ട്രിപ്പിളടിച്ച് അനുമോളും തങ്ജവും
ട്രിപ്പിളടിച്ച് അനുമോളും തങ്ജവും
Sunday, October 22, 2017 10:54 AM IST
പാലാ: കൗമാരകായികമേളയിൽ ട്രിപ്പിൾ സുവർണനേട്ടത്തിന് അർഹരായി അനുമോളും തങ്ജം അലർട്സണും. അനുമോൾ തന്പി ഇന്നലെ നടന്ന 1500 മീറ്ററിൽ സ്വർണം നേടിയതോടെയാണ് ട്രിപ്പിൾ സ്വർണപട്ടത്തിന് അവകാശിയായത്. ആണ്‍കുട്ടികളിൽ പോരാട്ടവീര്യത്തോടെ മണിപ്പുർകാരനായ തങ്ജവുമാണു പാലാ മീറ്റിലെ ആദ്യ ട്രിപ്പിൾ സ്വർണത്തിന് അർഹനായത്. മൂന്നാംദിനത്തിലെ പൊരിഞ്ഞ വെയിലിൽ വാടാതെ ട്രിപ്പിൾ സ്വർണം കരസ്ഥമാക്കിയ ഇരുവരും മേളയിലെ താരങ്ങളുമാകും. കോതമംഗലം മാർ ബേസിലിലെ അനുമോൾ തന്പി ട്രിപ്പിൾ നേട്ടത്തോടെ സ്കൂൾ കായികോത്സവത്തോടു വിടപറഞ്ഞു.

മൂന്നാംദിനമായ ഇന്നലെ രണ്ടു പേർ കൂടി ഇരട്ടസ്വർണത്തിന് ഉടമകളായി. കോതമംഗലം മാർ ബേസിൽ സ്കൂളിലെ അഭിഷേക് മാത്യുവും അണ്ടർ 17 പെണ്‍കുട്ടികളിൽ പാലക്കാട് കല്ലടി സ്കൂളിന്‍റെ സി. ചാന്ദ്നിയുമാണു രണ്ട് സ്വർണത്തിന് അവകാശികളായത്. 3:59.35 സെക്കൻഡിലാണ് അണ്ടർ 16 ആണ്‍കുട്ടികളുടെ 1500 മീറ്ററിൽ അഭിഷേക് സ്വർണത്തിലേക്കു കുതിച്ചെത്തിയത്.

അണ്ടർ 17 പെണ്‍കുട്ടികളുടെ 1500 മീറ്ററിൽ പാലക്കാട് കല്ലടി സ്കൂളിന്‍റെ സി. ചാന്ദ്നി 5:11.69 സെക്കൻഡിൽ ഫിനിഷ് ചെയ്താണു പൊന്നണിഞ്ഞത്.ആദ്യദിനം 400 മീറ്ററിലും അഭിഷേക് സ്വർണനേട്ടം കൈവരിച്ചിരുന്നു. കഴിഞ്ഞ ദിവസം 3000 മീറ്ററിൽ സ്വർണം നേടിയ ചാന്ദ്നിയുടെ രണ്ടാം സ്വർണമാണിത്.

രണ്ടാംദിനം അണ്ടർ 19 ആണ്‍കുട്ടികളിൽ അലക്സ് പി. തങ്കച്ചൻ, അനന്തുവിജയൻ, അണ്ടർ 17 ആണ്‍കുട്ടികളിൽ കെ.എം. ശ്രീകാന്ത് എന്നിവർ ഇരട്ടസ്വർണം നേടിയിരുന്നു.മണിപ്പുരിൽ നിന്നെത്തിയ കോതമംഗലം സെന്‍റ് ജോർജ് സ്കൂളിന്‍റെ തങ്ജം അലർട്സണ്‍ മേള അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ സ്വന്തം പേരിൽ നാല് സ്വർണമാണു കുറിച്ചത്. ഇതിൽ മൂന്നു വ്യക്തിഗതവും ഒരു റിലേയും. അണ്ടർ 14 ആണ്‍കുട്ടികളുടെ 80 മീറ്റർ ഹർഡിൽസിലാണ് തങ്ജം മൂന്നാം സ്വർണം നേടിയത്. 100 മീറ്ററിലും ലോംഗ്ജംപിലും തങ്ജം സ്വർണം നേടിയിരുന്നു. 5.88 മീറ്റർ ചാടിയാണ് താങ്ജം ലോംഗ്ജംപിൽ സ്വർണം കരസ്ഥമാക്കിയത്. ഒന്പതാം ക്ലാസ് വിദ്യാർഥിയാണ്.


സംസ്ഥാന ജൂണിയർ അത്‌ലറ്റിക് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണവും ലോംഗ്ജംപിൽ വെള്ളിയും നേടിയിട്ടുണ്ട്. ശനിയാഴ്ച നടന്ന അണ്ടർ 14 ആണ്‍കുട്ടികളുടെ നൂറു മീറ്ററിൽ വേഗമേറിയ താരമായിരുന്നു. ഇന്നലെ ലോംഗ് ജംപ്, 80 മീറ്റർ ഹർഡിൽസ്, 100 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ കൂടി സ്വർണ കൊയ്ത്ത് നടത്തിയതിലൂടെ മേളയുടെ സുവർണതാരമായിരിക്കുകയാണ്. കോതമംഗലം സെന്‍റ് ജോർജ് എച്ച്എസ്എസിൽ രണ്ട് വർഷം മുന്പാണു തങ്ജം എത്തിയത്. കഴിഞ്ഞവർഷം വെങ്കലവും ലഭിച്ചു. മണിപ്പൂരിലെ പോലീസ് ഉദ്യോഗസ്ഥനായ അമരേന്ദറിന്‍റെയും ഭവിതയുടെയും മകനാണ്. സ്പോർട്സ് അധ്യാപകനാകാനാണ് തങ്ജമിന്‍റെ ആഗ്രഹം. പന്ത്രണ്ടാം ക്ലാസും അതിനുശേഷവും കേരളത്തിൽതന്നെ തുടരാനാണു താൽപര്യം.

അവസാന സ്കൂൾ മത്സരത്തിനിറങ്ങിയ അനുമോൾ മീറ്റിന്‍റെ താരമായാണ് ട്രാക്കിൽനിന്നു മടങ്ങുന്നത്. ട്രാക്കിലെ എതിരാളികളോടും ജീവിത പ്രാരാബ്ധങ്ങളോടും പോരാടി നേടിയ സ്വർണത്തിനു പത്തരമാറ്റ് തിളക്കം. 5000, 3000, 1500 ദീർഘദൂര മത്സരങ്ങളിൽ അനുവിന്‍റെ സന്പൂർണ ആധിപത്യമായിരുന്നു പാലായിലെ സിന്തറ്റിക് ട്രാക്ക് കണ്ടത്. അണ്ടർ 19 പെണ്‍കുട്ടികളുടെ 3000 മീറ്ററിലെ പ്രകടനം ദേശീയ റിക്കാർഡിനെക്കാൾ മികച്ചതുമായി. സംസ്ഥാന കായികമേളകളിൽ അനുമോളുടെ സന്പാദ്യം ആറ് സ്വർണമാണ്.

ഇടുക്കി കന്പിളികണ്ടത്തെ മണ്‍പാതയിൽ ഓട്ടം തുടങ്ങിയ അനുമോൾ ട്രാക്കിന്‍റെ താരമാകുന്നത് കോതമംഗലം മാർ ബേസിൽ സ്കൂളിലെത്തിയതോടെയാണ്. പ്രിയ ശിഷ്യയുടെ നേട്ടത്തിൽ അധ്യാപിക ഷിബി മാത്യുവിനും മനസുനിറഞ്ഞു. സ്കൂൾ മീറ്റിൽ ഇല്ലെങ്കിലും ട്രാക്കിൽ തുടർന്നും ഉണ്ടാകുമെന്ന് അനുമോൾ പറഞ്ഞു. ജീവിതപ്രതിസന്ധികളെ ട്രാക്കിലെ മികവിലൂടെ തരണംചെയ്യാനുള്ള ശ്രമത്തിലാണ് അനു. മാതാവ് ഷൈനിയുടെ സംരക്ഷണത്തിലാണ് അനുമോളും സഹോദരൻ ബേസിലും ജീവിക്കുന്നത്. ഇടുക്കി പാറത്തോട്ടിലെ വീട് പണി പൂർത്തിയായി വരുന്നതേയുള്ളൂ, അമ്മയ്ക്ക് ജീവിതവഴിയിൽ സഹായമാകാൻ കായികരംഗത്തെ മികവ് സഹായിക്കുമെന്നാണ് അനുമോളുടെ പ്രതീക്ഷ.

ജോമി കുര്യാക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.