റിലേ തെറ്റാതെ... എറണാകുളം
റിലേ തെറ്റാതെ... എറണാകുളം
Sunday, October 22, 2017 10:54 AM IST
പാലാ: 4x100 മീറ്റർ റിലെയിൽ എറണാകുളത്തിന്‍റെ ആധിപത്യം. സബ് ജൂണിയർ ബോയ്സ്, ജൂണിയർ ബോയ്സ്, സീനിയർ ഗേൾസ് വിഭാഗങ്ങളിൽ എറണാകുളത്തിനാണ് സ്വർണം. സബ് ജൂണിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരും, ജൂണിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും സീനിയർ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂരും സ്വർണം സ്വന്തമാക്കി.

സീനിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ സോഫിയ സണ്ണി, ശിവകാമി, സ്റ്റെഫാനിയ,സോനാ ബെന്നി എന്നിവരുൾപ്പെട്ട ടീം 50.97 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണമണിഞ്ഞത്. കോട്ടയത്തിനാണ് വെള്ളി. പാലക്കാട് വെങ്കലം നേടി. സീനിയർ വിഭാഗത്തിൽ ശ്രീജിത്ത്, യദു കൃഷ്ണ, പി.ജെ സഞ്ജയ്, അശ്വിൻ വി ശങ്കർ എന്നിവരുൾപ്പെട്ട തൃശൂർ ടീം 43.41 സെക്കൻഡിലാണ് ഒന്നാമതായെത്തിയത്. മലപ്പുറത്തിനും എറണാകുളത്തിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.

ജൂണിയർ വിഭാഗം പെണ്‍കുട്ടികളിൽ ആൻ റോസ് ടോമി, പാർവതി പ്രസാദ്, അക്ഷരാ ഷാജി, ബിസ്മി എന്നിവരുൾപ്പെട്ട കോട്ടയം ടീം 49.84 സെക്കൻഡിലാണ് സ്വർണമണിഞ്ഞത്. മലപ്പുറം വെള്ളിയും തൃശൂർ വെങ്കലവും നേടി.


ജൂണിയർ ആണ്‍കുട്ടികളിൽ റോഷൻ അലോഷ്യസ്, ഭരത് ഷാ, വാരിഷ് ബോഗിമായി, പ്രണവ് എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം നേടിയത്.43.88 സെക്കൻഡിലാണ് ഇവർ ഫിനിഷ് ചെയ്തത്. കോഴിക്കോടിനാണ് വെള്ളി. എറണാകുളം വെങ്കലം നേടി.

സബ് ജൂണിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ജെനീറ്റാ ജോസഫ്, എം നന്ദന, നീതുമോൾ പി സിബി, സി. അനുഗ്രഹ എന്നിവരുൾപ്പെട്ട കണ്ണൂർ ടീം 54.35 സെക്കൻഡിലാണ് സ്വർണം പിടിച്ചെടുത്തത്. ഇടുക്കിയ്ക്കും പാലക്കാടിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.
സബ് ജൂണിയർ ആണ്‍കുട്ടികളിൽ അരുണ്‍ മത്തായി, ഫ്ളെമിംഗ് ജോസ്, ജിനീഷ്,തങ്ജാം എന്നിവരുൾപ്പെട്ട എറണാകുളം ടീം 48.49 സെക്കൻഡിലാണ് ഒന്നാമന്മാരായത്. തൃശൂർ രണ്ടാമതെത്തിയപ്പോൾ പാലക്കാടിനാണ് മൂന്നാം സ്ഥാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.