1,500ൽ മാർ ബേസിൽ ആധിപത്യം
Sunday, October 22, 2017 10:54 AM IST
പാലാ: കായികമേളയുടെ മൂന്നാം ദിനമായ ഇന്നലെ നടന്ന 1500 മീറ്റർ ഓട്ടത്തിൽ ആകെയുണ്ടായിരുന്ന നാല് സ്വർണ മെഡലുകളിൽ മൂന്നെണ്ണവും കോതമംഗലം മാർബേസിലിന്‍റെ കുട്ടികൾ സ്വന്തമാക്കി. സീനിയർ വിഭാഗത്തിൽ മാർബേസിലിന്‍റെ ആദർശ് ഗോപിയും അനുമോൾ തന്പിയും പൊന്നണിഞ്ഞപ്പോൾ. ജൂണിയർ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ഒന്നാമനായ അഭിഷേക് മാത്യുവും മാർബേസിലിനു സ്വർണം സമ്മാനിച്ചു. ജൂണിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കല്ലടി സ്കൂളിന്‍റെ സി. ചാന്ദ്നിക്കാണ് സ്വർണം.

സീനിയർ വിഭാഗത്തിൽ അനുമോൾ തന്പി ഈ മേളയിൽനിന്ന് നേടുന്ന മൂന്നാം സ്വർണമാണിത്. നേരത്തെ 5000, 3000 മീറ്ററുകളിലും അനുമോൾ സ്വർണം നേടിയിരുന്നു. 4:39.52 മിനിറ്റിലാണ് അനുമോൾ മത്സരം പൂർത്തിയാക്കിയത്. കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എച്ച്എസിലെ കെ.ആർ. ആതിരയ്ക്കാണ് വെള്ളി. 4:48.15 മിനിറ്റിലാണ് ആതിര ഫിനിഷ് ചെയ്തത്. 4:48.25 സെക്കൻഡോടെ കല്ലടിയുടെ പി.വി. ഷാലുവിനാണ് ഈയിനത്തിൽ വെങ്കലം. 3.57.86 മിനിറ്റിൽ മത്സരം പൂർത്തിയാക്കിയാണ് സീനിയർ വിഭാഗം ആണ്‍കുട്ടികളിൽ ആദർശ് ഗോപി സ്വർണം ഓടിയെടുത്തത്. മലപ്പുറം, കടകശേരി ഐഡിയൽ ഇഎച്ച്എസ്എസിന്‍റെ ടി. സെയ്ഫുദീനാണ് വെള്ളി. സെയ്ഫുദീൻ 4.00.50 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. പാലക്കാട് പറളിയുടെ പി.എൻ. അജിത്ത് 4.02.27 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം നേടി.


ജൂണിയർ വിഭാഗം ആണ്‍കുട്ടികളിൽ സ്വർണം നേടിയ അഭിഷേക് മാത്യുവും മാർബേസിലിന്‍റെ താരമാണ്. 3.59.35 സെക്കൻഡിലാണ് അഭിഷേക് സ്വർണം നേടിയത്. പാലക്കാട് ഇടപ്പുള്ളി ജിഎപിഎച്ച്എസ്എസിന്‍റെ ജെ. അശ്വിനാണ് വെള്ളി. 4.09.59 സെക്കൻഡിലാണ് അശ്വിന് ഫിനിഷ് ചെയ്തത്. ആലപ്പുഴ അറവുകാട് എച്ച്എസ്എസിലെ ടി ക്രിസ്റ്റഫർ 4.09. 76 സെക്കൻഡിൽ മത്സരം പൂർത്തിയാക്കി വെങ്കലം നേടി. ജൂണിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടിയ കല്ലടി സ്കൂളിന്‍റെ സി. ചാന്ദ്നി 5.11.69 സെക്കൻഡിലാണ് ഓടിക്കയറിയത്. മീറ്റിൽ ചാന്ദ്നിയുടെ രണ്ടാം സ്വർണമാണ്. നേരത്തെ 3000 മീറ്ററിലും സ്വർണം നേടിയിരുന്നു. 5.12.14 സെക്കൻഡിൽ ഫിനിഷ് ചെയ്ത തിരുവനന്തപുരം സായിയുടെ മിന്നു പി. റോയിക്കാണ് വെള്ളി. മാർ ബേസിലിന്‍റെ ബിൽന ബാബു 5.12.14 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.