ചാന്ദ്നിയും കെസിയയും പിന്നെ ശ്രീകാന്തും
ചാന്ദ്നിയും കെസിയയും പിന്നെ ശ്രീകാന്തും
Friday, October 20, 2017 12:30 PM IST
പാലാ: കമോണ്‍ ചാന്ദ്നി, കമോണ്‍..... ഗാലറിയിൽനിന്ന് ആരവം മുഴങ്ങുകയാണ്. കല്ലടി എച്ച്എസ്എസിലെ കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട ഓട്ടക്കാരി സി. ചാന്ദ്നിക്കുവേണ്ടിയുള്ള ആരവമാണ് മുഴങ്ങിയത്. ആരവങ്ങളും ആവേശവും വെറുതെയായില്ല, ജൂണിയർ ഗേൾസ് 3000 മീറ്റർ മത്സരത്തിൽ ചാന്ദ്നി സ്വർണം കരസ്ഥമാക്കി. പാലക്കാട് കല്ലടി എച്ച്എസ്എസിലെ ഒന്പതാം ക്ലാസ് വിദ്യാർഥിനി ചാന്ദ്നി കഴിഞ്ഞ സംസ്ഥാന കായികമേളയിലും 800, 1500, 3000 മീറ്റർ മത്സരങ്ങളിലെ സ്വർണമെഡൽ വിജയിയാണ്. നാഷണൽ ചാന്പ്യൻഷിപ്പിൽ 3000,1500 എന്നിവയിലും സ്വർണം കരസ്ഥമാക്കിയിരുന്നു. ചിറ്റൂർ താമരക്കുളം ചന്ദ്രൻ-അന്പിളി ദന്പതികളുടെ മകളാണ്. സ്കൂളിലെ കായികാധ്യാപകൻ കെ. രാമചന്ദ്രന്‍റെ കീഴിലാണ് ചാന്ദിനിയുടെ പരിശീലനം.

ഷോട്ട്പുട്ടിൽ കെസിയ

എറണാകുളം മാതിരപ്പള്ളി ജിവിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥിനി കെസിയ മരിയ ബെന്നി ഓരോ ഷോട്ട് എറിയുന്പോഴും പ്രാർഥനയോടെ വല്യമ്മച്ചി മറിയാമ്മ മാണി ഗാലറിയിൽ ഇരിപ്പുണ്ടായിരുന്നു; കൊച്ചുമകൾക്കു കഴിഞ്ഞ തവണ കൈവിട്ടു പോയ സ്വപ്നം ഇത്തവണ പൂവണിയിക്കാൻ. ജൂണിയർ ഗേൾസ് ഷോട്ട്പുട്ട് മത്സരത്തിൽ സ്വർണം നേടിയ കെസിയ മരിയ നാലു കിലോഗ്രാമുള്ള ഷോട്ട് 10.81 മീറ്റർ ദൂരത്തേക്കാണ് എറിഞ്ഞത്. കഴിഞ്ഞ തവണ കെസിയക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചിരുന്നത്. കഠിനമായ പരിശീലനത്തിലൂടെ ഇത്തവണ നേടിയ വിജയം തന്‍റെ വല്യമ്മച്ചിക്കാണ് കെസിയ സമർപ്പിച്ചത്. കോട്ടയം നാട്ടാശേരി തോട്ടുങ്കൽ ബെന്നി-ബിൻസി ദന്പതികളുടെ മകളായ കെസിയ ഇത്തവണ ഹാമർ ത്രോയിലും ഒരു കൈ പരീക്ഷിക്കുന്നുണ്ട്.


റിക്കാർഡ് ശ്രീകാന്ത്

ലോംഗ്ജംപ് ജൂണിയർ വിഭാഗത്തിൽ സ്വർണം നേടിയ കെ.എം. ശ്രീകാന്ത് തകർത്തത് സ്വന്തം സഹോദരന്‍റെ റിക്കാർഡ്. 2015ൽ ജ്യേഷ്ഠൻ ശ്രീനാഥ് കുറിച്ച 6.97 മീറ്റർ ദൂരം മറികടന്ന് 7.05 മീറ്റർ ദൂരം ചാടിയാണ് ശ്രീകാന്ത് റിക്കാർഡിനുടമയായത്. മണീട് ജിവിഎസ്എച്ച് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയാണ് ശ്രീകാന്ത്. കഴിഞ്ഞ സംസ്ഥാന കായികമേളയിൽ ഹൈജംപിൽ സ്വർണവും ലോംഗ്ജംപിൽ വെള്ളിയും ട്രിപ്പിൾജംപിൽ നാലാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. നാളെ നടക്കുന്ന ഹൈജംപ് മത്സരത്തിലും ട്രിപ്പിൾജംപ് മത്സരത്തിലും മെഡൽ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ശ്രീകാന്ത്. അനുജനെ പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രീനാഥും സ്റ്റേഡിയത്തിലെത്തിയിരുന്നു. കാലായിപ്പറന്പിൽ മനോജ്-ശ്രീലേഖ ദന്പതികളുടെ മകനാണ്. ചാൾസ് സി. ഇടപ്പാട്, ജോണ്‍സ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.

ബിജു കൂട്ടപ്ലാക്കൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.