ഫെഡറേഷനിൽ‍ ജനാധിപത്യം പുലരണം
Tuesday, August 22, 2017 11:18 AM IST
ട്രാക്ക് വിട്ട കളികൾ - 7 / സി.കെ. രാജേഷ്‌കുമാര്‍

ഇന്ത്യന്‍ ക്യാമ്പിലുള്ള ഒരു അത്‌ലറ്റിന് സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ ഒരു ദിവസം നല്‍കുന്നത് 1650 രൂപ. ഭക്ഷണത്തിനായാണ് ഈ തുക. കൂടാതെ കായികതാരത്തിന്‍റെ ഊര്‍ജത്തിനുള്ള അംഗീകൃത സപ്ലിമെന്‍റ്‌സ് വേറെയും. എന്നാല്‍ ഇത്രയും തുകയ്ക്കുള്ള ഭക്ഷണസാധനങ്ങള്‍ അത്‌ലറ്റിനു ലഭിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഫെഡറേഷനില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണ്. സര്‍ക്കാരിന്‍റെ യാതൊരു നിയന്ത്രണവുമില്ലാതെ പ്രവര്‍ത്തിക്കുന്ന കായിക സംഘടനകളിലെ അത്‌ലറ്റുകള്‍ അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ ഫലപ്രദമായി ഇടപെടുന്നതിന് സര്‍ക്കാര്‍ തയാറായേ മതിയാകൂ.

വളര്‍ച്ച ദൃശ്യം, പക്ഷേ

ക്രിക്കറ്റിനും ഹോക്കിക്കും അപ്പുറത്തേക്കു വളരുന്നതിനുള്ള ശ്രമം രാജ്യമെമ്പാടുമുണ്ട്. സ്‌പോര്‍ട്‌സ് അവഗണിക്കപ്പെടേണ്ട ഒന്നല്ല എന്ന ചിന്ത ഓരോ കുടുംബങ്ങത്തിലും എത്തിക്കഴിഞ്ഞു. അടുത്ത നൂറ്റാണ്ട് നമ്മുടേതാണ് എന്നു പറയുമ്പോള്‍ അതില്‍ കായികരംഗത്തിനും വലിയ സ്ഥാനമുണ്ട്. സകല കായികങ്ങളുടെയും മാതാവ് എന്നറിയപ്പെടുന്ന അത്‌ലറ്റിക്‌സില്‍ ബഹുദൂരം മുന്നേറാന്‍ ഇന്ത്യ വെമ്പല്‍കൊള്ളുമ്പോള്‍ അതിനു തുരങ്കം വയ്ക്കുന്ന നടപടികളാവരുത് അത്‌ലറ്റിക് ഫെഡറേഷന്‍റെ ഭാഗത്തുന്നുണ്ടാകേണ്ടത്. വിജയപതാകയേന്തേണ്ട ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന കാലയളവാണിത്. പി.യു. ചിത്രയും ജിസ്‌ന മാത്യുവും ദ്യുതി ചന്ദുമടക്കമുള്ളവര്‍ തങ്ങളുടെ കായികകനവ് രാകിമിനുക്കുന്നു. തുടക്കത്തിലേ അവരെ തളര്‍ത്താതെ അവര്‍ക്കു വേണ്ട പ്രോത്സാഹനം നല്‍കൂ. അവര്‍ക്കു വേണ്ടുന്ന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് സര്‍ക്കാരും മാധ്യമങ്ങളും രംഗത്തുണ്ട്. താന്‍പോരിമയും സ്വജനപക്ഷപാതവും മാറ്റിവച്ച് രാജ്യത്തിന്‍റെ കായിക വളര്‍ച്ചയില്‍ പങ്കാളികളാകൂ.

സ്വയംഭരണക്കളിയില്‍ കായികസ്വപ്‌നങ്ങള്‍ തകരുന്നു

ലോക കായികവ്യവസ്ഥയില്‍ നിലനില്‍ക്കുന്ന സവിശേഷതയാണ് ഓരോ രാജ്യത്തുമുള്ള കായികഫെഡറേഷനുകള്‍ക്ക് സ്വയംഭരണാവകാശം എന്നുള്ളത്. ഒരു രാജ്യത്തെയും കായിക ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ അവിടങ്ങളിലെ സര്‍ക്കാരുകള്‍ക്ക് അവകാശമില്ല. അങ്ങനെ ഇടപെടുന്നതില്‍ അന്താരാഷ്്ട്ര ഫെഡറേഷനുകള്‍ക്ക് താത്പര്യവുമില്ല. എന്നാല്‍, ചൈന പോലുള്ള രാജ്യങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന്‍റെ നേരിട്ടുള്ള ഇടപെടലുണ്ട്.

അതിനെ എതിര്‍ക്കാന്‍ ഒരു അന്താരാഷ്്ട്ര ഫെഡറേഷനും തയാറായിട്ടില്ല എന്ന വസ്തുതയുമുണ്ട്. ഇതു സൂചിപ്പിക്കുന്നത്, ഫലപ്രദമായ ഇടപെടലാണ് സര്‍ക്കാരുകള്‍ നടത്തുന്നതെങ്കില്‍ ആരും ഇടപെടില്ല എന്നതാണ്. അതുകൊണ്ട് ഫെഡറേഷനുകളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെടണം.

എന്നാല്‍, ഇന്ത്യയിലെ സാഹചര്യത്തില്‍ കായിക ഫെഡറേഷനുകളുടെ തലപ്പത്തെത്തുന്നവര്‍ ഏതെങ്കിലുമൊക്കെ രാഷ്്ട്രീയ പാര്‍ട്ടികളിലെ തലമൂത്തവരായിരിക്കും. പാര്‍ട്ടില്‍ ഒരു സ്ഥാനവും നല്‍കാന്‍ സാധിക്കാതെ വരുമ്പോള്‍ ഇക്കൂട്ടരെ മൂലയ്ക്കിരുത്താന്‍ നേതാക്കള്‍ കണ്ടെത്തുന്ന ഇടങ്ങളാണ് ഫെഡറേഷന്‍ സ്ഥാനങ്ങള്‍. ഏതു കായിക ഫെഡറേഷന്‍റെ കാര്യമെടുത്താലും ഇതു മനസിലാകും.

കൂടുതല്‍ ഉടച്ചുവാര്‍ക്കലുകള്‍ ഉണ്ടായെങ്കില്‍ മാത്രമേ രാജ്യത്ത് സ്‌പോര്‍ട്‌സ് രക്ഷപ്പെടൂ. അല്ലെങ്കില്‍ ആയിരക്കണക്കിനു പ്രതിഭാധനരായ അത്‌ലറ്റുകളുടെ ഭാവി ഇരുട്ടിലാകും.
അത്‌ലറ്റുകള്‍ മുന്നോട്ടുവരണം

ഫെഡറേഷന്‍റെ കൊള്ളരുതായ്മകള്‍ക്കെതിരേ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കെല്പില്ലാത്തവരാണ് നമ്മുടെ അത്‌ലറ്റുകള്‍. ആരെങ്കിലും എതിര്‍ത്താല്‍ അവരുടെ ഭാവി അവതാളത്തിലാകും. സായിയോട് പരാതി ഉന്നയിച്ചാല്‍ ഫീല്‍ഡില്‍നിന്നുതന്നെ പുറത്ത്. ഈ അവസരത്തില്‍ പരമോന്നത നീതി പീഠം മാത്രമാണ് തുണയാകുന്നത്. ഫെഡറേഷനുകളില്‍ ജനാധിപത്യം പുലരാന്‍ നിങ്ങള്‍തന്നെ രംഗത്തു വരണം.

പരാതികള്‍ പറയാനും നീതികിട്ടാനും സാധ്യതയില്ലാത്ത സാഹചര്യം സര്‍ക്കാരിന്‍റെ കണ്ണുതുറപ്പിക്കണം. സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ വഴി അത്‌ലറ്റുകളുടെ പരാതി കേള്‍ക്കാനും അതു തീര്‍പ്പാക്കാനുമുള്ള സംവിധാനമുണ്ടാകണം. മറ്റു രാജ്യങ്ങളില്‍ കായിക താരങ്ങള്‍ക്കു ലഭിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് അവബോധമുണ്ടാകണം.
ദേശീയ കായിക നയം നടപ്പിലാക്കാന്‍ ഇനിയും വൈകരുത്.
സര്‍ക്കാരിന്‍റെ നിരീക്ഷകരായി ഇരിക്കുന്നവര്‍ അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നുണ്ടോ എന്നുറപ്പു വരുത്തുക


അത്‌ലറ്റ് ഓടുന്നത് പോക്കറ്റുനിറയ്ക്കാനുള്ള പണത്തിനോ ഉപജീവനം കഴിക്കാനുള്ള ജോലിക്കോ വേണ്ടിയാകരുത്. മറിച്ച് രാജ്യത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളും മനസില്‍ നിറച്ചുകൊണ്ടാവണം. പ്രശസ്തമായ ഈ വചനം നല്‍കുന്ന ആവേശത്തില്‍നിന്നുതന്നെ ഓരോ അത്‌ലറ്റിനും പ്രതീക്ഷയോടെ തുടങ്ങാം.

( അവസാനിച്ചു)

ഫെഡറേഷനുകള്‍ പ്രഫഷണലാകണം: ജിജി തോംസണ്‍

കോട്ടയം: കായിക ഫെഡറേഷനുകള്‍ പ്രഫഷണലായെങ്കില്‍ മാത്രമേ ഇന്ത്യയുടെ കായികരംഗം മുന്നേറുകയുള്ളൂ എന്ന് സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) മുന്‍ ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍. വിലകുറഞ്ഞ രാഷ്്ട്രീയം ഒഴിവാക്കി സ്‌പോര്‍ട്‌സിന്‍റെ ഉന്നമനത്തിനായി ഏവരും പോരാടണമെന്നും അദ്ദേഹം പറഞ്ഞു.

“സായിയില്‍ ആയിരുന്ന സമയത്ത് ഫെഡറേഷന്‍റെ കൊള്ളരുതായ്മകള്‍ കണ്ട് മടുത്തയാളാണ് ഞാന്‍. ആരൊക്കെ ഭരണതലത്തില്‍ നേതൃസ്ഥാനത്തുവന്നാലും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ ജയിലിലായ ലളിത് ഭാനോട്ടാണ്. എല്ലാ തീരുമാനങ്ങളും അദ്ദേഹം അറിഞ്ഞേ നടക്കൂ. ഈ സ്ഥിതിയില്‍ പ്രസിഡന്‍റ്, സെക്രട്ടറി പദങ്ങള്‍ ആലങ്കാരികം മത്രമാണ്. അതുകൊണ്ടുതന്നെ ഭാനോട്ടിന്‍റെ വലംകൈയായിരിക്കുന്നവര്‍ക്കു മാതമേ ഉന്നത പദവികളിലെത്താനാകൂ.”ജിജി തോംസണ്‍ ദീപികയോടു പറഞ്ഞു.

“ഹൈപ്പര്‍ ആന്‍ഡ്രജനിസ വിവാദവുമായി ബന്ധപ്പെട്ട് ദ്യുതിചന്ദിനു വേണ്ടി അന്താരാഷ്്ട്ര കായികകോടതിയെ (കാസ്) സമീപിച്ചപ്പോള്‍ ഫെഡറേഷനിലെ ആള്‍ക്കാര്‍ എതിരുനിന്നു. എന്നാല്‍, വളരെ മുതല്‍ മുടക്കി കേസ് നടത്തി ദ്യുതിക്ക് അനുകൂലമായി വിധി സമ്പാദിക്കാനായത് വലിയ നേട്ടമായി. കാനഡയില്‍നിന്നായിരുന്നു അന്ന് വക്കീല്‍ വന്നത്. ”

ഫെഡറേഷന്‍ നന്നാക്കാന്‍ പുതിയ ഒരു നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. സ്‌പോര്‍ട്‌സ് മാനേജ്‌മെന്‍റില്‍ എംബിഎ ബിരുദധാരിയെ സിഇഒ സ്ഥാനത്തുകൊണ്ടുവരാമെന്നും അദ്ദേഹത്തിന്‍റെ ശമ്പളം സായ് നല്‍കിക്കാേളാമെന്നും പറഞ്ഞപ്പോള്‍ ഫെഡറേഷനില്‍നിന്നുള്ള എതിര്‍ സ്വരം വളരെ കുടപ്പമേറിയതായിരുന്നു. കായികനയം നടപ്പിലാക്കാന്‍ ബിസിസിഐ അടക്കമുള്ളവര്‍ എതിര്‍ക്കുകയാണ്.

കായികഫെഡറേഷനുകളെ വിവരാവകാശനിയമത്തിന്‍റെ പരിധിയില്‍കൊണ്ടുവരേണ്ട കാലം അതിക്രമിച്ചു.

വലിയ പ്രഖ്യാപനങ്ങളുമായി വന്ന നരേന്ദ്ര മോദി സര്‍ക്കാരിനും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം നല്ല ആശയമാണ്. എന്നാല്‍, രാഷ്്ട്രീയക്കാരെ കുത്തിനിറയ്ക്കുമ്പോള്‍ പ്രഖ്യാപിതലക്ഷ്യം മറന്നുപോകുന്നു. -ജിജി തോംസണ്‍ കൂട്ടിച്ചേര്‍ത്തു

ജിമ്മി ജോസഫിനു സംഭവിച്ചത്

അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ദേശീയ അന്തര്‍ദേശീയ മീറ്റുകളില്‍ സ്ഥിരം ഒഫീഷ്യലായിരുന്ന മലയാളിയാണ് ജിമ്മി ജോസഫ് എന്ന പാലാക്കാരന്‍. എന്നാല്‍, ഒരു അത്‌ലറ്റിനു ലഭിക്കേണ്ട നീതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ഫെഡറേഷനെതിരേ കേസിനു പോയി എന്ന കാരണത്താല്‍ ജിമ്മിയെ ഒഫീഷ്യല്‍സിന്‍റെ പാനലില്‍നിന്നു പുറത്താക്കി. എഎഫ്‌ഐ ജനറല്‍ കൗണ്‍സില്‍ അംഗം കൂടിയായ ജിമ്മിക്ക് ഈയനുഭവമാണെങ്കില്‍ മറ്റുള്ളവര ുടെ കാര്യം എന്തു പറയാന്‍.

ദക്ഷിണേന്ത്യ ഫെഡറേഷന്‍ ടെക്‌നിക്കല്‍ ഒഫീഷ്യല്‍ ഗ്രേഡ് ഒന്നിലുള്ള ജിമ്മി അന്താരാഷ്്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍റെ പരീക്ഷ പാസായ ചുരുക്കം ചിലരില്‍ ഒരാളാണ്. ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒഫീഷ്യലാകുന്നതിനായി നടത്തിയ യോഗ്യതാ പരീക്ഷയില്‍ ആദ്യ 10 പേരിലെത്താനും ജിമ്മിക്കു കഴിഞ്ഞു.

എന്നാല്‍, റിയോ ഒളിമ്പിക്‌സില്‍ വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ യോഗ്യതയുണ്ടായിട്ടും ഫെഡറേഷന്‍ അവസരം നിഷേധിച്ച ആര്‍. അനുവിനു വേണ്ടി േകാടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ ജിമ്മിയായിരുന്നു മുന്നില്‍നിന്നത്. ഫെഡറേഷന്‍റെ ഈ നടപടിയെ ചോദ്യം ചെയ്ത് അനുകൂലമായി വിധിസമ്പാദിക്കാനും ജിമ്മിക്കായി. എന്നാല്‍, കഴിഞ്ഞ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെയുള്ള എല്ലാ മീറ്റുകളില്‍നിന്നും ഫെഡറേഷന്‍ ജിമ്മിയെ തടഞ്ഞു. ദേശീയ ഫെഡറേഷന്‍റെ പരീക്ഷപോലും പാസാകാത്തവരെ ഒഫീഷ്യലാക്കിയാണ് ജിമ്മിയെപ്പോലുള്ളവരെ ഫെഡറേഷന്‍ ഒഴിവാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.