പുരുഷോത്തമന്‍ നട്ടെല്ല് പണയം വച്ചില്ല!
പുരുഷോത്തമന്‍ നട്ടെല്ല് പണയം വച്ചില്ല!
Sunday, August 20, 2017 10:36 AM IST
ട്രാക്ക്‌ വിട്ട കളികൾ / സി.കെ. രാജേഷ്‌കുമാര്‍-5

എറണാകുളത്ത് പാലാരിവട്ടം എന്ന സ്ഥലത്ത് ഒരു വന്ദ്യ വയോധികന്‍ താമസിക്കുന്നുണ്ട്. പ്രായം 70 ആയി. ആ പേരുപറയുമ്പോള്‍ അത്‌ലറ്റിക്‌സ് പരിചയമുള്ള ഏവരും വളരെ ബഹുമാനത്തോടെയേ സംസാരിക്കൂ. അതെ, സി.ആര്‍. പുരുഷോത്തമന്‍. ഒ.എം. നമ്പ്യാറിനു ശേഷം ഇന്ത്യ കണ്ട പ്രശസ്തനായ പരിശീലകന്‍. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയിലെ മേലാളന്മാരുടെ ഇച്ഛയ്ക്കു വഴങ്ങാതെ നട്ടെല്ലു നിവര്‍ത്തി ഇന്ത്യന്‍ ക്യാമ്പ് ഉപേക്ഷിച്ച കേരളത്തിന്‍റെ അഭിമാനം. ഓരോ അണുവിലും സ്‌പോര്‍ട്‌സിനെ ഉപാസിക്കുന്ന പുരുഷോത്തമനോട്് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയ്ത ദ്രോഹം ഏവരെയും ഞെട്ടിക്കുന്നതാണ്.

പിന്തിരിഞ്ഞു നോക്കുമ്പോള്‍ തനിക്ക് ആരോടും ഒരു പരിഭവവുമില്ല എന്നു പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മാന്യത പ്രാഭവത്തോടെ നമുക്കു കാണാനാകും. എന്നാല്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ സ്‌നേഹിക്കുന്ന ഓരോരുത്തരും അറിയണം പുരുഷോത്തമനോട് ഫെഡറേഷന്‍ ചെയ്തത് എന്തെന്ന്.

പുരുഷോത്തമനെ അറിയാന്‍ മലയാളികള്‍ക്ക് ആമുഖത്തിന്‍റെ ആവശ്യമില്ല. കെ.എം. ബീനാമോളിനെയും കെ.എം. ബിനുവിനെയുമടക്കം രാജ്യത്തിന്‍റെ അഭിമാനങ്ങളായി വളര്‍ത്തിയ പരിശീലകനാണ് അദ്ദേഹം. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലുമൊക്കെ പുരുഷോത്തമന്‍റെ താരങ്ങള്‍ മെഡലുകള്‍ കൊയ്തു. 2002ലെ ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ കെ.എം. ബീനാമോള്‍ ഇരട്ട സ്വര്‍ണവുമായി തിളങ്ങിയപ്പോള്‍ ബീനാമോളുടെ സഹോദരന്‍ ബിനുവിനും ലഭിച്ചു 800 മീറ്ററില്‍ സ്വര്‍ണം. ഇരുവരും പിന്നീട് ഒളിമ്പിക്‌സില്‍ സെമി വരെയെത്തി. അന്താരാഷ്്ട്ര മെഡലുകള്‍ നിരവധി നേടിയ മാധുരി സിംഗ്, പി.എസ്. പ്രമേഷ്, ജയകുമാര്‍, ബൈജു മറാന്‍ഡി തുടങ്ങി എത്രയോ പേര്‍ പുരുഷോത്തമന്‍റെ ശിക്ഷണത്തില്‍ വളര്‍ന്ന് രാജ്യത്തിന് അഭിമാനനേട്ടം സമ്മാനിച്ചവരാണ്.

ഇന്ത്യന്‍ ക്യാമ്പില്‍

ജി.വി. രാജയിലെ പരിശീലന മികവ് കണക്കിലെടുത്ത് 1997ല്‍ പട്യാലയിലെ ഇന്ത്യയുടെ ജൂണിയര്‍ ക്യാമ്പിലെത്തുമ്പോള്‍ പുരുഷോത്തമന്‍റെ വിരലില്‍ തൂങ്ങി ഒരു അത്‌ലറ്റുമുണ്ടായിരുന്നു. കെ.എം. ബിനു. ബീനോമോള്‍ അതിനുംമുമ്പേ ഇന്ത്യന്‍ ക്യാമ്പിലെത്തിയിരുന്നു. ദേശീയ ജൂണിയര്‍ തലത്തില്‍ നിരവധി മെഡലുകള്‍ കേരളത്തിനായി നേടിയ ശേഷമാണ് ഇരുവരും ഇന്ത്യന്‍ ക്യാമ്പിലെത്തുന്നത്. പുരുഷോത്തമനെ പട്യാല ക്യാമ്പ് സഹര്‍ഷം സ്വാഗതം ചെയ്തു. ചെന്നയുടനെ തന്നെ ബിനുവിന് ഏഷ്യന്‍ ജൂണിയര്‍ മീറ്റില്‍ വെങ്കലവും ലഭിച്ചു. എന്നാല്‍, ഫെഡറേഷന്‍റെ നിന്ദ്യമായ പ്രവര്‍ത്തിക്ക് പുരുഷോത്തമനു വിധേയനാകേണ്ടിവന്നത് 1990ലാണ്. അന്ന് ബീനാമോള്‍ക്ക് ന്യൂഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ജൂണിയര്‍ അത്‌ലറ്റിക് മീറ്റില്‍ വെങ്കലം ലഭിച്ചു. ഇതിനു പാരിതോഷികമായി കേന്ദ്രസര്‍ക്കാരിന്‍റെ പാരിതോഷികം അത്‌ലറ്റിനൊപ്പം പരിശീലകനുമുണ്ടായിരുന്നു.

40,000 രൂപയായിരുന്നു സര്‍ക്കാരിന്‍റെ സമ്മാനം. എന്നാല്‍, അന്നത്തെ ഇന്ത്യന്‍ പരിശീലകയായിരുന്ന ഒരു പഞ്ചാബി വനിതയ്ക്കാണ് പാരിതോഷികം ലഭിച്ചത്. ബീനയുടെ പരിശീലകനായിട്ടും പുരുഷോത്തമന് ഒരു പ്രതിഫലവും ലഭിച്ചില്ല. പുരുഷോത്തമനാണ് പാരിതോഷികം ലഭിക്കേണ്ടത് എന്ന് പി.ടി. ഉഷയുടെ പരിശീലകന്‍ ഒ.എം. നമ്പ്യാര്‍ പറഞ്ഞെങ്കിലും അതു ഫെഡറേഷനോ വനിതാ പരിശീലകയോ ചെവിക്കൊണ്ടില്ല. ദേശീയ ക്യാമ്പില്‍ ഇല്ലാത്തതുകൊണ്ടാണ് പുരുഷോത്തമന്് പാരിതോഷികം ലഭിക്കാത്തത് എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം.

ഇന്ത്യന്‍ ക്യാമ്പിലെത്തിയ പുരുഷോത്തമന് ആദ്യദിനം മുതല്‍ തന്നെ അവിടുത്തെ കാര്യങ്ങളില്‍ പന്തികേട് തോന്നിത്തുടങ്ങി. 2002ലായിരുന്നു പുരുഷോത്തമന് ഏറ്റവും വലിയ നെറികേട് നേരിടേണ്ടിവന്നത്. ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരങ്ങള്‍ക്കും പരിശീലകര്‍ക്കും 20 ലക്ഷം രൂപ വീതമാണ് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചത്. ഇന്നത്തെ പോലെ വലിയ പരിപാടിയൊക്കെ നടത്തി അതില്‍വച്ചായിരുന്നില്ല തുക വിതരണം ചെയ്തത്. ബീനാമോള്‍ക്ക് രണ്ടു സ്വര്‍ണവും ബിനുവിന് ഒരു സ്വര്‍ണവും ലഭിച്ചു. ഇതിലൂടെ പുരുഷോത്തമന് യഥാര്‍ഥത്തില്‍ ലഭിക്കേണ്ടത് 60 ലക്ഷം രൂപയായിരുന്നു. എന്നാല്‍, 20 ലക്ഷം രൂപ മാത്രമാണ് അദ്ദേഹത്തിനു ലഭിച്ചത്. ബാക്കി തുകയെവിടെയെന്ന് അന്നത്തെ ചീഫ് കോച്ചായിരുന്ന ജോഗീന്ദര്‍ സിംഗ് സൈനിക്കും ഫെഡറേഷന്‍ സെക്രട്ടറിയായ ലളിത് ഭാനോട്ടിനും മാത്രമേ അറിയൂ. ഇതില്‍ വളരെ നിരാശനായിരുന്നു പുരുഷോത്തമന്‍. എന്നാല്‍, തന്‍റെ കുട്ടികള്‍ മികവു തുടരുന്നല്ലോ എന്ന ആശ്വാസത്തില്‍ പുരുഷോത്തമന്‍ പിടിച്ചുനിന്നു.


ഒഗറോഡ്‌നിക് വന്നു, കാര്യങ്ങള്‍ ‘ശരിയാക്കി’

യുക്രെയ്‌നില്‍നിന്ന് യൂറി ഒഗറോഡ്‌നിക് എന്ന പരിശീലകന്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്‍റെ തലതൊട്ടപ്പനായി വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. യുക്രെയ്‌നിലെ പരിശീലനത്തിലൂടെ അദ്ദേഹം ഇന്ത്യന്‍ താരങ്ങളുടെ ഊര്‍ജം വര്‍ധിപ്പിച്ചു. യുക്രെയ്‌ന് പോകുമ്പോള്‍ യൂറിയും സംഘവും പുരുഷോത്തമനെ ഒഴിവാക്കുന്നത് നിത്യസംഭവമായി. ബീനയും ബിനുവും പരിശീലനത്തിനു പോകുമ്പോള്‍ ഇരുവരുടെയും പരിശീലകന് സംഘത്തില്‍ ഇടമില്ല. ബീനയെയും ബിനുവിനെയുമൊക്കെ 800 മീറ്ററില്‍നിന്ന് 400 മീറ്ററിലേക്കു മാറ്റി. അന്താരാഷ്്ട്ര മീറ്റുകളില്‍ റിലേ ടീമില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി കൂടുതല്‍ പരിശീലകര്‍ക്കും മറ്റും വിദേശ ടൂര്‍ സംഘടിപ്പിക്കാനായിരുന്നു യൂറിയുടെയും ഫെഡറേഷന്‍റെയും നീക്കം. അതിൽ ബലിയാടായി പുരുഷോത്തമനും.

ഒടുവില്‍ ആട്ടും തുപ്പും സഹിച്ച് ക്യാമ്പില്‍ തുടരേണ്ടതില്ല എന്നു തീരുമാനിച്ച് പുരുഷോത്തമന്‍ പട്യാല വിട്ടു. എന്നാല്‍, ന്യൂഡല്‍ഹിയിലെത്തും മുമ്പേ ലളിത് ഭാനോട്ട് പുരുഷോത്തമനെ വിളിച്ചു. താങ്കള്‍ പോകരുതെന്ന് ആവശ്യപ്പെട്ടു. തനിക്ക് പരിശീലിപ്പിക്കാന്‍ അത്‌ലറ്റുകളില്ലാത്ത ഒരിടത്തു തുടരാന്‍ താത്പര്യമില്ലെന്നു പറഞ്ഞ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പോന്നു. പിന്നീട് സായിയുടെ പല സ്ഥലങ്ങളില്‍ പരിശീലകനായി തുടര്‍ന്നു.
ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ ഉത്തേജക മരുന്നു കുത്തിവയ്പിച്ച യൂറിയെ ആരോപണങ്ങള്‍ വര്‍ധിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ എഎഫ്‌ഐ പുറത്താക്കുകയായിരുന്നു. എന്നാല്‍, വിവാദങ്ങള്‍ തണുത്തതോടെ അദ്ദേഹം വീണ്ടും ടീമിന്‍റെ ഭാഗമായി. ഫെഡറേഷനില്‍ നടക്കുന്ന സാമ്പത്തിക വെട്ടിപ്പില്‍ ഏറെ നഷ്ടം സംഭവിച്ചയാളാണ് പുരുഷോത്തമന്‍. എന്നാല്‍, നട്ടെല്ലു വളയ്ക്കാതെ സത്യസന്ധമായി ജോലി ചെയ്ത് അദ്ദേഹം മടങ്ങി.

70-ാം വയസിലും സ്ഥിരോത്സാഹി

ഇപ്പോള്‍ 70-ാം വയസിലും അദ്ദേഹത്തിന്‍റെ മനസും ശരീരവും കായികത്തിനൊപ്പം തന്നെ. വരാപ്പുഴ രൂപതയുടെ നവദര്‍ശന സ്‌പോര്‍ട്‌സ് അക്കാഡമിയില്‍ പത്തിലേറെ കുട്ടികള്‍ക്ക് അത്‌ലറ്റിക്‌സ് ബാലപാഠങ്ങള്‍ പറഞ്ഞുകൊടുക്കുകയാണിപ്പോള്‍. ജൂണിയര്‍ തലത്തില്‍ ദേശീയ മെഡല്‍ സ്വന്തമാക്കിയ ഹൈജംപ് താരം ഗായത്രി ശിവകുമാര്‍ അടക്കമുള്ളവര്‍ പുരുഷോത്തമന്‍റെ ശിഷ്യരാണ്. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക് നിര്‍മിക്കാന്‍ മുന്‍കൈയെടുത്തയാളും പുരുഷോത്തമന്‍ തന്നെ. ഒമ്പതു വര്‍ഷക്കാലം സ്റ്റേഡിയത്തിന്‍റെ അഡ്മിനിസ്‌ട്രേറ്ററായി തിളങ്ങി. ഒടുവില്‍ അവിടെയും അവഗണന മാത്രമായിരുന്നു ഫലം. കോളജ് സ്‌റ്റേഡിയം ഏറ്റെടുത്തതോടെ പുരുഷോത്തമന്‍ അവിടം വിട്ടു. അണ്ടര്‍ 17 ലോകകപ്പിനുള്ള താരങ്ങളുടെ ഒരുക്കം ഇവിടെയാണ് നടക്കുന്നത്. അതൊക്കെ കാണുമ്പോള്‍ പുരുഷോത്തമന് ഏറെ അഭിമാനമാണ്. താന്‍ മുന്‍കൈയെടുത്ത് പൂര്‍ത്തിയാക്കിയ ഗ്രൗണ്ടാണല്ലോ ഇതെന്നോര്‍ത്ത്.

1964ല്‍ കായികജീവിതം ആരംഭിച്ച പുരുഷോത്തമന്‍ ദേശീയ തലത്തിലും അന്താരാഷ്്ട്ര തലത്തിലും നിരവധി മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. പരിശീലന രംഗത്ത് നിരവധി നേട്ടങ്ങള്‍ അദ്ദേഹം രാജ്യത്തിനു നല്‍കിയിട്ടുണ്ടെങ്കിലും ദ്രോണാചാര്യ അവാര്‍ഡ് ഇന്നും പുരുഷോത്തമന് അന്യമാണ്.

കോമണ്‍വെല്‍ത്ത് അഴിമതിയില്‍ ഉള്‍പ്പെട്ട ലളിത് ഭാനോട്ടിന്‍റെ അനുയായിയായ സത്യ നാരായണയെ വരെ ഇക്കാലത്ത് ദ്രോണാചാര്യ അവാര്‍ഡിനു നോമിനേറ്റ് ചെയ്യുന്ന എഎഫ്‌ഐയില്‍നിന്ന് പുരുഷോത്തമന്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. എന്‍റെ ഏറ്റവും വലിയ അവാര്‍ഡ് തന്‍റെ ശിഷ്യര്‍ തരുന്ന സ്‌നേഹമാണെന്ന് പുരുഷോത്തമന്‍ പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ക്ക് തിളക്കമേറുകയാണ്.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.