ഇന്നുമുതല്‍ കായിക വിളവെടുപ്പ്
ഇന്നുമുതല്‍ കായിക വിളവെടുപ്പ്
Wednesday, November 15, 2017 1:12 PM IST
വിജയവാഡ: ഗുണ്ടൂരിലെ ആചാര്യ നാഗാര്‍ജുന സ്റ്റേഡിയത്തിലെ ട്രാക്കിന് ഇനി അഞ്ചുനാള്‍ തീപിടിക്കും. ഇരുപത്തിമൂന്നാം കിരീടം ലക്ഷ്യമിട്ട് കേരളവും വിട്ടുകൊടുക്കാതെ ഹരിയാനയും തമിഴ്നാടും അണിചേരുന്നതോടെ ദേശീയ ജൂണിയര്‍ അ‌ത്‌ലറ്റിക് മീറ്റില്‍ പുതിയ വേഗവും ദൂരവും കുറിക്കപ്പെടുമെന്നുറപ്പ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 3000ത്തിലധികം അത്‌ലറ്റുകളാണ് മീറ്റില്‍ അണിനിരക്കുന്നത്.

143 അംഗ സംഘവുമായാണ് കേരളത്തിന്‍റെ വരവ്. 70 ആണ്‍കുട്ടികളും 73 പെണ്‍കുട്ടികളുമാണ് കേരളത്തിനായി ട്രാക്കിലിറങ്ങുക. ഇന്ന് രാവിലെ അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 5000 മീറ്ററോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. തമിഴ്നാടും ഹരിയാനയും ഗുജറാത്തുമെല്ലാം ഇത്തവണ രണ്ടും കല്പിച്ചാണ്. മറ്റു സംസ്ഥാനങ്ങള്‍ കായികമേഖലയ്ക്കു കൂടുതല്‍ ശ്രദ്ധയും കരുതലും നല്കി തുടങ്ങിയിരിക്കുന്നു. മീറ്റ് തുടങ്ങുന്നതിനും രണ്ടുദിവസം മുമ്പേ ഗുണ്ടൂരിനെ മനസിലാക്കാനെത്തിയ ഹരിയാന തന്നെ തെളിവ്. എന്നാല്‍ ഇത്തവണയും വിട്ടുകൊടുക്കില്ലെന്നാണ് കേരളത്തിന്‍റെ ചുണക്കുട്ടികള്‍ പറയുന്നത്.

പതിവു പരീക്ഷപ്പേടിയും മത്സരങ്ങളുടെ ആധിക്യവും ഇത്തവണ വില്ലനായി എത്തിയതുമില്ല നമ്മുടെ കുട്ടികള്‍ക്ക്. ട്രെയിന്‍ യാത്രയാകട്ടെ അതിലേറെ സന്തോഷകരവും. ചെറിയൊരു നിരാശയുള്ളത് ചില ഉറച്ച മെഡലുകള്‍ ഇത്തവണ നഷ്ടപ്പെട്ടേക്കുമെന്നതാണ്. പരിക്കും പനിയും മൂലം എട്ടു താരങ്ങളെ ഒഴിവാക്കിയതോടെയാണിത്. ചിക്കന്‍പോക്സിന്‍റെ അപ്രതീക്ഷിത വരവില്‍ മീറ്റ് നഷ്ടപ്പെട്ട സാന്ദ്ര ബാബുവും വി.കെ. ശാലിനി(400 മീറ്റര്‍), കെ.എ. റുബീന(ഹൈജമ്പ്), ആതിര സോമരാജ്(ഹൈജമ്പ്), കെ.ടി. ആദിത്യ(400), റിറ്റി പി. രാജു(600) എന്നിവരും പരിക്കുമൂലം ട്രാക്കിലിറങ്ങുന്നില്ല. അതേസമയം, ആദ്യ ദിനത്തില്‍ കേരളത്തിന് മെഡല്‍ പ്രതീക്ഷയുള്ള നിരവധി താരങ്ങള്‍ ട്രാക്കിലിറങ്ങുന്നുണ്ട്. 13 ഫൈനലുകളാണ് ആദ്യ ദിനം നടക്കുക.


സാധാരണ പതിഞ്ഞ താളത്തില്‍ തുടങ്ങി അവസാന ദിനങ്ങളില്‍ സ്വര്‍ണക്കൊയ്ത്ത് നടത്തുകയാണ് കേരളത്തിന്‍റെ രീതി. എന്നാല്‍ ഇത്തവണ ആദ്യ ദിനത്തിന്‍റെ സുവര്‍ണ പ്രതീക്ഷയുള്ള താരങ്ങള്‍ നിരവധിയാണ്. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പി.ആര്‍. അലീഷയിലൂടെ കേരളം സ്വപ്നം കാണുന്നത് നല്ലൊരു തുടക്കമാണ്. തൊട്ടുപിന്നാലെ അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഗായത്രി ശിവകുമാറും മത്സരിക്കുന്നു.

രണ്ട് ഇനത്തിലും സ്വര്‍ണത്തില്‍ കുറഞ്ഞതെന്തും കേരളത്തിന് നിരാശയേ സമ്മാനിക്കൂ. ഉച്ചയ്ക്കുശേഷം സി. ബബിത, മിന്നു പി. റോയ്, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ട്രാക്കിലിറങ്ങും. ഉച്ചയ്ക്കുശേഷമാണ് ഉദ്ഘാടനം. സച്ചിന്‍ ബിനുവും ബബിതയുമാണ് കേരളത്തെ നയിക്കുക.

എം.ജി. ലിജോ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.