ഉദിച്ചുയര്‍ന്ന് താരങ്ങള്‍
ഉദിച്ചുയര്‍ന്ന് താരങ്ങള്‍
Saturday, October 14, 2017 12:41 PM IST
കോട്ടയം: ഇന്ത്യ ആദ്യമായി ആതിഥ്യമരുളിയ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്‍റെ പ്രാഥമിക റൗണ്ട് അവസാനിച്ചിരിക്കുന്നു. മുന്‍നിര ടീമുകളൊക്കെ മുന്നേറിയപ്പോള്‍ പുറത്തായ ശ്രദ്ധേയ ടീം ചിലിമാത്രമാണ്. മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ആദ്യറൗണ്ടില്‍ത്തന്നെ ഇന്ത്യ പുറത്തായത് ആരാധകരുടെ വേദനയായി.

നെയ്മറെയും റൊണാള്‍ഡീഞ്ഞോയെയും സാവിയെയും ഇനിയസ്റ്റയെയുമൊക്കെ സൃഷ്ടിച്ച അണ്ടര്‍ 17 ലോകകപ്പ് ഇത്തവണയും ഒരു പിടി മികച്ച താരങ്ങളുടെ കണ്ടെത്തലുകളിലൂടെ ശ്രദ്ധേയമായി. ഫ്രാന്‍സിന്‍റെ അമിനി ഗൗറി, ജപ്പാന്‍റെ കീറ്റോ നകാമുറ, ബ്രസീലിന്‍റെ ലിങ്കണ്‍, പൗളീഞ്ഞോ, സ്‌പെയിനിന്‍റെ ആബല്‍ റൂയിസ്, ഇറാക്കിന്‍റെ മുഹമ്മദ് ദാവൂദ് യാസീന്‍, ജര്‍മനിയുടെ യന്‍ ഫിയറ്റെ ആര്‍പ്, ഘാനയുടെ എറിക് അയ്യ, ഇംഗ്ലണ്ടിന്‍റെ ജെയ്ഡന്‍ സാഞ്ചോ തുടങ്ങിയവര്‍ ഇതിനോടകംതന്നെ മിന്നും താരങ്ങളായിക്കഴിഞ്ഞു. ഫ്രഞ്ച് ടീമില്‍ വരുംകാലങ്ങളില്‍ സ്ഥിരസാന്നിധ്യമാകാനുള്ള കഴിവ് അമിനി ഗൗറിക്കുണ്ട്. മുന്നേറ്റനിരയില്‍ ഗൗറിയുടെ സാന്നിധ്യം ഫ്രാന്‍സിന്‍റെ ജയങ്ങളില്‍ നിര്‍ണായകമായി. അപാര ഗെയിം സെന്‍സാണ് ഗൗറിയുടെ മുഖമുദ്ര. ഷോട്ട് പായിക്കുന്നതിലെ വൈവിധ്യവും ഗൗറിയുടെ പ്രത്യേകത തന്നെ. ലോകകപ്പിന്‍റെ ടോപ്‌സ്‌കോറര്‍ പട്ടത്തിന് ഇതിനോടകം അവകാശ വാദമുന്നയിച്ചിട്ടുള്ള ഗൗറി അഞ്ചു ഗോളുമായി മുന്നിലാണ്.

പ്രീക്വാര്‍ട്ടറില്‍ കരുത്തരായ സ്‌പെയിനിനെ നേരിടമ്പോള്‍ ഗൗറിയുടെ പ്രകടനം നിര്‍ണായകമാകും.

ജപ്പാന്‍റെ ഭാവി വാഗ്ദാനമാണ് കീറ്റോ നകാമുറ. നാലു ഗോളുമായി നകാമുറ ഗൗറിക്കു വെല്ലുവിളിയുയര്‍ത്തുണ്ട്. ജപ്പാനും പ്രീക്വാര്‍ട്ടറിലെത്തിയതിനാല്‍ ടോപ് സ്‌കോറര്‍ പോരാട്ടം കടുക്കും. ലോക ഫുട്‌ബോളില്‍ എപ്പോഴും തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ് ബ്രസീലുകാര്‍. അണ്ടര്‍ 17 ലോകകപ്പിലും കിരീടം നേടാന്‍ സാധ്യത കല്പിക്കുന്നവരില്‍ മുമ്പന്തിയില്‍ത്തന്നെയാണ് അവര്‍. ബ്രസീലിന്‍റെ കുതിപ്പുകളില്‍ മുന്നേറ്റനിരയിലെ ലിങ്കണിന്‍റെയും പൗളീഞ്ഞോയുടെയും പങ്ക് നിസ്തുലമാണ്. സിപെയിനെതിരേയും ഉത്തരകൊറിയയ്‌ക്കെതിരേയും നൈജറിനെതിരേയും ബ്രസീല്‍ വിജയിച്ചപ്പോള്‍ ഗോള്‍ വേട്ട ഇവരില്‍നിന്നുണ്ടായി.


മൂന്നു ഗോളുമായി ലിങ്കണ്‍ ഉജ്വല ഫോമിലാണ്. രണ്ടു ഗോളുമായി പൗളീഞ്ഞോയും രംഗത്തുണ്ട്. സ്‌പെയിനിന്‍റെ മിന്നും താരം ആബല്‍ റൂയിസുതന്നെ. മെസിയും സാവിയുമൊക്കെ കളിച്ചുവളര്‍ന്ന ബാഴ്‌സലോണയിലെ ലാ മാസിയയുടെ കണ്ടെത്തലായ റൂയിസ് ഇതിനോടകം മനംകവരുന്ന കളി പുറത്തെടുത്തു കഴിഞ്ഞു. മൂന്നു കളികളില്‍നിന്ന് രണ്ടു ഗോളുകള്‍ നേടിയ റൂയിസ് വരും കാലങ്ങളില്‍ സ്പാനിഷ് സീനിയര്‍ ടീമിന്‍റെ മുന്നണിയിലുണ്ടാകും.

ഇറാക്കിന്‍റെ മുഹമ്മദ് ദാവൂദ് യാസീന്‍ ഇറാക്കി പ്രീമിയര്‍ ലീഗ് കളിക്കാരനാണ്. വിംഗറായും സ്‌ട്രൈക്കറായും കളിക്കുന്ന മുഹമ്മദ് ദാവൂദ് ദേശീയ ടീമിനു വേണ്ടി ഒമ്പതു മത്സരങ്ങളില്‍നിന്ന് എട്ടു ഗോളുകള്‍ നേടിക്കഴിഞ്ഞു. ഇവിടെ നടന്ന മൂന്നു കളികളില്‍നിന്ന് മൂന്നു ഗോളും ദാവൂദ് സ്വന്തമാക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിന്‍റെ ജോര്‍ഡന്‍ സാഞ്ചോ ഇന്ത്യയിലെത്തുന്നതിനു മുമ്പേ സൂപ്പര്‍ താരമായിരുന്നു. ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്‍റെ കളിക്കാരനായ സാഞ്ചോ ലോകകപ്പില്‍ മൂന്നു കളികളില്‍നിന്ന് മൂന്നു ഗോളുകള്‍ നേടിയിട്ടുണ്ട്. ഓഗസ്റ്റ് 31നാണ് ബൊറൂസിയയുടെ സീനിയര്‍ ടീമുമായി സാഞ്ചോ കരാര്‍ ഒപ്പിടുന്നത്.

ഇതുവരെ മത്സരത്തിനൊന്നും ഇറങ്ങിയില്ല. ജര്‍മനിയുടെ ശ്രദ്ധേയ താരമാണ് യന്‍ ആര്‍പ്. രണ്ടു ഗോളുകള്‍ മാത്രമേ ആര്‍പ് നേടിയിട്ടുള്ളൂ എങ്കിലും പ്ലേ മേക്കറുടെ റോളില്‍ അദ്ദേഹം ശോഭിക്കുന്നു. ഗിനിക്കെതിരേ കൊച്ചിയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ഒരു ഗോള്‍ നേടുകയും ഒരു ഗോളിനു വഴിവയ്ക്കുകയും ചെയ്തത് ആര്‍പായിരുന്നു. ഘാനയുടെ മിന്നും താരമാണ് എറിക് അയ്യ. കരുത്തിന്‍റെ പ്രതീകമായ അയ്യ രണ്ടു ഗോളുമായി മുന്നേറുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.