ചരിത്രം കുറിക്കാൻ ശ്രീകാന്തും സിന്ധുവും
ചരിത്രം കുറിക്കാൻ ശ്രീകാന്തും സിന്ധുവും
Friday, August 18, 2017 11:48 AM IST
ഈ വര്‍ഷം ഇന്ത്യന്‍ ബാഡ്മിന്‍റണ് മനോഹരമായ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്. ഈ വര്‍ഷം ഇന്ത്യക്ക് വ്യക്തിഗത ഇനത്തില്‍ ലഭിച്ചത് ഏഴ് കിരീടങ്ങളാണ്. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന് 21 പേരുടെ സംഘത്തെയാണ് ഇന്ത്യ അയച്ചിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ സ്വര്‍ണമെഡല്‍ നേടാന്‍ കഴിയാത്ത ഇന്ത്യ ഇക്കുറി സുവര്‍ണപ്രതീക്ഷയുമായാണ് ഗ്ലാസ്‌ഗോയില്‍ ഇറങ്ങുന്നത്. തിങ്കളാഴ്ച മുതലാണ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകുന്നത്. ഇന്ത്യക്കു സ്വര്‍ണം നേടാനാകുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. അതിനു കാരണങ്ങളുമുണ്ട്. വനിതകളിലെ പ്രതീക്ഷ‍ പി.വി. സിന്ധുവിലാണ്. കഴിഞ്ഞ വര്‍ഷം ഒളിമ്പിക്‌സില്‍ വെള്ളി നേടിയ സിന്ധു ലോക ചാമ്പ്യന്‍ഷിപ്പിലും മികവ് ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിന്ധു ഒളിമ്പിക്‌സില്‍ പ്രകടിപ്പിച്ച മികവ് ഈ വര്‍ഷം മറ്റ് താരങ്ങളും ആവര്‍ത്തിച്ചു. ഏഴു പേർ ഈ വര്‍ഷം കിരീടമുയര്‍ത്തി. കിഡംബി ശ്രീകാന്ത്, ബി.സായ് പ്രണീത് എന്നിവരിലും ഇന്ത്യക്കു പ്രതീക്ഷയുണ്ട്. നാലു പുരുഷന്മാരും അത്രതന്നെ വനിതകളുണ് ഇന്ത്യയില്‍നിന്ന് ലോക ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടിയത്.

കിഡംബി ശ്രീകാന്ത്

2017 ല്‍ ഇന്തോനേഷ്യ സൂപ്പര്‍ സീരീസ് പ്രീമിയറില്‍ ജപ്പാന്‍റെ കസുമാസ സകായിയെ 21-11, 21-19ന് തോല്‍പ്പിച്ചുകൊണ്ട് തുടങ്ങി. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഇന്തോനേഷ്യ സൂപ്പര്‍ സീരീസ് നേടുന്നത്. തൊട്ടടുത്ത മാസം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ചൈനയുടെ ചെന്‍ ലോംഗിനെ 22-20, 21-16ന് പരാജയപ്പെടുത്തി രണ്ടാം കിരീടം നേടി. ഈ രണ്ടു ടൂര്‍ണമെന്‍റിനു മുമ്പ് സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ കടന്നിരുന്നു. ആദ്യമാണ് ഒരു ഇന്ത്യന്‍ താരം മൂന്നു സൂപ്പര്‍ സീരീസ് ഫൈനലില്‍ പ്രവേശിക്കുന്നത്. 2017ല്‍ 15-ാം റാങ്കില്‍ തുടങ്ങിയ ശ്രീകാന്ത് എട്ടാം റാങ്കിലായാണ് ലോകചാമ്പ്യന്‍ഷിപ്പിലെത്തുന്നത്.ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ റഷ്യയുടെ സെര്‍ജി സിറാന്‍റിനെ നേരിടും.

ബി. സായ് പ്രണീത്

ശ്രീകാന്തിനൊപ്പം സായ് പ്രണീതും ഈ വര്‍ഷം തലക്കെട്ടുകളില്‍ നിറഞ്ഞിരുന്നു. ഒരേ നഗരത്തില്‍ വസിച്ച് ഒരേ പരിശീലകന്‍റെ കീഴില്‍ പരിശീലനം നടത്തുന്നവരാണ് ഇരുവരും. ഒരു സൂപ്പര്‍ സീരീസ് ഫൈനലില്‍ സായ് കടന്നപ്പോള്‍ എതിരാളിയും ശ്രീകാന്തായിരുന്നു. സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ശ്രീകാന്തിനെ 17-21, 21-17, 21-12ന് പരാജയപ്പെടുത്തി ആദ്യ സൂപ്പര്‍ സീരീസ് കിരീടം നേടി. അതിനുശേഷം സായ് ആദ്യമായി ഗ്രാന്‍പ്രീ ഗോള്‍ഡും സ്വന്തമാക്കി. തായ്‌ലന്‍ഡ് ഓപ്പണില്‍ ഇന്തോനേഷ്യയുടെ ക്രിസ്റ്റി ജോനാഥനെ 17-21, 21-18, 21-19ന് തോല്‍പ്പിച്ചു. റാങ്കിംഗില്‍ 19-ാം സ്ഥാനത്താണ് സായ്. ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ വീ നാനെ നേരിടും.


പി.വി. സിന്ധു

ലോക ചാമ്പ്യന്‍ഷിപ്പില്‍ 2011 മുതല്‍ ഇന്ത്യക്കു മെഡല്‍ ലഭിക്കുന്നുണ്ട്. 2013ല്‍ സിന്ധുവിന്‍റെ വെങ്കലത്തിലൂടെ ഇന്ത്യ വനിതാ വിഭാഗം സിംഗിള്‍സില്‍ ആദ്യ മെഡല്‍ നേടി. 2014ൽ സിന്ധു വീണ്ടും വെങ്കലം നേടി. പിന്നീട് സിന്ധുവിലും ഇന്ത്യന്‍ ബാഡ്മിന്‍റണിലും മാറ്റങ്ങള്‍ കണ്ടു. റിയോ ഒളിമ്പിക്‌സില്‍ സിന്ധു വെള്ളി മെഡല്‍ നേടി പുതിയ ചരിത്രമെഴുതി. സിന്ധുവിലൂടെ ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണമെഡലാണ് പ്രതീക്ഷിക്കുന്നത്.

2017ല്‍ സയ്യിദ് മോദി ഇന്‍റര്‍നാഷണല്‍ സീരീസ് ചാമ്പ്യനായി. അതിനുശേഷം ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍സീരീസില്‍ ഒളിമ്പിക് ചാമ്പ്യന്‍ കരോളിന്‍ മാരിനെ 21-19, 21-16ന് കീഴടക്കി. റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കു കയറി. നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

സൈന നെഹ്‌വാള്‍

സൈനയുടെ പേര് പറയാതെ ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ പൂര്‍ത്തിയാകില്ല. ഇന്ത്യയുടെ സൂപ്പര്‍ താരമാണ് സൈന. ഇത്തവണത്തെ ലോക ചാമ്പ്യന്‍ഷിപ്പ് താരത്തിനൊരു വെല്ലുവിളിയാണ്. രണ്ടു വര്‍ഷം മുമ്പ് ഇതേ ടൂര്‍ണമെന്‍റില്‍ ഫൈനലിലെത്തിയ ചരിത്രമുള്ള താരമാണ് സൈന. എന്നാല്‍, നിലവില്‍ സൈന ഫോമിലല്ല. ഒളിമ്പിക്‌സില്‍ മുട്ടിനേറ്റ പരിക്ക് സൈനയുടെ ഫോമിനെത്തന്നെ ബാധിച്ചു. പരിക്കിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ വിട്ടുനിന്നു. പരിക്കില്‍നിന്നു മോചിതയായശേഷം ജനുവരില്‍ നടന്ന മലേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ കിരീടം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.