യൂട്യൂബില്‍ പഠിച്ച ജാവലിന്‍ സ്വര്‍ണത്തിലെത്തിച്ച രാംകൃപാല്‍
യൂട്യൂബില്‍ പഠിച്ച ജാവലിന്‍ സ്വര്‍ണത്തിലെത്തിച്ച രാംകൃപാല്‍
Friday, October 20, 2017 12:30 PM IST
പാലാ: കുടുംബം പോറ്റാന്‍ ഗുജറാത്തിലെ തെരുവില്‍ മാതാപിതാക്കളായ രാംകൃപാലും രാധാമണിയും മധുരം വില്‍ക്കുമ്പോള്‍ പാലായിലെ യാദവ് നരേഷ് കൃപാലിന്‍റെ സ്വര്‍ണനേട്ടം തത്സമയം അറിഞ്ഞിരുന്നില്ല. ഏറെവൈകി മകന്‍റെ നേട്ടമറിഞ്ഞ ഇരുവരുടെയും സന്തോഷത്തിനു ഇരട്ടിമധുരമായിരുന്നു. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയിലാണു ഗുജറാത്ത് രാജ്‌കോട്ട് സ്വദേശിയായ യാദവ് നരേഷ് കൃപാല്‍ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണമണിഞ്ഞത്.

കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ യാദവ് മൂന്നു മാസത്തെ പരിശീലനത്തിനൊടുവിലാണു മിന്നുന്ന പ്രകടനം കാഴ്ചവച്ചത്. ഹൈദരാബാദില്‍ ഏപ്രിലില്‍ നടന്ന ദേശീയ യൂത്ത്മീറ്റില്‍ പങ്കെടുത്തശേഷം കോതമംഗലത്തേക്കു പോരാന്‍ യാദവ് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ഒരു പരിശീലകന്‍ പോലുമില്ലാതെ യൂട്യൂബ് വീഡിയോ കണ്ടാണ് രാംകൃപാല്‍ യാദവ് ജാവലിന്‍ എറിയാന്‍ പഠിച്ചത്.
കേരളത്തിലേക്കു പോരാന്‍ ബേസിലിലെ കുട്ടികളോടു താത്പര്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കായികാധ്യാപിക ഷിബി മാനേജ്‌മെന്‍റിനെ അറിയിച്ചു. അവരും സമ്മതംമൂളിയതോടെ കേരളത്തിലേക്കു കൊണ്ടുപോരുകയായിരുന്നു.

രാജ്‌കോട്ടിലെ സ്‌കൂളില്‍ ആരുടെയും പരിശീലനമില്ലാതെ നിലവാരം കുറഞ്ഞ ജാവലിന്‍ ഉപയോഗിച്ചു പരിശീലനം നടത്തിയിരുന്ന യാദവ് ഇപ്പോള്‍ തികഞ്ഞ സന്തോഷത്തിലാണ്. ആദ്യമായാണു യാദവ് വിദഗ്ധ പരിശീലനത്തിനുശേഷം മത്സരത്തിനു തയാറാകുന്നത്.

മൂന്നു മാസത്തെ പരിശീലനത്തിനുശേഷം ദൂരത്തില്‍ പത്തു മീറ്ററിന്‍റെ വര്‍ധന വരുത്തിയാണു റിക്കാര്‍ഡ് കരസ്ഥമാക്കിയത്. 2014ല്‍ പി.എസ്. കിരണ്‍ നാഥ് സ്ഥാപിച്ച 50.99 മീറ്റര്‍ എന്ന റിക്കാര്‍ഡ് 61.66 മീറ്ററാക്കിയാണു യാദവ് റിക്കാര്‍ഡ് സ്വന്തമാക്കിയത്. യാതൊരു സൗകര്യവുമില്ലാത്ത തകരപ്പാളികളില്‍ ഉറപ്പിച്ച വീട്ടില്‍ കഴിയുന്ന തനിക്ക് ഇപ്പോള്‍ സ്വപ്‌ന തുല്യമായ ജീവിതവും പരിശീലനവുമാണു ലഭിച്ചിരിക്കുന്നതെന്നു യാദവ് പറഞ്ഞു. മലയാളം പരിശീലിച്ചെടുക്കുന്നതിലെ താമസമാണ് മുമ്പിലെ മറ്റൊരു കടമ്പ. മികച്ച പരിശീലനം തുടര്‍ന്നും ഉറപ്പാക്കിയാല്‍ ദേശീയ റിക്കാര്‍ഡിനെ വെല്ലുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നു മാര്‍ ബേസിലിലെ കായിക അധ്യാപിക ഷിബി മാത്യൂസ് പറഞ്ഞു. 2013ല്‍ മന്ദീപ് സൃഷ്ടിച്ച ദേശീയ റിക്കാര്‍ഡ് മറികടക്കുക എന്നതാണ് അതിമധുരമായ ആ സ്വപ്‌നം.

ജോമി കുര്യാക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.