ദേശീയ ജൂണിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: കേരളം കിരീടത്തിലേക്ക്
ദേശീയ ജൂണിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്: കേരളം കിരീടത്തിലേക്ക്
Friday, November 10, 2017 1:54 PM IST
ഭോപാല്‍: കായിക കൗമാരകിരീടം ഒരിക്കല്‍ക്കൂടി കേരളത്തിലേക്ക് നീങ്ങാന്‍ ഒരുങ്ങുന്നു. ദേശീയ ജൂണിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ഒരു ദിവസംകൂടി ശേഷിക്കെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കേരളം പോയിന്‍റ് പട്ടികയില്‍ മുന്നില്‍. നാലാം ദിനം നേടിയ മൂന്നുസ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമടക്കം കേരളത്തിന് ആകെ 16 മെഡലുകളായി. ആകെ 68 പോയിന്‍റ്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാടിന് 31ഉം മൂന്നാം സ്ഥാനത്തുള്ള ഉത്തര്‍പ്രദേശിന് 22ഉം പോയിന്‍റാണുള്ളത്.

4-100 റിലേയില്‍ ഇരുവിഭാഗങ്ങളിലും അതിഗംഭീര പ്രകടനത്തോടെ റിക്കാര്‍ഡ് കുറിച്ച കേരളത്തിനുവേണ്ടി പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജംപില്‍ സാന്ദ്ര ബാബുവാണ് മൂന്നാം സ്വര്‍ണം നേടിയത്. പി.എസ്. പ്രഭാവതിയാണ് ഈ വിഭാഗത്തില്‍ രണ്ടാമതെത്തിയത്. ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അഖില്‍ ബാബു വെള്ളി മെഡല്‍ സ്വന്തമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അന്ന തോമസ് മാത്യു വെങ്കലം നേടി. നേരത്തെ പെണ്‍കുട്ടികളുടെ 3 കിലോമീറ്റര്‍ നടത്തത്തില്‍ വെള്ളി സ്വന്തമാക്കി സാന്ദ്ര സുരേന്ദ്രനാണ് നാലാം ദിനത്തില്‍ കേരളത്തിന് ആദ്യ മെഡല്‍ നല്‍കിയത്.

നാലാം ദിനം ദിനം നാലു റിക്കാര്‍ഡുകളാണ് പിറന്നത്. നാലും ട്രാക്കില്‍. അതില്‍ രണ്ടും കേരളത്തിന്‍റെ പേരിലായിരുന്നു. 4-100 മീറ്റര്‍ റിലേയില്‍ ആണ്‍കുട്ടികള്‍ ആദ്യ മൂന്ന് സ്ഥാനക്കാരും 2015ലെ തമിഴ്നാടിന്‍റെ 43.10 സെക്കന്‍ഡ് ന്ന സമയം തിരുത്തി. കേരളം 42.86 സെക്കന്‍ഡില്‍ റിക്കാര്‍ഡ് കുറിച്ചുകൊണ്ട് സ്വര്‍ണമണിഞ്ഞു . ഡല്‍ഹി (42.89 സെക്കന്‍ഡ്) വെള്ളിയും തമിഴ്നാട് (43.05 സെക്കന്‍ഡ്) വെങ്കലവും നേടി.


പെണ്‍കുട്ടികളില്‍ (48.05 സെക്കന്‍ഡ്) കേരളം റിക്കാര്‍ഡ് നേട്ടത്തോടെ സ്വര്‍ണത്തില്‍ മുത്തമിട്ടു. 2015ല്‍ കേരളത്തെ പിറകിലാക്കി മഹാരാഷ്‌‌ട്ര ഓടിയെത്തിയ 48.40 സെക്കന്‍ഡിന്‍റെ റിക്കാര്‍ഡ് തകര്‍ന്നു. തമിഴ്നാട് 48.66 സെക്കന്‍ഡില്‍ രണ്ടാമതായപ്പോള്‍ മഹാരാഷ്‌‌ട്ര 49.22 സെക്കന്‍ഡില്‍ വെങ്കലത്തിലൊതുങ്ങി.

ആണ്‍കുട്ടികളുടെ 5 കിലോമീറ്റര്‍ നടത്തത്തിലും റിക്കാര്‍ഡ് പിറന്നു. ആദ്യ മൂന്ന് സ്ഥാനക്കാരും നിലവിലെ മികച്ച സമയം മറികടന്നപ്പോള്‍ മധ്യപ്രദേശിന്‍റെ സര്‍വജീത് പട്ടേല്‍ (21:36.80) സ്വര്‍ണം നേടി. ഉത്തരാഖണ്ഡിന്‍റെ പരംജീത് ബിഷ്ട് സിങ്ങും (21:44.81) കൂട്ടുകാരന്‍ മുകേഷ് കുമാറും (21.48.75) വെള്ളിയും വെങ്കലവും സ്വന്തമാക്കി. കഴിഞ്ഞ പതിപ്പില്‍ ഹരിയാനയുടെ മനീഷ് കുമാര്‍ കുറിച്ച 21:58.29 സെക്കന്‍ഡ് സമയം മൂവരും മറികടന്നു.

കഴിഞ്ഞ രണ്ടുപതിപ്പിലായി കേരളം സ്വന്തമാക്കിവച്ചിരുന്ന പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇത്തവണ തമിഴ്‌നാടിനായിരുന്നു സ്വര്‍ണം. 14.38 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈന്‍ കടന്നപി.എം. തബിത പുതിയ റിക്കാര്‍ഡിട്ടു. ഈ പ്രകടനത്തോടെ അപര്‍ണ റോയി വഡോദരയില്‍ തീര്‍ത്ത 14.41 സെക്കന്‍ഡിന്‍റെ റിക്കാർഡ് തകര്‍ന്നു. മഹാരാഷ്‌‌ട്രയുടെ പ്രഞ്ജലി പാട്ടീല്‍ (14.88 സെക്കന്‍ഡ്) വെള്ളി നേടി. കേരളത്തിന്‍റെ അന്ന തോമസ് മാത്യു 15.14 സെക്കന്‍ഡില്‍ വെങ്കലം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.