സാന്ദ്രം ഗംഭീരം
സാന്ദ്രം ഗംഭീരം
Saturday, October 21, 2017 12:43 PM IST
പാലാ: പത്താംക്ലാസ് പരീക്ഷയില്‍ പത്ത് എ പ്ലസിന്‍റെ തിളക്കമുള്ള സാന്ദ്ര കായികലോകത്തെ റിക്കാര്‍ഡുകളുടെ ഉന്നമാണ് മുന്നില്‍ക്കാണുന്നത്. ഡോക്ടറോ എന്‍ജിനിയറോ ആകേണ്ട, രാജ്യത്തിന് ഏഷ്യാഡിലും ഒളിമ്പിക്‌സിലും മെഡല്‍ സമ്മാനിക്കണം. എറണാകുളം മാതിരപ്പള്ളി ഗവ. വിഎച്ച്എസിലെ 11-ാം ക്ലാസ് വിദ്യാര്‍ഥിനി സാന്ദ്ര ബാബു ജൂണിയര്‍ ലോംഗ്ജംപില്‍ ദേശീയ റിക്കാര്‍ഡ് കുറിച്ചു. അടുത്ത ഏഷ്യാഡില്‍ എനിക്ക് ഇന്ത്യക്കുവേണ്ടി മെഡല്‍ നേടണം. ഓരോ ചാട്ടവും പുതിയ നേട്ടത്തിനായി ഞാന്‍ ലക്ഷ്യമിടുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒളിമ്പിക്‌സ് മെഡല്‍ ഇന്ത്യക്കു സമ്മാനിക്കണം. 6.83 മീറ്റര്‍ താണ്ടി രാജ്യത്തിന്‍റെ സുവര്‍ണ പ്രതീക്ഷയായി മാറിയ സാന്ദ്ര, കായികാധ്യാപകന്‍ ടി.പി. ഔസേപ്പിനൊപ്പംനിന്നു പറഞ്ഞു.

ഈ വിജയം ഔസേപ്പ് സാറിനുള്ളതാണ്. കാരണം, മൈതാനം വിട്ട് വീട്ടിലേക്കു മടങ്ങാനൊരുങ്ങിയ ദുരിതകാലത്ത് സാന്ദ്രയ്ക്കു കരുത്തും കരുതലും പകര്‍ന്നത് 39 വര്‍ഷത്തെ പരിശീലന പാരമ്പര്യമുള്ള ഔസേപ്പ്‌സാറാണ്. കണ്ണൂര്‍ കേളകം ഇല്ലിമുക്ക് തയ്യിലുത്തില്‍ ബാബുവിന്‍റെയും മിത്രകുമാരിയുടെയും മകളെ ഔസേപ്പ്‌സാര്‍ പ്രതീക്ഷയോടെ പരിശീലിപ്പിക്കുകയാണ്. എട്ടാംക്ലാസില്‍ 3.83ഉം ഒമ്പതില്‍ 4.70 മീറ്ററും‍ ദൂരം താണ്ടിയ കാലത്ത് ഇതുകൊണ്ടൊന്നും റിക്കാര്‍ഡുകള്‍ ഉണ്ടാകില്ലെന്നു കരുതിയാണ് സാന്ദ്ര നിരാശയോടെ മടങ്ങാനൊരുങ്ങിയത്. കായികരംഗത്ത് ഭാവിയില്ലെന്നും പഠിച്ച് ജോലി നേടി കുടുംബം രക്ഷപ്പെടുത്തണമെന്നുമായിരുന്നു സാന്ദ്രയുടെ ആഗ്രഹം. നിര്‍ധന കുടുംബത്തില്‍ അച്ഛന്‍ ബാബുവിനു റബര്‍ ടാപ്പിംഗും കൂലിപ്പണിയും. അമ്മയും കൂലിവേലയ്ക്കു പോകുന്നു. അനുജത്തി പഠിക്കുന്നു.

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് മൈതാനത്തെ പരിശീലനവും മാതിരപ്പള്ളി സ്‌കൂളിലെ പഠനവും നിര്‍ത്തി കേളകത്തേക്കു മടങ്ങാനൊരുങ്ങിയ സാന്ദ്രയ്ക്ക് ഔസേപ്പ്‌സാര്‍ സമ്മാനിച്ച പ്രതീക്ഷകളാണ് ഇപ്പോള്‍ ദേശീയ റിക്കാര്‍ഡായി മാറിയിരിക്കുന്നത്. വീണ്ടും അധ്വാനിച്ച് പത്താം ക്ലാസില്‍ ലോംഗ്ജംപിൽ 5.71 മീറ്റര്‍ താണ്ടി. 11-ാം ക്ലാസിലെത്തിയപ്പോള്‍ ഇന്നലെ ദേശീയ റിക്കാര്‍ഡ്. ഈ കുതിപ്പ് തുടര്‍ന്നാല്‍ അടുത്തവര്‍ഷം ഏഷ്യാഡ് റിക്കാര്‍ഡിനടുത്തെത്താം. എല്ലാം അനുകൂലമായാല്‍ സാന്ദ്ര ഇന്ത്യക്കായി ഏഷ്യാഡ് മെഡല്‍ നേടും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒളിമ്പിക്‌സ് മെഡലാണ് സാന്ദ്രയില്‍ ഔസേപ്പ്‌സാര്‍ പ്രതീക്ഷവയ്ക്കുന്നത്.


നിന്‍റെ ചെലവുകള്‍ ഞാന്‍ വഹിച്ചുകൊള്ളാം. റിക്കാര്‍ഡിലേക്കെത്താനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു. അന്നു മുതല്‍ മാസം 3000 രൂപ ഭക്ഷണകാര്യങ്ങള്‍ക്കായി ഔസേപ്പ്‌സാര്‍ സാന്ദ്രയ്ക്കു മാറ്റിവയ്ക്കുന്നുണ്ട്. ഈ കായികമേളയ്ക്ക് 15000 രൂപയുടെ സ്‌പൈക്കും 5000 രൂപയുടെ ജഴ്‌സിയും കായികഗുരു സാന്ദ്രയ്ക്കു സമ്മാനിക്കുകയായിരുന്നു. പകല്‍ കായികപരിശീലനം, രാത്രി സ്‌കൂളിലെ പഠനം. സയന്‍സ് ഐശ്ചികമായെടുത്ത് പ്ലസ് വണ്‍ പഠിക്കുന്ന സാന്ദ്ര ഒന്നാം ക്ലാസ് മുതല്‍ പഠനത്തിലെ ഒന്നാംസ്ഥാനക്കാരിയാണ്. കായികപരിശീലനത്തിന്‍റെ ക്ഷീണവും ദുരിതവും മറന്ന് പാതിരാവരെ പഠിക്കും. രാവിലെ ഉണര്‍ന്ന് വീണ്ടും പരിശീലനം - സാന്ദ്ര പറഞ്ഞു. അടുത്തവര്‍ഷം ഏഴു മീറ്റര്‍ താണ്ടാന്‍ ഞാന്‍ അധ്വാനിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ചാട്ടക്കാരിയാകണം.

ഒളിമ്പിക്‌സ് മെഡൽ കഴുത്തിലണിയാന്‍ പറ്റണം. ജോലി നേടി കുടുംബം പോറ്റണം. മലബാറിലെ മലയോര ഗ്രാമത്തില്‍നിന്നു പാലായില്‍ വിസ്മയംകുറിച്ച കായികകുമാരി സാന്ദ്ര ബാബു പറഞ്ഞു. ഇന്നു നടക്കുന്ന ഹര്‍ഡില്‍സ് ഇനത്തിലും സാന്ദ്ര വിജയം പ്രതീക്ഷിക്കുന്നു.

റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.