ബുവേനോസ് ആരിസ്: റഷ്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീന ഉണ്ടാകുമോ ഇല്ലയോ എന്ന ഈ ടീമിനു തീരുമാനിക്കാം. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ലാറ്റിനമേരിക്കന്‍ മേഖലയിലെ നിര്‍ണായക പോരാട്ടങ്ങള്‍ക്കൊരുങ്ങുന്ന അര്‍ജന്റീന ടീമിനെ പരിശീലകന് ഹോര്‍ഹെ സംബോളി പ്രഖ്യാപിച്ചു. സീരി എയില്‍ യുവന്റസിന്റെ മുന്നേറ്റനിര താരം ഗൊണ്‍സാലോ ഹിഗ്വയ്ന് ഇത്തവണയും അവസരം ലഭിച്ചില്ല.
പെറു, ഇക്വഡോര്‍ എന്നീ ടീമുകളോടാണ് ലാറ്റിന്‍ അമേരിക്ക യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ അവസാന മത്സരങ്ങള്‍. അടുത്ത മാസമാണ് ഇരു മത്സരവും. ഇന്റര്മിലാന് യുവ സ്ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡി ഇത്തവണയും ടീമില്‍ ഇടം നേടി.
ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍ അര്‍ജന്റീന. ഗ്രൂപ്പിലെ ആദ്യ നാലു സ്ഥാനക്കാര്‍ക്കു നേരിട്ടു യോഗ്യത ലഭിക്കും. അഞ്ചാം സ്ഥാനക്കാര്‍ക്ക് ഓഷ്യാനിയ മേഖലയില്നിന്നെത്തുന്ന ടീമുമായി പ്ലേ ഓഫ് കളിക്കണം. അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീനയെങ്കിലും കരുത്തരായ ചിലി ഒരു പോയിന്റ് മാത്രം വിത്യാസത്തില്‍ തൊട്ടു പിറകിലുണ്ട്. അതുകൊണ്ടു തന്നെ അര്‍ജന്റീനയ്ക്കു ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ഈ മത്സരങ്ങളില്‍ രണ്ടിലും പരാജയപ്പെട്ടാല്‍ അര്‍ജന്റീന അടുത്ത ലോകകപ്പില്‍ കളിക്കില്ല. ഒരു പരാജയം പോലും അര്‍ജന്റീനയ്ക്ക് മുന്നോട്ടുള്ള യാത്രയ്ക്കു തടസമാകും. പെറുവിനെതിരായ മത്സരം ഒക്ടോബര്‍ അഞ്ചിന് ബുവേനോസ് ആരിസിലും ഇക്വഡോറിനെതിരായ മത്സരം പത്തിന് അവരുടെ നാട്ടിലുമാണ്.
പോയിന്റ് നിലയിൽ അവസാന സ്ഥാനത്തുള്ള വെനസ്വേല യോടും ഉറുഗ്വെയോടും സമനില വഴങ്ങിയതാണ് അർജന്റീന യ്ക്കു തിരിച്ചടിയായത്.
അര്‍ജന്റൈന്‍ ടീം
ഗോള്‍കീപ്പര്‍മാര്‍: സെര്‍ജിയോ റൊമേരോ, നാഹ്വേല് ഗൂസ്മാന്, അഗസ്റ്റിന് മാര്ക്കെസിന്.
പ്രതിരോധനിര: ഹാവിയര്‍ മസ്കരാനോ, ഫെഡെറിക്കോ ഫാസിയോ, നിക്കോളാസ് ഒട്ടാമെന്‍ഡി, ഗബ്രിയേല്‍ മെര്‍കാഡോ, എമ്മാനുവേല്‍ മാമ്മന, ജര്‍മന്‍ പെസ്സെല്ല.
മധ്യനിര: എവര്ബെനേഗ, ലൂക്കാസ് ബിഗ്ലിയ, ലിയാന്‍ഡ്രോ പെരേഡസ്, എയ്ഞ്ചല്‍ ഡി മരിയ, മാര്‍കോസ് അകുന, എഡ്വാര്‍ഡോ സാല്‍വിയോ, എമിലിയാനോ റിഗോണി, അലഹാന്‍ഡ്രോ ഗോമസ്.
മുന്നേറ്റനിര: ലയണല്‍ മെസി, പൗളോ ഡൈബല, മൗറോ ഇക്കാര്‍ഡി, സെര്‍ജിയോ അഗ്വേറോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.