പ്രാരബ്ധം ഊർജമാക്കി ശ്രീകാന്ത്
പ്രാരബ്ധം ഊർജമാക്കി ശ്രീകാന്ത്
Friday, October 20, 2017 12:30 PM IST
പാലാ: ജ്യേഷ്ഠന്‍ സ്ഥാപിച്ച റിക്കാര്‍ഡ് പ്രാരബ്ധങ്ങള്‍ക്കിടയിലും മറികടക്കാനായതിന്‍റെ സന്തോഷത്തിലാണു എറണാകുളം മണീട് ഗവണ്‍മെന്‍റ് വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ.എം. ശ്രീകാന്ത്. ആണ്‍കുട്ടികളുടെ അണ്ടര്‍ 17 ലോഗ് ജംപില്‍ മീറ്റ് റിക്കാര്‍ഡ് ഭേദിച്ചപ്പോള്‍ പിന്നിലായത് 2015ല്‍ കോഴിക്കോട് മീറ്റില്‍ ജ്യേഷ്ഠ സഹോദരന്‍ എം.കെ. ശ്രീനാഥ് കുറിച്ച നിലവിലെ റിക്കാര്‍ഡാണ്.

ശ്രീനാഥിന്‍റെ 6.97 മീറ്റര്‍ റിക്കാര്‍ഡ് പഴങ്കഥയാക്കിയെങ്കിലും മണീട് ചങ്ങനാശേരി വീട്ടില്‍ ശ്രീകാന്ത് സ്ഥാപിച്ച 7.05 മീറ്റര്‍ വിജയത്തിന് ഇരട്ടി മധുരവും കൈവന്നു. സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ പാലായിലേക്കു പുറപ്പെടുമ്പോള്‍ മണീട് ഗവണ്‍മെന്‍റ് വിഎച്ച്എസ് എസിലെ ശ്രീകാന്തിനു ചാടിക്കടക്കാന്‍ പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നു.


വിജയം തേടിയുള്ള ചാട്ടത്തിനു മുന്നില്‍ പ്രതിസന്ധികളൊക്കെയും വഴിമാറി. വാടകവീട്ടില്‍ കലാകാരനായ പിതാവ് മനോജിനും മാതാവ് ശ്രീലേഖയ്ക്കുമൊപ്പം കഴിയുന്ന ശ്രീകാന്തിന് ബുദ്ധിമുട്ടുകള്‍ മാത്രമാണുള്ളത്. റിക്കാര്‍ഡ് ഭേദിച്ചപ്പോള്‍ മാതാപിതാക്കളും ശ്രീനാഥും ഗാലറിയില്‍ ആവേശം പകരാനുണ്ടായിരുന്നു. മത്സരത്തില്‍ വെള്ളി മെഡല്‍ ലഭിച്ച കോട്ടയം കുറുമ്പനാടം സെന്‍റ് പീറ്റേഴ്‌സിലെ ആകാശ് എം. വര്‍ഗീസും (7.03) മുന്‍വര്‍ഷത്തെ മീറ്റ് റിക്കാര്‍ഡ് മറികടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.