ശ്രീശാന്തിന്‍റെ വിലക്ക് റദ്ദാക്കിയതിനെതിരേ ബിസിസിഐ അപ്പീൽ നൽകി
ശ്രീശാന്തിന്‍റെ വിലക്ക്  റദ്ദാക്കിയതിനെതിരേ  ബിസിസിഐ  അപ്പീൽ നൽകി
Monday, September 18, 2017 11:26 AM IST
കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ ബോർഡ് ഓഫ് കണ്‍ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. സ്വാഭാവിക നീതി ഉറപ്പാക്കിയും തെളിവുകൾ അടിസ്ഥാനമാക്കിയുമാണു വിലക്ക് ഏർപ്പെടുത്തിയതെന്നും ഇതു റദ്ദാക്കിയ തീരുമാനം നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.

ഐപിഎൽ ആറാം സീസണിലെ ഒത്തുകളി വിവാദത്തെത്തുടർന്നു 2013 ഒക്ടോബർ പത്തിനാണു ശ്രീശാന്ത് കുറ്റക്കാരനെന്നു കണ്ടെത്തി വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെതിരേയുള്ള അപ്പീൽ ഹൈക്കോടതിക്ക് പരിഗണിക്കാനാവില്ലെന്നു സിഇഒ രാഹുൽ ജോഹ്റി നൽകിയ അപ്പീലിൽ പറയുന്നു. അച്ചടക്ക നടപടിയെടുക്കും മുൻപു ശ്രീശാന്തിനു പറയാനുള്ളത് സമിതി കേട്ടിരുന്നു. ശ്രീശാന്തിനെതിരേ ഈ സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസ് കോടതി റദ്ദാക്കിയെന്ന കാരണത്താൽ അച്ചടക്ക നടപടി റദ്ദാക്കാനാവില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.