്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായ വലിയ മാറ്റങ്ങളുമായാണ് കേരള ടീം കളത്തിലിറങ്ങിയത്. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മുഹമ്മദ് ഇര്‍ഷാദ് അടക്കം അഞ്ച് മലയാളികള്‍ക്ക് ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചു. എന്നാല്‍ കഴിഞ്ഞ മത്സരത്തിലേതിനേക്കാള്‍ ദയനീയമായിരുന്നു ഫലം. ഷില്ലോംഗിലെ കനത്ത തണുപ്പാണ് ലജോംഗിനെതിരായ ആദ്യ മത്സരത്തിലെ തോല്‍വിക്ക് കാരണമായി ടീം ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ സ്വന്തം തട്ടകത്തില്‍, കത്തുന്ന വെയിലിന് താഴെ ആരാധകരുടെ ആരവങ്ങള്‍ക്കിടയില്‍ ഗോകുലം ടീം കാലിടറി വീഴുകയായിരുന്നു. പ്രതിരോധത്തിലെ വലിയ പിഴവുകളാണ് കേരളത്തിന്‍റെ തോല്‍വിക്ക് ആക്കം കൂട്ടിയത്. പ്രതിരോധവും മധ്യനിരയും തമ്മില്‍ ഏകോപനമുണ്ടായില്ല. തുടരെത്തുടരെ മിസ് പാസുകള്‍ വരുത്തി. പലപ്പോഴും എതിര്‍ കളിക്കാര്‍ക്ക് പിന്നാലെ ഓടിനടക്കുകയായിരുന്നു കേരള താരങ്ങള്‍.

എന്നാല്‍ കുറുകിയ പാസും അതിവേഗ നീക്കങ്ങളുമായി നെരോക ടീം ഗാലറിയെ കൈയിലെടുത്തു. ആദ്യ പകുതി നെരോകയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. തുടരെ എതിര്‍ ഗോള്‍ മുഖത്തെ വിറപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.


കേരളത്തിന്‍റെ ഭാഗത്ത് നിന്ന് ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നെരോക ഗോളിക്ക് കാര്യമായ ഒരു പരീക്ഷണവും ആദ്യ പകുതിയില്‍ നേരിട്ടില്ല. ഗോകുലത്തിന്‍റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ആദ്യ അഞ്ച് മിനിറ്റിനുള്ളില്‍ എതിര്‍ ഗോള്‍ പോസ്റ്റില്‍ കേരളം പന്ത് എത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു. പിന്നീട് കളിയുടെ നിയന്ത്രണം നെരോക കൈക്കലാക്കുകയായിരുന്നു. കളിയുടെ 24-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ബോക്‌സിന് അഞ്ച് മീറ്റര്‍ പുറത്ത് നിന്നു പാസ് സ്വീകരിച്ച് മുന്നേറിയ ഫെലികസ് രണ്ട് ഡിഫന്‍ഡര്‍മാരെ മറികടന്ന് മുന്നോട്ട് കയറിയ കേരള ഗോളി നിഖിലിനെയും കബളിപ്പിച്ച് പോസ്റ്റിന്‍റെ വലത് മൂലയിലേക് പന്ത് തട്ടിയിടുകയായിരുന്നു.

ആദ്യ പകുതി അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കിയിരിക്കെ നെരോക ലീഡ് ഉയര്‍ത്തി. വലത് കോര്‍ണറില്‍ നിന്നു സിങ്കം സുഭാഷ് സിംഗ് ഉയര്‍ത്തി നല്‍കിയ ക്രോസ് രണ്ട് ഡിഫന്‍ഡര്‍ക്കും ഗോളിക്കും ഇടയിലൂടെ പ്രീതം സിംഗ് ഹെഡറിലൂടെ വലയിലാക്കി.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനായി ഗോകുലം കിണഞ്ഞ് ശ്രമിച്ചെങ്കിലും നെരോകയുടെ പ്രതിരോധ ക്കോട്ട തകർക്കാനായില്ല. മുഹമ്മദ് സലാഹിന് പകരം ഷിനു കളത്തിലിറങ്ങിതോടെ കേരള പ്രതിരോധത്തിലും ഏകോപനമുണ്ടായി. ചില ഒറ്റപ്പെട്ട കൗണ്ടര്‍ അറ്റാക്കുകള്‍ മാത്രമാണ് നെരോക രണ്ടാം പകുതിയില്‍ നടത്തിയത്.

കളി അവസാന മിനിട്ടിലേക്ക് കടന്നപ്പോളാണ് അപ്രതീക്ഷിതമായി നെരോക മൂന്നാം ഗോള്‍ കണ്ടെത്തിയത്.

കേരളത്തിന്‍റെ മിഡ്ഫീല്‍ഡിലെ പിഴവ് മുതലെടുത്ത് നെരോക താരങ്ങള്‍ നടത്തിയ മുന്നേറ്റം കോര്‍ണര്‍ കിക്കില്‍ കലാശിച്ചു. ഇൻജുറി ടൈമിന്‍റെ നാലാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നു മനോഹരമായ ഹെഡറിലൂടെ പകരക്കാരനായി ഇറങ്ങിയ നഗന്‍ഗോം റൊണാള്‍ഡ് നെരോകുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.