വന്‍ പോരാട്ടങ്ങള്‍
വന്‍ പോരാട്ടങ്ങള്‍
Monday, October 16, 2017 12:41 PM IST
ഗോഹട്ടി: ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ ഇന്ന് യൂറോപ്യന്‍ കരുത്തരുടെ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു മത്സരവും ജയിച്ച ഫ്രാന്‍സ് മറ്റൊരു യൂറോപ്യന്‍ കരുത്തരായ സ്‌പെയിനെ പ്രീക്വാര്‍ട്ടറില്‍ നേരിടും.

യൂറോപ്പില്‍നിന്നു ലോകകപ്പിലേക്കു നേരിട്ടു യോഗ്യത നേടാതെ പ്ലേ ഓഫിലൂടെ എത്തിയ ടീമാണ് ഫ്രാന്‍സ്. എന്നാല്‍ ലോകകപ്പ് മത്സരങ്ങള്‍ക്കിറങ്ങിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിന്‍റെ വിജയങ്ങള്‍ ഗംഭീരമായിരുന്നു. താരതമ്യേന ദുര്‍ബലരുടെ ഗ്രൂപ്പിലായിരുന്നു ഫ്രാന്‍സ്.

2001ലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ന്യൂ കാലിഡോണിയയെ 7-1ന് തോല്പിച്ചുകൊണ്ടു തുടങ്ങി. രണ്ടാം മത്സരത്തില്‍ ജപ്പാനെ 2-1ന് കീഴടക്കി. അവസാന മത്സരത്തില്‍ ഹോണ്ടുറാസിനെ 5-1നും പരാജയപ്പെടുത്തി. 14 ഗോളുമായി ഗ്രൂപ്പ് ഘടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമെന്ന പേര് ഫ്രാന്‍സിനാണ്. പ്രീക്വാര്‍ട്ടറിലെത്തുമ്പോള്‍ ഫ്രാന്‍സിനു‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനിന്‍റെ ശക്തമായ വെല്ലുവിളിയാണ് നേരിടേണ്ടത്. അഞ്ചുമാസം മുമ്പ് നടന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിന്‍ 3-1ന് ഫ്രാന്‍സിനെ തകര്‍ത്തതാണ്.
ഫ്രാന്‍സ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ അമീനേ ഗൗറിയുടെ മികവിലാണ് അവർ ഉറ്റുനോക്കുന്നത്. ഇതുവരെ അഞ്ചു ഗോള്‍ നേടിക്കഴിഞ്ഞു.

മതേയു മോറെ, അബേല്‍ റൂയിസ്, സെര്‍ജിയോ ഗോമസ് എന്നിവരുടെ മികവിലാണ് സ്‌പെയിന്‍റെ പ്രതീക്ഷകള്‍. ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിലൊന്നാണ് സ്പെയിൻ. എന്നാല്‍, പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സ്‌പെയിന് ഇതുവരെയായിട്ടില്ല. ആദ്യ മത്സരത്തില്‍ ബ്രസീലിനോട് 2-1ന് തോറ്റു. രണ്ടാം മത്സരത്തില്‍ നൈജറിനെ 4-0നും അവസാന മത്സരത്തില്‍ ഉത്തരകൊറിയയെ 2-0നും തോല്‍പ്പിച്ചു. കൊറിയയ്‌ക്കെതിരേയുള്ള മത്സരത്തില്‍ വിജയിക്കാനായെങ്കിലും സ്‌പെയിനിന്‍റെ ആക്രമണത്തിലെ മൂര്‍ച്ചക്കുറവ് തുറന്നുകാട്ടുന്നതായിരുന്നു മത്സരം.

സ്പാനിഷ് ടീമിലെ ഭൂരിഭാഗം കളിക്കാരും ബാഴ്‌സലോണയുടെ ലാ മെസിയയില്‍നിന്നും റയല്‍ മാഡ്രിഡിന്‍റെ അക്കാഡമിയില്‍നിന്നും വരുന്നവരാണ്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്‌പെയിന്‍ നടത്തിയ പ്രകടനം ഇന്ന് പുറത്തെടുത്താല്‍ സ്‌പെയിന്‍റെ മുന്നേറ്റം ഉറപ്പാകും.

ചരിത്രമെഴുതാൻ ഇറാൻ

മഡ്ഗാവ്: ഏഷ്യന്‍ കരുത്തരായ ഇറാന്‍ ഇന്ന് അമേരിക്കന്‍ കരുത്തരായ മെക്‌സിക്കോക്കെതിരേ ഇറങ്ങും. ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിച്ച ഇറാന്‍ വളരെ ആത്മവിശ്വാസത്തിലാണ്. മറുവശത്തുള്ള മെക്‌സിക്കോയ്ക്കാണെങ്കില്‍ രണ്ടു സമനിലയും ഒരു തോല്‍വിയുമായിരുന്നു. മൂന്നാം സ്ഥാനക്കാരായാണ് പ്രീക്വാര്‍ട്ടറിലെത്തിയത്.

ഇറാന്‍ ആദ്യമത്സരത്തില്‍ 3-1ന് ഗിനിയെ പരാജയപ്പെടുത്തി തുടങ്ങി. രണ്ടാം മത്സരത്തില്‍ കരുത്തരായ ജര്‍മനിയെ 4-0ന് തോല്‍പ്പിച്ചു. അവസാന മത്സരത്തില്‍ കോസ്റ്റാ റിക്കയെ 3-0നു പരാജയപ്പെടുത്തി. ജയങ്ങളുടെ തുടര്‍ച്ചയാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. ഒപ്പം ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തുകയെന്ന സ്വപ്‌നവുമുണ്ട്. കരുത്തരായ ജര്‍മനിക്കെതിരേ നേടിയ ജയമാണ് ഇറാന്‍റെ സ്വപ്‌നങ്ങള്‍ കൂടുതല്‍ ശക്തമാക്കിയത്.

മുന്നേറ്റത്തിലും ഗോള്‍ നേടുന്നതിലും മികവ് പുലര്‍ത്തുന്നതിനൊപ്പം പ്രതിരോധത്തിലും ഇറാന്‍ ശക്തരാണ്. ഒരു ഗോള്‍ മാത്രമാണ് ഇതുവരെ വഴങ്ങിയത്. യൂനിസ് ഡെല്‍ജി, അല്ലായര്‍ സയാദ് എന്നിവരുടെ സ്പര്‍ശം ഇറാന്‍റെ മിക്ക ഗോളുകളിലുണ്ട്. ഒരാളെ മാത്രം ആശ്രയിക്കാതെ ടീം ഒന്നടങ്കമുള്ള പ്രകടനമാണ് ഇറാന്‍ നടത്തുന്നത്. മുഹമദ് ഖദേരി, മുഹമദ് ഷാരിഫി എന്നിവര്‍ മധ്യനിരയില്‍ സജീവമാണ്. കൗണ്ടര്‍ അറ്റാക്കുകളിലും ഇറാന്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്.

രണ്ടു തവണ ചാമ്പ്യന്മാരായ മെക്‌സിക്കോയുടെ ഇതുവരെയുള്ള പ്രകടനം നിരാശാജനകമായിരുന്നു. മികച്ച മൂന്നാം സ്ഥാനക്കാരായിട്ടാണ് സെന്‍ട്രല്‍ അമേരിക്കന്‍ ചാമ്പ്യന്മാര്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. മെക്‌സിക്കോ ആദ്യ മത്സരത്തില്‍ ഇറാക്കിനോട് 1-1ന് സമനില വഴങ്ങി. രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 3-2ന് തോറ്റു. അവസാന മത്സരത്തില്‍ ചിലിയോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ പോരായ്മകള്‍ മറന്ന് പുതിയൊരു തുടക്കത്തിനാണ് മെക്‌സിക്കോ ഒരുങ്ങുന്നത്.

മെസപ്പൊട്ടേമിയയിലെ സിംഹങ്ങള്‍ക്കു മാലിപ്പരീക്ഷ

മഡ്ഗാവ്: കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ മാലിക്കു പ്രീക്വാര്‍ട്ടറില്‍ എതിരാളി ഏഷ്യന്‍ പോരാളികളായ ഇറാക്ക്. ഗ്രൂപ്പ് ബിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ജയിച്ചു കയറിയ മാലിക്ക് ഇറാക്ക് ഒരു വെല്ലുവിളിയാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ പരാഗ്വെയോട് 2-3ന് പൊരുതിത്തോറ്റെങ്കിലും അടുത്ത മത്സരങ്ങളില്‍ തുര്‍ക്കിയെ 3-0ത്തിനും ന്യൂസിലന്‍ഡിനെ 3-1നും തകര്‍ത്താണ് മാലി പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്.

ആഫ്രിക്കക്കാരുടെ അതിവേഗത്തിലുള്ള നീക്കങ്ങളും ശാരീരിക കരുത്തും ഇറാക്ക് പ്രതിരോധത്തിനു തലവേദനയാകുമെന്നുറപ്പാണ്. മെസപ്പൊട്ടോമിയയിലെ സിംഹങ്ങള്‍ എന്നറിയപ്പെടുന്ന ഇറാക്കി ടീം സൂപ്പര്‍താരം മുഹമ്മദ് ദാവൂദില്ലാതെയാണ് ഇന്ന് മാലിക്കെതിരേ കളത്തിലിറങ്ങുന്നത്. ഇറാക്കി മുന്നേറ്റത്തെ ഇത് കാര്യമായി ബാധിക്കും.

മാലി സ്‌ട്രൈക്കര്‍മാരായ ലാസാന എന്‍ഡിയായെ, ജെമൗസാ ട്രാവോര്‍ ദ്വയം മുന്നേറ്റത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. അതിവേഗത്തിലോടുന്ന ഇവര്‍ ഗോളവസരങ്ങള്‍ പാഴാക്കുന്നതിലും പിന്നിലല്ല.

ഏതു പ്രതിരോധവും തകര്‍ക്കാന്‍ ശേഷിയുള്ള അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ സലിം ജിദൗവും ഹാജി ഡ്രാമെയുമാണ് മാലി യുടെ മധ്യനിര നിയന്ത്രിക്കുക. പരാഗ്വെയ്‌ക്കെതിരേ അനാവൃതമായ പ്രതിരോധമാണ് മാലിയെ അലട്ടുന്നത്. ഇറാക്ക് മുന്നേറ്റം എങ്ങനെ ഇത് മുതലെടുക്കുമെന്ന് കണ്ടറിയണം.


ഗ്രൂപ്പ് എഫില്‍ നാലു പോയന്‍റുമായി ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാമതായാണ് ഇറാക്ക് അവസാന പതിനാറില്‍ ഇടംപിടിച്ചത്. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് സമനില വഴങ്ങിയ അവര്‍ അടുത്ത മത്സരത്തില്‍ ചിലിയെ 3-0ന് തോല്‍പ്പിച്ച് ഏവരെയും ഞെട്ടിച്ചു. എന്നാല്‍, അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ഏകപക്ഷീയമായ നാലു ഗോളിന്‍റെ തോല്‍വി ഏറ്റുവാങ്ങിയതും മുഹമ്മദ് ദാവൂദിന് കളിക്കാ നാവാത്തതും അവരുടെ ആത്മവിശ്വാസത്തിനു മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ടൂര്‍ണമെന്‍റിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനെത്തുടര്‍ന്നാണ് ദാവൂദിന് ഈ മത്സരം നഷ്ടമായത്. ടൂര്‍ണമെന്‍റില്‍ മൂന്നു ഗോളടിച്ച ദാവൂദിന്‍റെ അഭാവം ഇറാക്കിനെ ബാധിക്കുമെന്നുറപ്പാണ്. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ അണ്ടര്‍-16 കിരീടം നേടിയ പ്രകടനം ആവര്‍ത്തിക്കാനുറച്ചാണ് ഇറാക്ക് ഇറങ്ങുന്നത്. കുട്ടികള്‍ പ്രതീക്ഷ കാക്കുമെന്നാണ് പരിശീലകന്‍ ക്വവാത്തോന്‍ ചാത്തിര്‍ കരുതുന്നത്. തങ്ങളുടെ ആദ്യ അണ്ടര്‍-17 നോക്കൗട്ട് മത്സരം വിജയിക്കാനുള്ള സുവര്‍ണാവസരമാണ് ഇറാക്ക് ടീമിനെ തേടിയെത്തിയിരിക്കുന്നത് എന്നത് അവരെ ഉത്തേജിപ്പിക്കും. ഇതിനു മുമ്പ് 2013ലാണ് ഇറാക്ക് ടീം അണ്ടര്‍-17 ലോകകപ്പില്‍ ഇടംപിടിച്ചത്. അന്ന് മൂന്നു ഗ്രൂപ്പുമത്സരങ്ങളിലും തോല്‍വിയായിരുന്നു ഫലം.

ഇംഗ്ലണ്ടിന് ഏഷ്യൻ ശക്തികൾ

കോല്‍ക്കത്ത: ടൂര്‍ണമെന്‍റില്‍ കീരീടത്തിനായി അവകാശമുന്നയിക്കുന്ന ടീമുകളിലൊന്നായ ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ഏഷ്യന്‍ ശക്തികളായ ജപ്പാനാകുമോ എന്നു കണ്ടറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. മൂന്നു കളികളില്‍ നിന്ന് 11 ഗോളുകള്‍ അടിച്ചുകൂട്ടിയ ഇംഗ്ലീഷ് പട തന്നെയാണ് മത്സരത്തിലെ ഹോട്ട് ഫേവറിറ്റുകള്‍. ഗോളടിയുടെ കാര്യത്തില്‍ ഫ്രാന്‍സ്(14) മാത്രമാണ് ഇംഗ്ലണ്ടിനു മുമ്പിലുള്ളത്. തങ്ങളുടെ നാലാമത് അണ്ടര്‍-17 ടൂര്‍ണമെന്‍റില്‍ ഇതിലും നല്ലൊരു തുടക്കം ഇംഗ്ലണ്ടിന് കിട്ടാനുമില്ല. 2011ല്‍ മെക്‌സിക്കോയില്‍ നടന്ന ടൂര്‍ണമെന്‍റിനു ശേഷമുള്ള ആദ്യ ക്വാര്‍ട്ടറാണ് ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം.

ഒരിക്കല്‍പ്പോലും അവസാന നാലില്‍ ഇടം പിടിക്കാവാത്തതിന്‍റെ കേടു തീര്‍ക്കാന്‍ സര്‍വ തയ്യാറെടുപ്പും നടത്തിയാണ് ഇംഗ്ലീഷ് യുവനിര ഇന്ത്യയില്‍ വിമാനമിറങ്ങിയത്. ഈ വര്‍ഷം കൊറിയയില്‍ നടന്ന അണ്ടര്‍-20 ലോകകപ്പ് നാട്ടിലെത്തിച്ച ചേട്ടന്മാര്‍ക്കുമുമ്പില്‍ തലയുയര്‍ത്തി നില്‍ക്കണമെങ്കില്‍ പയ്യന്മാര്‍ക്ക് കപ്പ് കൂടിയേ തീരൂ.

മാത്രമല്ല പോളണ്ടില്‍ നടന്ന അണ്ടര്‍-21 യൂറോയില്‍ സെമിയിലെത്താനും ഇംഗ്ലണ്ടിനായിരുന്നു. എന്നാല്‍ ഇംഗ്ലീഷ് അണ്ടര്‍-17 ടീം അത്ര നിസാരക്കാരല്ല. ഈ വര്‍ഷം ആദ്യം നടന്ന അണ്ടര്‍-17 യൂറോയില്‍ രണ്ടാംസ്ഥാനക്കാരായാണ് ടീം അണ്ടര്‍-17 ലോകകപ്പിന് യോഗ്യത നേടുന്നത്. അന്ന് ഫൈനലില്‍ സ്‌പെയിനായിരുന്നു ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്.

എന്നാല്‍, 2015ല്‍ ചിലിയില്‍ വച്ചു നടന്ന അണ്ടര്‍-17 ലോകകപ്പില്‍ നോക്കൗട്ട് യോഗ്യത നേടാന്‍ ഇംഗ്ലണ്ടിനായില്ലായിരുന്നു. മൂന്നു കളികളില്‍ നിന്ന് ഒരൊറ്റ ഗോള്‍ മാത്രമാണ് അന്ന് ടീം നേടിയത്.

പക്ഷേ ഇത്തവണ സ്റ്റീവ് കൂപ്പര്‍ പരിശീലിപ്പിക്കുന്ന ടീം ടൂര്‍ണമെന്‍റിലെ ഫേവറ്റൈറ്റുകളിലൊന്നാണ്.ഗ്രൂപ്പ് എഫിലെ ആദ്യ രണ്ടു കളികള്‍ കൊണ്ടു തന്നെ നോക്കൗട്ട് ഉറപ്പിച്ച ടീം എട്ടുമാറ്റങ്ങളുമായാണ് ഇറാക്കിനെതിരായ മൂന്നാം മത്സരത്തിനിറങ്ങിയത്. 4-0ന്് മത്സരം ജയിച്ചതോടെ റിസര്‍വ് ബെഞ്ചും അതിശക്തമാണെന്നു തെളിയിക്കാന്‍ ഇംഗ്ലണ്ടിനായി.
എന്നാല്‍, ജെയ്ഡന്‍ സാഞ്ചോയെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് തിരിച്ചുവിളിച്ചത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ടൂര്‍ണമെന്‍റില്‍ മൂന്നു ഗോളുകളാണ് ഈ 17കാരന്‍ ടീമിനായി എതിരാളികളുടെ വലയില്‍ നിക്ഷേപിച്ചത്. എന്നാല്‍, രണ്ടു ഗോളുകള്‍ വീതം നേടിയ ക്യാപ്റ്റന്‍ എയ്ഞ്ചല്‍ ഗോമസ് ഡാനിയേല്‍ ലോഡര്‍ എന്നിവരുള്‍പ്പെട്ട മുന്നേറ്റ നിര സാഞ്ചോയുടെ അഭാവത്തെ മറികടക്കാന്‍ പ്രാപ്തരാണ്. മധ്യനിരയും പ്രതിരോധവും മികച്ചതാണ്.
പ്രതിഭാ ധാരാളിത്തമുള്ള 21 അംഗ ടീമില്‍ നിന്ന് ആരെയൊക്കെ തെരഞ്ഞെടുക്കും എന്നതാണ് പരിശീലകന്‍ കൂപ്പര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ജോസഫ് ബര്‍സിക് ആയിരിക്കും ഗോളി. ഇറാക്കിനെതിരേ കളിക്കാതിരുന്ന ഡിഫന്‍ഡര്‍ തിമോത്തി എയോമ ടീമിലുണ്ടാവുമെന്നുറപ്പാണ്.

ചിലിക്കും മെക്‌സിക്കോക്കുമെതിരേ പാറ പോല ഉറച്ച പ്രതിരോധം തീര്‍ത്ത എയോമ ജപ്പാന്‍റെ അറ്റാക്കിംഗ് ത്രിമൂര്‍ത്തികളായ കീറ്റോ നകാമുറ, തായ്‌സീ മിയാഷിറോ, തക്കേഫുസാ കുബോ എന്നിവരുടെ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തുമെന്നാണ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്‍റില്‍ ജപ്പാന്‍ നേടിയ എട്ടു ഗോളുകളില്‍ ഏഴും നേടിയത് ഈ മൂവരും ചേര്‍ന്നാണ്. നാലു ഗോളുമായി നകാമുറ ടോപ്‌ സ്‌കോറര്‍ പട്ടികയില്‍ രണ്ടാമതാണ്.

4-5-1 എന്ന ശൈലിയാണ് ഇംഗ്ലീഷ് പരിശീലകന്‍ കൂപ്പര്‍ പരീക്ഷിക്കുന്നതെങ്കിലും യോഷിറോ മോറിയാമ പരിശീലിപ്പിക്കുന്ന ഏഷ്യന്‍ ശക്തികള്‍ക്കെതിരേ ഫോര്‍മേഷന്‍ ഒന്നു മാറ്റിപ്പിടിക്കാനും സാധ്യതയുണ്ട്.

ഗ്രൂപ്പ് ഇയിലെ അദ്യ കളിയില്‍ ഹോണ്ടുറാസിനെ 6-1ന് തകര്‍ത്തു തുടങ്ങിയ ജപ്പാന് പിന്നീടുള്ള രണ്ടു കളികളിലും വിജയം കാണാനായില്ല. ഫ്രാന്‍സിനോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോറ്റപ്പോള്‍. അരങ്ങേറ്റക്കാരായ ന്യൂകാലിഡോണിയയോട് 1-1ന് സമനില വഴങ്ങി. 2011നു ശേഷം ആദ്യ ക്വാര്‍ട്ടറാണ് ജപ്പാനും ലക്ഷ്യമിടുന്നത്. ജാപ്പനീസ് മെസി എന്നറിയപ്പെടുന്ന കുബോയുടെ പ്രകടനം നിര്‍ണായകമാവും. ഈ കളിയിലെ വിജയികള്‍ക്ക് ക്വാര്‍ട്ടര്‍ കളിക്കാന്‍ ഗോവയിലേക്കു പറക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.