അവസാന അങ്കം പൊടിപൊടിക്കും
Saturday, October 21, 2017 12:32 PM IST
കൊച്ചി: തോല്‍വിയില്‍ തുടങ്ങി വിജയത്തിന്‍റെ മധുരം നുകര്‍ന്നു ക്വാര്‍ട്ടറില്‍ എത്തിയ സ്പെയിന്‍. വിജയം മാത്രം സ്വന്തമാക്കി സ്വപ്ന സമാനമായ കുതിപ്പു ലോകകപ്പില്‍ നടത്തിയ ഇറാന്‍. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ കൊച്ചിയിലെ അവസാന മത്സരം ഒരു ത്രില്ലര്‍ സിനിമ പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതാകും. യൂറോപ്യന്‍ വമ്പന്മാരുടെ മുന്നില്‍ ഏഷ്യന്‍ ശക്തികള്‍ മുട്ടുമടക്കുമോ അതോ, യൂറോപ്പിന്‍റെ കളിപ്പെരുമ തകര്‍ത്ത് ഇറാന്‍ വെന്നിക്കൊടി പാറിക്കുമോയെന്നും ലോകം ഉറ്റു നോക്കുകയാണ്.

ആദ്യ കളിയിലെ പരാജയത്തില്‍ അടിപതറാതെ അവസരത്തിനൊത്തുയര്‍ന്നതാണു സാന്‍റിയാഗോ ഡിനിയയുടെ ടീമിനെ ക്വാര്‍ട്ടര്‍ വരെയെത്തിച്ചത്. മികച്ച പ്രകടനത്തോടെ അവസാന 16ല്‍ എത്തിയ ഫ്രാന്‍സിനെയും മറികടന്നു സ്പാനിഷ് സംഘം ക്വാര്‍ട്ടറിലേക്കു മാര്‍ച്ച് ചെയ്തു.

യൂറോപ്പിന്‍റെ വമ്പിനു തക്ക മറുപടി കൊടുത്ത പ്രകടനം നടത്തി ടൂര്‍ണമെന്‍റിലെ സൂപ്പര്‍ ടീമായ സംഘമാണ് ഇറാന്‍. ഇറാൻ ജര്‍മനിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണു മുക്കിയത്. പ്രീക്വാര്‍ട്ടറില്‍ ഇറാന്‍ മെക്സിക്കോയെയും മറികടന്നു.


കോല്‍ക്കത്തയില്‍ അഭിമാന പോര്

എല്ലാകാലത്തും ടൂര്‍ണമെന്‍റ് ഫേവറിറ്റുകളായി എത്തുന്ന രണ്ടു ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കോല്‍ക്കത്തയില്‍ ഇന്നു തീപാറും. ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലും യൂറോപ്യന്‍ പവര്‍ഹൗസ് ജര്‍മനിയും തമ്മിലാണ് അവസാന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം. ഇതുവരെയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചു മികച്ച പ്രകടനമാണു മഞ്ഞപ്പട പുറത്തെടുത്തത്. എന്നാല്‍, ഗ്രൂപ്പില്‍ ഇറാനില്‍ നിന്നേറ്റ പരാജയം ജര്‍മനിയുടെ അഭിമാനം തകര്‍ത്തിരുന്നു. ബ്രസീലിനെതിരേ വിജയം നേടി ഈ കളങ്കം മായ്ക്കാനാകും ജര്‍മനി പോരിനിറങ്ങുക.

ബിബിൻ ബാബു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.