കേരളത്തിനു മൂന്നു സ്വർണം കൂടി
കേരളത്തിനു മൂന്നു സ്വർണം കൂടി
Friday, November 17, 2017 2:03 PM IST
എങ്ങനെ തുടങ്ങണമെന്ന് ഹരിയാനക്കാരെ പഠിപ്പിക്കേണ്ടതില്ല. അവസാനിപ്പിക്കാന്‍ കേരളത്തെയും. ആദ്യ ദിനത്തിലെ മെഡല്‍ വാരലിനുശേഷം ഹരിയാനക്കാര്‍ മുടന്താന്‍ തുടങ്ങിയപ്പോള്‍ മലയാളിപ്പട പണി തുടങ്ങി.

ആചാര്യ നാഗാര്‍ജുന യൂണിവേഴ്‌സിറ്റി ട്രാക്കില്‍ ദേശീയ ജൂണിയര്‍ അത്‌ലറ്റിക് മീറ്റിന്‍റെ രണ്ടാംദിനം കേരളം വേഗത കൂട്ടി. ഇന്നലെ കേരളത്തിന്‍റെ പെട്ടിയില്‍ വീണത് മൂന്നുവീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവും. ആകെ സമ്പാദ്യം അഞ്ച് സ്വര്‍ണവും ആറു വെള്ളിയും നാലു വെങ്കലവും. 10 സ്വര്‍ണവും ആറു വെള്ളിയും അഞ്ചു വെങ്കലവുമായി ഹരിയാന മുന്നിലാണെങ്കിലും ലീഡ് കുറച്ചു കൊണ്ടുവരാന്‍ മൂന്നാമതുള്ള കേരളത്തിനായി. പക്ഷേ, അപ്രതീക്ഷിത കുതിപ്പ് നടത്തിയ ഉത്തർപ്ര ദേശാണ് പോയിന്‍റ് നിലയിൽ രണ്ടാം സ്ഥാനത്ത് . ഹര്‍ഡില്‍സില്‍ സച്ചിന്‍ ബിനുവും അപര്‍ണ റോയിയും പോള്‍വാോള്‍ട്ടില്‍ ആര്‍ഷ ബാബുവും സ്വര്‍ണം നേടി. അഞ്ജലി ഫ്രാന്‍സിസ് (പോള്‍വോള്‍ട്ട്), ആന്‍ റോസ്, ആര്‍.കെ. സൂര്യജിത്ത് (100 മീറ്റര്‍ ഹര്‍ഡില്‍സ്) എന്നിവര്‍ വെള്ളിക്ക് അവകാശികളായപ്പോള്‍ അഞ്ജലി തോമസ് ഏക വെങ്കലത്തിന്‍റെ ഉടമയായി.

ചാടിക്കടന്ന കനകം

രണ്ടാംദിനത്തില്‍ കേരളത്തിനു കൂടുതൽ മെഡൽ സംഭാവന ചെയ്തത് ഹര്‍ഡില്‍സാണ്. ഉച്ചയ്ക്കുശേഷം രണ്ടു സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവും കീശയിലാക്കാന്‍ മലയാളി താരങ്ങള്‍ക്കായി. അണ്ടര്‍ 20 വിഭാഗത്തില്‍ ഫോട്ടോഫിനിഷിംഗിലാണ് സച്ചിന്‍ ബിനു (14.08) കനകമണിഞ്ഞത്. ഡല്‍ഹിയുടെ കുനാല്‍ ചൗധരിയി (14.09)ൽനിന്ന് ശക്തമായ മത്സരമാണ് സച്ചിന് നേരിടേണ്ടിവന്നത്. അവസാന നിമിഷത്തിലെ കുതിപ്പാണ് എംഎ കോളജിലെ ഈ ബിരുദ വിദ്യാര്‍ഥിക്ക് അനുഗ്രഹമായത്.


ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായിരുന്ന അപര്‍ണ റോയ് മീറ്റ് റിക്കാര്‍ഡോടെയാണ് അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പൊന്നണിഞ്ഞത്. രാവിലെ ഹീറ്റ്‌സ് കഴിഞ്ഞതിന്‍റെ ക്ഷീണം മാറും മുമ്പേയായിരുന്നു ഈ ഉയരക്കാരിയുടെ മെഡല്‍വേട്ട. അതും എതിരാളികള്‍ക്ക് എത്തിപ്പിടിക്കാന്‍ അവസരം നല്കാതെ 14.01 സെക്കന്‍ഡില്‍. കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.അണ്ടര്‍ 16 പെണ്‍കുട്ടികളില്‍ ഭരണങ്ങാനം എസ്എച്ച്‌വിഎച്ച്എസ്എസിലെ ആൻ റോസ് ടോമിയുടെ (14.81) വെള്ളി നേട്ടം കൂടിയായതോടെ ഹര്‍ഡില്‍സിലെ നേട്ടം പൂര്‍ണം.

മലയാളി പെണ്‍കുട്ടികളുടെ പോരാട്ടമായിരുന്നു അണ്ടര്‍ 20 പോള്‍വോള്‍ട്ടില്‍ കണ്ടത്. കനത്ത വെയിലത്ത് പുതിയ ഉയരങ്ങള്‍ തേടി ആര്‍ഷ ബാബുവും അഞ്ജലി ഫ്രാന്‍സിസും പൊരുതി. ഒടുവില്‍ 3.30 മീറ്ററില്‍ ആര്‍ഷ സ്വര്‍ണവും അഞ്ജലി (3.20) വെള്ളിയും നേടി. പാലായുടെ ‘’ഇസിന്‍ബയേവ’’ മരിയ ജെയിസണ്‍ 2015ല്‍ റാഞ്ചിയില്‍ കുറിച്ച 3.70 മീറ്ററാണ് ഈ ഇനത്തിലെ ദേശീയ റിക്കാര്‍ഡ്. കല്ലടി എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ ആര്‍ഷ പാലാ ജംപ്‌സ് അക്കാദമിയിലാണ് പരിശീലിക്കുന്നത്. ഇന്ന് 30 ഫൈനലുകള്‍ നടക്കും.

വിജയവാഡയില്‍ നിന്ന് എം.ജി. ലിജോ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.