പാലക്കാട് -എറണാകുളം കച്ചമുറുക്കി
പാലക്കാട് -എറണാകുളം   കച്ചമുറുക്കി
Saturday, October 21, 2017 12:32 PM IST
പാലാ: തണുത്തുറഞ്ഞ പാലാ ട്രാക്കിൽ പോരാട്ടച്ചൂടിൽ എറണാകുളവും പാലക്കാടും. സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്‍റെ രണ്ടാം ദിനം കച്ചകെട്ടി ഉറഞ്ഞുതുള്ളുകയാണ് ഇരുടീമും. രണ്ടാം ദിനം അവസാനിക്കുമ്പോൾ കേവലം ഒരു പോയിന്‍റിന്‍റെ വ്യത്യാസത്തിൽ പാലക്കാട് മുന്നിലെത്തി.

മഴയുടെ അകമ്പടിയിലും തണുത്തുറയാതെ ട്രാക്കിലും ഫീൽഡിലും മികവു പുലർത്തിയാണ് പാലക്കാട് ലീഡ് നേടിയത്. 42 ഫൈനലുകൾ പൂർത്തിയായപ്പോൾ 13 സ്വര്‍ണം, ഏഴു വെള്ളി, 11 വെങ്കലമടക്കം 97 പോയിന്‍റ് പാലക്കാട് ഒപ്പം ചേർത്തു.

ആദ്യദിനം മുന്നിലായിരുന്ന എറണാകുളത്തിന് 13 സ്വര്‍ണവും എട്ടു വെള്ളിയും ഏഴ് വെങ്കലവുമടക്കം 96 പോയിന്‍റുണ്ട്. ആറ് സ്വര്‍ണവും ഏഴ് വെള്ളിയും 10 വെങ്കലവും നേടിയ തിരുവനന്തപുരം 60 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്. രണ്ട് സ്വര്‍ണവും 11 വെള്ളിയും ഒരു വെങ്കലവും നേടി 43 പോയിന്‍റുമായി കോഴിക്കോടാണ് നാലാമത്. മാര്‍ ബേസിലിന്‍റെ ആദ്യ ദിനത്തിലെ കുതിപ്പിന് തടയിട്ട് പാലക്കാട് കുമരംപുത്തുര്‍ കല്ലടി എച്ച്എസ്എസ് 37 പോയിന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറിയത് രണ്ടാം ദിനം ശ്രദ്ധേയമായി. 31 പോയിന്‍റുള്ള പറളിയാണ് രണ്ടാം സ്ഥാനത്ത്. കോതമംഗലം മാര്‍ ബേസില്‍ 30 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്. രണ്ടാം ദിനത്തില്‍ രണ്ട് റിക്കാര്‍ഡുകളാണ് പിറന്നത്.

ജൂണിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ മാതിരപ്പിള്ളി ജിവിഎച്ച്എസ്എസിലെ സാന്ദ്ര ബാബുവും ഡിസ്‌കസ് ത്രോയില്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ പി.എ. അതുല്യയുമാണ് റിക്കാർഡിട്ട് മിന്നിയത്. രണ്ടുദിനം പൂർത്തിയായപ്പോൾ ആറു റിക്കാർഡുകളാണ് പിറന്നത്. സാന്ദ്ര ബാബുവും സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കല്ലടി സ്‌കൂളിലെ നിവ്യ ആന്‍റണിയും ആര്‍ഷ ബാബുവും ദേശീയ റിക്കാർഡ് മറികടന്ന പ്രകടനം നടത്തി ശ്രദ്ധേയരായി. മേളയുടെ മൂന്നാം ദിനമായ ഇന്ന് 31 ഫൈനലുകള്‍ അരങ്ങേറും.

പാലക്കാടിന് പാലായിലും നല്ല നടത്തം

പാലാ: കരിമ്പനകളുടെ നാട്ടില്‍ നിന്നെത്തിയ കരുത്തന്‍മാര്‍ പാലായുടെ മണ്ണിലും നടന്നു കയറി. ജൂണിയര്‍, സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നടത്ത മത്സരത്തില്‍ പാലക്കാട് തങ്ങളുടെ ആധിപത്യം ഒരിക്കല്‍ കൂടി ഉറപ്പിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാത്രമാണ് പാലക്കാട് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്.

ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ സാന്ദ്ര സുരേന്ദ്രന്‍ 15:05.80 മിനിറ്റു സമയം കൊണ്ട് നടന്നു കയറിയപ്പോള്‍ ഇതേ സ്‌കൂളിലെ തന്നെ കെ.അക്ഷയ 15:07.30 സമയംകൊണ്ട് രണ്ടാം സ്ഥാനത്ത് എത്തി.


സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ മത്സരത്തില്‍ മുണ്ടൂര്‍ സ്‌കൂളിലെ സി.കെ. ശ്രീജ 25:20.60 മിനിറ്റുകൊണ്ട് സ്വര്‍ണം കരസ്ഥമാക്കി. ജൂണിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ വിഭാഗത്തിലും പാലക്കാട് സ്വര്‍ണം നിലനിര്‍ത്തി.

പറളി എച്ച്എസ്എസിലെ ഡി.കെ. നിഷാന്താണ് സ്വര്‍ണം നേടിയത്. 22:53.40 മിനിറ്റിലാണ് നിഷാന്തിന്‍റെ സ്വര്‍ണം. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തലനാരിഴയ്ക്കാണ് പാലക്കാടിന് സ്വര്‍ണം നഷ്ടമായത്. പതിവ് എതിരാളിയായ എറണാകുളം ജില്ലയിലെ മാതിരപ്പള്ളി ഗവണ്‍മെന്‍റ് വിഎച്ച്എസ്എസിലെ വി.കെ. അഭിജിത്തിനാണ് സ്വര്‍ണം. 22:06.50 മിനിറ്റില്‍ അഭിജിത്ത് നടന്നെത്തി. പറളി എച്ച്എസിലെ സി.ടി. നിതീഷിനാണ് വെള്ളി. 22:11.30 മിനിറ്റിലാണ് നിതീഷ് നടന്നെത്തിയത്.

സി.കെ. രാജേഷ് കുമാർ


മേഘയ്ക്ക് ഇതൊക്കെ എന്ത്?

പാലാ: ഇടതു ഷോള്‍ഡറിനു പറ്റിയ പരിക്കിനെത്തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയുടെ മുറിവുണങ്ങുന്നതിനു മുമ്പ് മത്സരത്തിനിറങ്ങിയ മേഘയ്ക്ക് ഷോട്ട്പുട്ടില്‍ സ്വര്‍ണം. സീനിയര്‍ ഗേള്‍സ് ഷോട്ട്പുട്ട് മത്സരത്തിലാണ് തിരുവനന്തപുരം തുണ്ടത്തില്‍ എംവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മേഘ മറിയം മാത്യു സ്വര്‍ണം നേടിയത്.

നാഷണല്‍ ബോക്‌സിംഗ് താരമായ മേഘ മൂന്നു മാസം മുമ്പ് ഭോപ്പാലില്‍ നടന്ന ബോക്‌സിംഗ് ഇന്ത്യന്‍ ക്യാമ്പില്‍ പങ്കെടുക്കവേയാണ് ഇടതു ഷോള്‍ഡറിനു പരിക്കേറ്റത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം ശസ്ത്രക്രിയ നടത്തിയതിനുശേഷം ഫിസിയോതെറാപ്പി ചെയ്തു വരുന്നതിനിടയിലാണ് സ്‌കൂള്‍ മീറ്റ് എത്തിയത്. മത്സരത്തില്‍ പങ്കെടുക്കേണ്ടെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ചാണ് പാലായിലെ സ്റ്റേഡിയത്തില്‍ മേഘ ഷോട്ട് എറിയാനെത്തിയത്.

സ്‌കൂള്‍ മീറ്റില്‍ ഇതു അഞ്ചാം തവണയാണ് മേഘ ഷോട്ടില്‍ വിജയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിയര്‍ വിഭാഗത്തില്‍ റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ മേഘ ഇത്തവണയും റിക്കാര്‍ഡോടെ സ്വര്‍ണം നേടണമെന്നാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ മൂലം പരിശീലനം ഒന്നും ഇത്തവണ നടത്തിയില്ല. എങ്കിലും 10.81 മീറ്റര്‍ ദൂരം എറിഞ്ഞ് സ്വര്‍ണം നേടിയ സന്തോഷത്തിലാണ് മേഘ. പുനലൂര്‍ ഇളമ്പല്‍ വീരപ്പള്ളി സങ്കീര്‍ത്തനത്തില്‍ ജോണ്‍ മാത്യുവിന്‍റെയും ജോളിയുടെയും മകളാണ്. മിഥുന്‍ സഹോദരനാണ്. ബോക്‌സിംഗ് യൂത്ത് മത്സരത്തില്‍ ദേശീയ ചാമ്പ്യനായ മേഘ ബോക്‌സിംഗും ഷോട്ട്പുട്ടും ഒരേ പോലെ മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്.

ജിബിന്‍ കുര്യന്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.