കൊറിയ സൂപ്പര്‍ സീരീസില്‍ സിന്ധു ഫൈനലില്‍
കൊറിയ  സൂപ്പര്‍ സീരീസില്‍  സിന്ധു  ഫൈനലില്‍
Saturday, September 16, 2017 11:25 AM IST
സിയൂള്‍: ഇന്ത്യയുടെ പ്രിയപ്പെട്ട സിന്ധു തകര്‍പ്പന്‍ ഫോം തുടരുന്നു. കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണില്‍ ഉജ്വല വിജയത്തോടെ പി.വി. സിന്ധു ഫൈനലില്‍ പ്രവേശിച്ചു. ചൈനയുടെ ഹി ബിമംഗ്ജിയാവോയെ ഒന്നിനെതിരേ രണ്ട് ഗെയിമിന് പരാജയപ്പെടുത്തിയാണ് സിന്ധുവിന്‍റെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍: 21-10, 17-21, 21-16.
ആദ്യ ഗെയിം അനായാസം നേടിയ സിന്ധുവിന് രണ്ടാം ഗെയിമില്‍ കാലിടറി. രണ്ടാം ഗെയിം ചൈനീസ് താരം 21-17 നേടിയെങ്കിലും മൂന്നാം ഗെയിമില്‍ സിന്ധു ശക്തമായി തിരിച്ചെത്തി.

ഇതിനു മുമ്പ് ഇരുവരും ഏറ്റുമുട്ടിയ എട്ടു മത്സരങ്ങളില്‍ അഞ്ചിലും സിന്ധുവിനു പരാജയമായിരുന്നു ഫലം. മൂന്നെണ്ണത്തില്‍ മാത്രം വിജയിച്ച സിന്ധു ഇതോടെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ 4-5ലെത്തി. മത്സരം ഒരു മണിക്കൂറും ആറു മിനിറ്റും നീണ്ടു.

ആദ്യ ഗെയിമില്‍ 9-1ന്‍റെ ലീഡ് നേടിയ ശേഷം സിന്ധുവിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ 4-4ന്‍റെ സമനിലയും പിന്നിട് 15-15ന്‍റെ സമനിലയും നേടിയെങ്കിലും പിന്നീട് ഗെയിം കൈവിട്ടു. നിര്‍ണായക ഗെയിമില്‍ മനസ്സാന്നിധ്യം കൈവിടാതെ പൊരുതിയ സിന്ധു വിജയം സ്വന്തമാക്കി. ഫൈനലില്‍ ജപ്പാന്‍ താരം നോസോമി ഓകുഹാരയാണ് സിന്ധുവിന്‍റെ എതിരാളി. ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു ഓകുഹാരയോട് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ആ പരാജയത്തിന് പകരം ചോദിക്കാനുള്ള അവസരം കൂടിയാകും സിന്ധുവിന് ഈ പോരാട്ടം.


2016ലെ ചൈന സൂപ്പര്‍ സീരീസും ഇന്ത്യന്‍ സൂപ്പര്‍ സീരീസും നേടിയ സിന്ധുവിന് ഇവിടെയും വിജയിക്കാനായാല്‍ വലിയ നേട്ടമാകും. ഇന്നാണ് ഫൈനൽ. ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ മിനാത്സു മിതാനിയെ 21-19, 16-21, 21-10 പരാജയപ്പെടുത്തിയാണ് സിന്ധു സെമിയില്‍ പ്രവേശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.