ജർമനി ഗിനിയെ തോൽപിച്ച് പ്രീക്വാർട്ടറിൽ
ജർമനി ഗിനിയെ തോൽപിച്ച് പ്രീക്വാർട്ടറിൽ
Friday, October 13, 2017 11:58 AM IST
കൊച്ചി: കൊച്ചിയുടെ പച്ചപ്പിൽ വേഗഫുട്ബോൾ തീപ്പൊരി പടർത്തിയപ്പോൾ വിജയത്തിന്‍റെ ‘ആർപ്പ് ’ വിളി മറ്റാർക്കുമായില്ല, ജർമനിക്കുതന്നെ. ആഫ്രിക്കയുടെ ഉൗർജവുമായി തീ പടർത്തിയ ഗിനിയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ജർമൻ യുവതുർക്കികൾ കീഴടക്കിയത്. ജർമൻ നായകൻ യൻ ഫിയറ്റെ ആർപ്പ് മുന്നിൽനിന്നു നയിച്ച പോരാട്ടത്തിൽ അദ്ദേഹം ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിനു വഴിയൊരുക്കുകയും ചെയ്തു.

വിജയത്തോടെ ഗ്രൂപ്പ് സിയിൽനിന്ന് ജർമനി രണ്ടാം സ്ഥാനവുമായി പ്രീ ക്വാർട്ടറിലെത്തി. മൂന്നു മത്സരങ്ങളും വിജയിച്ച ഇറാൻ ഒന്പതുപോയിന്‍റോടെയും പ്രീ ക്വാർട്ടറിലെത്തി. ജർമനിക്ക് രണ്ടു ജയവും ഒരു തോൽവിയുമുൾപ്പെടെ ആറു പോയിന്‍റുണ്ട്. എട്ടാം മിനിറ്റിൽ ആർപിലൂടെ മുന്നിലെത്തിയ ജർമനിക്കെതിരേ 26-ാം മിനിറ്റിൽ ഇബ്രാഹിം സൗമ സമനില കണ്ടെത്തി. എന്നാൽ, 62-ാം മിനിറ്റിൽ നിക്കോളാസ് കോഹനും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ (90+2) സഹ്‌വേദി സെറ്റിനും ജർമനിയുടെ വിജയം പൂർത്തിയാക്കി. പുറത്തായെങ്കിലും കൊച്ചിയെ ആവേശത്തിലാക്കിയ ശേഷമാണ് ആഫ്രിക്കൻ കരുത്തുമായെത്തിയ ഗിനി കീഴടങ്ങിയത്.

ജർമനി തുടങ്ങി, ഗിനി തുടർന്നു

ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ ആദ്യമിനിറ്റിൽത്തന്നെ ജർമനിക്ക് അനുകൂലമായി ഫ്രീകിക്ക്. നായകൻ യൻ ഫിയറ്റെ ആർപിനെ ഗിനിയുടെ പ്രതിരോധതാരം ഇസ്മയിൽ ട്രാവോറെ ഫൗൾ ചെയ്തിനായിരുന്നു ഫ്രീകിക്ക്. ബോക്സിനു തൊട്ടുവെളിയിൽനിന്നു യാനിക് കെയ്റ്റൽ തൊടുത്ത ഷോട്ട് പക്ഷേ, ഗിനിയൻ പ്രതിരോധത്തിൽ തട്ടി തകർന്നു. ഏതുനിമിഷവും ജർമനി ഗോൾ നേടാമെന്ന അവസ്ഥ.

എട്ടാം മിനിറ്റിൽ ആവേശം ഗോളിനു വഴിമാറി. ഡെന്നിസ് ജാസ്റ്റെബ്സ്കിയുടെ ഷോട്ട് ഇസ്മയിൽ ട്രാവോറിന്‍റെ കാലിൽത്തട്ടി ജർമൻ നായകൻ ആർപ്പിന്‍റെ മുന്നിലേക്ക്. ഗോളിയെ വെട്ടിച്ച് പന്ത് വലയിലാക്കാൻ ആർപ്പിന് അധികം വിയർക്കേണ്ടി വന്നില്ല.

18-ാം മിനിറ്റിൽ ഗിനിക്ക് അനുകൂലമായി ഫ്രീ കിക്ക്. ബോക്സിനു പുറത്ത് ഗിനിയുടെ മുന്നേറ്റനിരതാരം ഡോസ് സമൗവയെ ഫൗൾ ചെയ്തതിനായിരുന്നു ഫ്രീ കിക്ക്. എന്നാൽ, സമൗവ എടുത്ത ഫ്രീ കിക്ക് ജർമൻ മതിലിൽത്തട്ടി അപകടമുണ്ടാക്കാതെ കടന്നുപോയി. പിന്നീട് കളത്തിൽ ഗിനിയുടെ തേരോട്ടമായിരുന്നു. നിരന്തര മുന്നേറ്റങ്ങളിലൂടെ അവർ ജർമൻ ഗോൾ മുഖം വിറപ്പിച്ചു.

22-ാം മിനിറ്റിൽ ഗിനിയുടെ ഇബ്രാഹിമോ സൗമയുടെ ലോംഗ്റേഞ്ചർ ക്രോസ്ബാറിൽ ഉരുമ്മി പുറത്തേക്കു പോയത് ഞെട്ടലോടെയാണ് ഗിനിക്കാർ കണ്ടത്. എന്നാൽ, നാലുമിനിറ്റിനുശേഷം ഗിനി അർഹിച്ച ഗോൾ സ്വന്തമാക്കി. മൈതാനത്തു നിറഞ്ഞുകളിച്ച ഇബ്രാഹിം സൗമയുടെ വകയായിരുന്നു ഉശിരൻ ഗോൾ. ജർമൻ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ ഗോൾ പിറക്കുകയായിരുന്നു. ഗോൾ വീണതോടെ ആഫ്രിക്കൻ വീര്യമുണർന്നു. തുടക്കത്തിലേയുള്ള പതിഞ്ഞതാളത്തിൽനിന്ന് അവർ വേഗത്തിലേക്കെത്തി. മഴയുടെ വരവൊന്നും ഫുട്ബോൾ ആവേശത്തെ ബാധിച്ചില്ല. ഇരുടീമും മുന്നേറ്റം ഉൗർജിതമാക്കി. ഗിനിയായിരുന്നു മുന്നിൽ. സൗമയുടെ മുന്നേറ്റങ്ങൾ ജർമൻ ഗോൾ കീപ്പർക്കു പിടിപ്പതു പണിയുണ്ടാക്കി. 32-ാം മിനിറ്റിൽ എൽഹാജ് ബായുടെ ഇടംകാൽ ഷോട്ട് പോസ്റ്റിന്‍റെ ഇടതുമൂലയിൽ ഉരുമ്മി റോക്കറ്റ്പോലെ പുറത്തേക്ക്. 37-ാം മിനിറ്റിൽ വീണ്ടും ഗിനിയുടെ മുന്നേറ്റം. ബോക്സിൽവച്ച് സൗമ തൊടുത്ത ഷോട്ട് വളരെ ബദ്ധപ്പെട്ടാണ് ജർമൻ ഗോളി തടഞ്ഞത്. തുടർന്ന് ഇരുടീമും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളൊന്നും പിറന്നില്ല.


ജർമൻ തിരിച്ചുവരവ്

ആദ്യപകുതിയുടെ തുടക്കത്തിലുണ്ടായ മികവിനുശേഷം നിറം മങ്ങിയ ജർമനിയുടെ ശക്തമായ തിരിച്ചുവരവാണ് രണ്ടാം പകുതിയിൽ കണ്ടത്. 47-ാം മിനിറ്റിൽ ആദ്യ കോർണർ. എന്നാൽ, അപകടമുണ്ടാക്കാതെ പന്ത് വഴിമാറി.

65-ാം മിനിറ്റിൽ ഗിനിയുടെ ഉജ്വല മുന്നേറ്റം. ബോക്സിന്‍റെ വലതുപാർശ്വത്തിൽനിന്ന് സെയ്ഡൗബ സിസെ നല്കിയ ക്രോസിൽ ഇസ്മയിൽ ട്രാവോറിന്‍റെ ഷോട്ട് പുറത്തേക്ക്. സമനില നേടാൻ ലഭിച്ച അവസരം ഗിനിക്ക് അങ്ങനെ നഷ്ടമായി. എന്നാൽ, 62-ാം മിനിറ്റിൽ ജർമനി മുന്നിലെത്തി. വേഗഫുട്ബോളിന്‍റെ സകല സൗന്ദര്യവുമുള്ള ഒരു ഗോളായിരുന്നു അത്. നായകൻ ആർപ്പിന്‍റെ അസിസ്റ്റിൽ നിക്കോളാസ് ക്യഹന്‍റെ ഉശിരൻ ഗോൾ.

ജർമനി ലീഡ് നേടിയതോടെ ഗിനി ഉണർന്നു. അണ്ടർ 17 എന്ന വിഭാഗത്തെ ഒരിക്കലും കുറച്ചുകാണരുത് എന്നോർമിപ്പിക്കുന്ന കളിയായിരുന്നു പിന്നീട്. കൃത്യതയാർന്ന പാസുകളിലൂടെ മത്സരം ഇന്പമായി. ഗിനിയുടെ മുന്നേറ്റം സൗമമാരെ കേന്ദ്രീകരിച്ചായിരുന്നു.

ഇമ്മാനുവൽ സൗമയും ഡോസ് സൗമയും പകരക്കാരനായിറിങ്ങിയ ആലി സൗമയും ഗിനിയുടെ മുന്നേറ്റങ്ങൾക്കു ചുക്കാൻ പിടിച്ചു. എന്നാൽ, നിർണായക ഘട്ടത്തിൽ ഗോൾ നേടാനാകാതെ പോയതോടെ ഗിനി തോൽവിയിലേക്കു നീങ്ങി. ഇഞ്ചുറി ടൈമിന്‍റെ രണ്ടാ മിനിറ്റിൽ ജർമനിക്ക് അനുകൂലമായി പെനാൽറ്റി കൂടി ലഭിച്ചതോടെ ഗിനിയുടെ പ്രതീക്ഷകൾ അസ്തമിച്ചു. എൻഗാക്കമിനെ ഫൗൾ ചെയ്തതിനു ലഭിച്ച സ്പോട് കിക്ക് ജർമനിക്കു വേണ്ടി സഹ്‌വെർദി സെറ്റിനെടുത്തു. ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് വലയിൽ തറച്ചതോടെ ലോംഗ് വിസിൽ മുഴങ്ങി.

സി.കെ. രാജേഷ്കുമാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.