പൂജ്യം ചതിച്ചു, പെയ്സിന്‍റെ മുൻ ഭാര്യക്കു നഷ്ടപ്പെട്ടത് 90 ലക്ഷം രൂപ!
പൂജ്യം ചതിച്ചു, പെയ്സിന്‍റെ മുൻ ഭാര്യക്കു നഷ്ടപ്പെട്ടത് 90 ലക്ഷം രൂപ!
Wednesday, September 13, 2017 12:09 PM IST
മുംബൈ: പൂജ്യത്തിനു വിലയില്ലെന്നു മറ്റാരോടു പറഞ്ഞാലും ലിയാൻഡർ പെയ്സിന്‍റെ മുൻ ഭാര്യ റിയ പിള്ളയോടു പറയരുത്. കാരണം വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനുശേഷം കോടതിയില്‍ പൂജ്യം ഒഴിവായപ്പോള്‍ റിയ പിള്ളയ്ക്കു നഷ്ടപ്പെട്ടത് 90 ലക്ഷം രൂപയാണ്.

സംഭവം ഇങ്ങനെ: ദാന്പത്യപ്രശ്‌നങ്ങളെത്തുടന്ന് ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്സുമായുള്ള ബന്ധം വേര്‍പിരിഞ്ഞ റിയ പിള്ള 2014ല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പീഡനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചത്. അതുവരെ എല്ലാം കറക്ടായിരുന്നു. പക്ഷേ, റിയ കേസ് ഏല്‍പ്പിച്ച വക്കീല്‍മാര്‍ക്കു വന്‍ പിഴവു പറ്റി. ഒരു കോടി രൂപ എന്നെഴുതിയപ്പോള്‍ ഒരു പൂജ്യം ചേര്‍ക്കാന്‍ വക്കീല്‍ മറന്നു പോയി. ഇതോടെ തുക വെറും പത്തു ലക്ഷമായി.

ഹര്‍ജിയില്‍ കഴിഞ്ഞദിവസം വാദം കേട്ടപ്പോള്‍ നഷ്ടപരിഹാരം വെറും 10 ലക്ഷം ആയി ചുരുങ്ങിയതുകണ്ട് റിയയും അഭിഭാഷകരും ഞെട്ടി. ഉടന്‍തന്നെ അഭിഭാഷകരായ ഗുഞ്ജന്‍ മംഗളയും അംന ഉസ്മാനും ആവശ്യപ്പെട്ട തുകയില്‍ ഒരു പൂജ്യം എഴുതാന്‍ മറന്നു പോയതായി ജഡ്ജി മഹേഷ് ജത്‌മലാനിയോട് ബോധിപ്പിച്ചു. കോടതിയുടെ അന്വേഷണത്തില്‍ റിയ പിള്ളയ്ക്ക് ഒരു കോടിയുടെ നഷ്ടപരിഹാരം കണക്കാക്കിയിരുന്നു. എന്തായാലും ഒരു പൂജ്യം എഴുതി ചേര്‍ക്കാന്‍ വിട്ടുപോയതാണെന്ന് കാട്ടി അഭിഭാഷകര്‍ ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്.


കുട്ടിയുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുന്നതില്‍ പെയ്സ് പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് റിയ ഹര്‍ജി നല്‍കിയിരിക്കുന്നത്. 2010ല്‍ സ്‌കൂളില്‍ ചേര്‍ത്ത കുട്ടിയുടെ ഫീസും കാര്യങ്ങളും 2013 മുതലാണ് പെയ്സ് വഹിച്ചു തുടങ്ങിയതെന്നും ജനിച്ചപ്പോള്‍ മുതല്‍ അതുവരെയുള്ള കുട്ടിയുടെ ചിലവുകള്‍ താന്‍ ഒറ്റയ്ക്കാണു വഹിച്ചതെന്നും ഇവര്‍ പറയുന്നു. കുട്ടിയെ മാനസികമായും സാന്പത്തികമായും പിന്തുണയ്ക്കാന്‍ പെയ്സ് പരാജയപ്പെട്ടുവന്നും ഇവര്‍ ആരോപിക്കുന്നു. ഓരോ മാസവും തനിക്കും മകള്‍ക്കും 2.62 ലക്ഷം വീതം നല്‍കണമെന്നായിരുന്നു ഹര്‍ജിയില്‍ റിയ ആവശ്യപ്പെട്ടത്. മാത്രമല്ല ടൊയോട്ട ഇന്നോവ, ടൊയോട്ട കൊറോള ആള്‍ട്ടിസ്, ഹോണ്ട സിറ്റി തുടങ്ങിയ കാറുകളില്‍ ഒന്നും പേസില്‍നിന്ന് ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.