വിഷ്ണുപ്രിയയ്ക്ക് ഡെങ്കിപ്പനി ‘കടമ്പ’യല്ല
വിഷ്ണുപ്രിയയ്ക്ക്  ഡെങ്കിപ്പനി ‘കടമ്പ’യല്ല
Saturday, October 21, 2017 12:32 PM IST
പാലാ: ഡെങ്കിപ്പനി വിഷ്ണുപ്രിയയുടെ ചിറകടി മോഹത്തിനു കടമ്പ സൃഷ്ടിക്കാനായില്ല. അണ്ടര്‍ 19 പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ പാലക്കാട് ജിഎംഎം ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർഥിനി വിഷ്ണുപ്രിയ ഡോക്ടര്‍മാരുടെ വിശ്രമ നിര്‍ദേശത്തിന് അവധി നല്‍കി നടത്തിയ പരിശീലനത്തിന്‍റെ ബലത്തിലാണു പാലായിലെ ട്രാക്കിൽ സ്വര്‍ണ കുതിപ്പ് നടത്തിയത്.

പ്രതികൂലമായ അന്തരീക്ഷത്തിലും വിഷ്ണുപ്രിയ ഓടിച്ചാടി കുതിച്ചത് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു. സമയം: 1: 02.31. തിരുവനന്തപുരം സായിയിലെ സി. ഹര്‍ഷിത (1.04:42) വെള്ളിയും മുണ്ടൂര്‍ എച്ച്എസിലെ കെ.വിന്‍സി (1.05:74) വെങ്കലവും നേടി. 100 മീറ്റര്‍ ഹര്‍ഡില്‍സിലും മത്സരിക്കാനിറങ്ങുന്ന വിഷ്ണുപ്രിയ എലപ്പുള്ളി മുതിരപ്പറമ്പത്ത് ജയപ്രകാശിന്‍റെയും ഗിരിജയുടെയും മകളാണ്. സി. ഹരിദാസാണ് പരിശീലകൻ.


നാഡയില്‍നിന്ന് ഒരാൾ മാത്രം

പാലാ: ഏറെ ഗൗരവകരമായ ഉത്തേജന പരിശോധനയ്ക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി( നാഡ)യില്‍ നിന്നും എത്തിയത് ഒരേയൊരു അംഗം മാത്രമെന്ന് ദ്രോണാചാര്യ കെ.പി തോമസ്. സ്‌കൂള്‍ കായികമേളയില്‍ വ്യാപകമായ പ്രായത്തട്ടിപ്പ് നടക്കുന്നുണ്ടെന്നും തോമസ് മാഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.