കുലുങ്ങില്ല സാർ ഞങ്ങൾ, ഡബിള്‍ചങ്കാ!
Friday, October 20, 2017 12:30 PM IST
സര്‍ക്കാര്‍ തങ്ങളെ പറഞ്ഞുപറ്റിക്കുകയാണോ? പാലാ മീറ്റ് സംഘാടകരുടെ ഉള്ളിലുയരുന്ന ചോദ്യമാണ്. ആ ചോദ്യത്തിന് അടിസ്ഥാനവുമുണ്ട്. സംസ്ഥാന കായികോത്സവം പാലായ്ക്കു സമ്മാനിച്ചപ്പോള്‍ തന്നെ സംസ്ഥാന കായിക മന്ത്രിയും സ്്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റും പാലായിലെ കായികക്കൂട്ടായ്മയ്ക്ക്് ഒരു വാഗ്ദാനം നല്കിയിരുന്നു.

മീറ്റിലേക്ക് ആവശ്യമുള്ള സാങ്കേതിക ഉപകരണങ്ങളും മറ്റും കായികോത്സവത്തിനു മുമ്പ് സര്‍ക്കാര്‍ പാലായ്ക്കു നല്‍കുമെന്നായിരുന്നു അത്. എന്നാല്‍, മീറ്റ് തുടങ്ങുന്നതിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ സാധനസാമഗ്രികള്‍ ഒന്നും സ്ഥിരമായി വാങ്ങി നല്കാനാവില്ലെന്ന് അധികാരികളില്‍നിന്ന് അറിയിപ്പു ലഭിച്ചു. വളരെയധികം കഷ്ടപ്പെട്ടാണ് പാലാ പോലെ ചെറിയ ഒരു നഗരത്തില്‍ സാഹചര്യങ്ങള്‍ ഭേദപ്പെട്ട രീതിയില്‍ ഒരുക്കിയത്. മീനച്ചിലാറിന്‍റെ തീരത്ത് നയനമനോഹരമായ ഒരു സ്‌റ്റേഡിയം സര്‍ക്കാര്‍ സഹായത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. അതിനു സമ്മാനമെന്നോണം സംസ്ഥാന സ്‌കൂള്‍ മീറ്റും പാലായ്ക്കു ലഭിച്ചു. എന്നാല്‍, മീറ്റ് നടത്തുന്നതിലൂടെ ഭൗതികമായ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സഹായം സര്‍ക്കാര്‍ നല്കാത്തതില്‍ പാലാക്കാര്‍ക്ക് അമര്‍ഷമുണ്ട്.


പാലായ്ക്ക് നല്‍കിയ സാങ്കേതിക ഉപകരണങ്ങള്‍ എവിടെനിന്നാണെന്ന് അറിയേണ്ടേ? ദേശീയ ഗെയിംസിനോട നുബന്ധിച്ച് വാങ്ങിയവ ആറ്റിങ്ങലിലെ ഒരു സ്‌റ്റേഡിയത്തില്‍ “ഡംപ്’’ ചെയ്തിരുന്നു. അതില്‍ കൊള്ളാവുന്നവ എടുത്ത് പാലായിലെ മീറ്റ് നടത്തിപ്പിനായി നല്‍കുകയായിരുന്നു സ്‌പോര്‍ട്‌സ് കൗണ്‍സില്‍. കിട്ടിയതാവട്ടെ, എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഈ ഉപകരണങ്ങളൊന്നും നിങ്ങള്‍ക്ക് സ്വന്തമായി എടുക്കാനുള്ളതല്ല, ഇതൊക്കെ തിരിച്ചുകൊണ്ടുപോകാനുള്ളതാണെന്ന് കായികമന്ത്രി തന്നെ സംഘാടകരോട് പറയുന്നത്. മീറ്റൊക്കെ കഴിയട്ടെ, പുതിയ സാധനങ്ങള്‍ തരാം എന്ന ഉറപ്പുനല്കാനും മന്ത്രി മറന്നില്ല. ഇതുകേട്ട് പാലാക്കാര്‍ മനസില്‍ പറയുന്ന ഒരു കാര്യമുണ്ട്,
ഇതുകൊണ്ടൊന്നും കുലുങ്ങുന്നവരല്ല സാർ പാലാക്കാര്‍, ഡബിള്‍ചങ്കാ..

സികെആർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.