ഉത്തേജകത്തിലെ കാണാക്കളികള്‍
ഉത്തേജകത്തിലെ കാണാക്കളികള്‍
Thursday, August 17, 2017 11:39 AM IST
ട്രാക്ക്‌ വിട്ട കളികൾ / സി.കെ. രാജേഷ്‌കുമാര്‍-2

ഒരു കഥയുണ്ട്, കഥയല്ല, സത്യം. കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സംഭവം. ഇന്ന് ദേശീയ ടീമിലെ ഏറ്റവും അറിയപ്പെടുന്നതും മുതിര്‍ന്നതുമായ പരിശീലകനാണ് കഥാനായകന്‍. ഏഷ്യന്‍ ഗെയിംസില്‍ മൂന്നു സ്വര്‍ണം നേടിയിട്ടുള്ള ഈ താരം ഒരിക്കല്‍ ഒരു ദേശീയ മീറ്റില്‍ സ്വര്‍ണമൊക്കെ നേടി വിശ്രമിക്കുകയാണ്. മുഖത്ത് വലിയ സന്തോഷവും അഭിമാനവുമൊക്കെയുണ്ട്. മത്സരത്തിനു ശേഷം ഉത്തേജകപരിശോധനയ്ക്കായി അദ്ദേഹത്തിന്‍റെ സാമ്പിള്‍ അധികൃതര്‍ ശേഖരിച്ചു. ഫലം വന്നപ്പോഴല്ലേ രസം. അദ്ദേഹം ഗര്‍ഭിണി!. ഒടുവില്‍ കാര്യമന്വേഷിച്ചപ്പോഴാണ് അതിലേറെ രസം. അന്നു പരിശോധിച്ച സാമ്പിള്‍ താരത്തിന്‍റെ ഭാര്യയുടേതായിരുന്നുവത്രേ.

സാമ്പിള്‍ ശേഖരിച്ചതിനു ശേഷം പരിശോധനയ്ക്കിടയിൽ എന്താണ് സംഭവിച്ചതെന്ന കാര്യം ഇന്നും അജ്ഞാതമാണ്. വളരെ ബഹുമാനിക്കപ്പെടുന്ന ഈ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി ആരും ആരോപിച്ചിട്ടില്ല. എന്നാല്‍, അന്നത്തെ ഉത്തേജക പരിശോധന നടത്തിയ അത്‌ലറ്റിക് ഫെഡറേഷന്‍റെ പിടിപ്പുകേട് ചോദ്യം ചെയ്യപ്പെട്ടു. അന്താരാഷ്്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയും (വാഡ) ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയും (നാഡ) ഒക്കെ വരുന്നതിനു മുമ്പ് അതത് ഫെഡറേഷനുകള്‍ തന്നെയായിരുന്നു ഉത്തേജക പരിശോധനകള്‍ നടത്തിയിരുന്നത്.

ഈ സംഭവം ഫെഡറേഷന്‍റെ പില്‍ക്കാലത്തെ പ്രവൃത്തികളുടെ ആദ്യകാല സൂചകമായിരുന്നു. നാഡയും വാഡയും ഒക്കെ വന്നാലും ഫെഡറേഷന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലായിരുന്നു. അവര്‍ക്ക് ഇഷ്ടമില്ലാത്തവരെ ഉത്തേജക പരിശോധനയില്‍ പോസിറ്റീവാക്കാം, ഇഷ്ടമുള്ളവരെ നെഗറ്റീവാക്കാം. അത് തുടര്‍ന്നുകൊണ്ടേയിരിക്കും.

യൂനാനി മരുന്നു കഴിച്ച് പോസിറ്റീവായി

തമിഴ്‌നാട്ടില്‍നിന്നുള്ള ഒരു മലയാളി അത്‌ലറ്റിനുണ്ടായ അനുഭവം ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. 2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ തമിഴ്‌നാടിനു വേണ്ടി 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിച്ച ഒരു താരം ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു. തനിക്ക് ഒരിക്കലും വിശ്വസിക്കാനാവാത്ത സംഭവമാണ് ഇതെന്ന് ആ അത്‌ലറ്റ് അന്നു തന്നെ വ്യക്തമാക്കി. എന്നാല്‍, അതൊന്നും വിശ്വസിക്കാന്‍ നാഡയും അത്‌ലറ്റിക് ഫെഡറേഷനും തയാറായില്ല. അവന് രണ്ടു വര്‍ഷത്തെ വിലക്കായിരുന്നു ഫെഡറേഷന്‍റെ തീര്‍പ്പ്. എന്നാല്‍, തികഞ്ഞ പോരാളിയായ ഈ അത്‌ലറ്റും മാതാപിതാക്കളും ഇതു കേട്ട് തോറ്റോടാന്‍ മനസുള്ളവരായിരുന്നില്ല. താര ത്തിന്‍റെ സിബിഐ ഉദ്യോഗസ്ഥനായ അച്ഛന്‍ സംഭവത്തിന്‍റെ ചുരുള്‍ നിവര്‍ത്താന്‍ മുന്നിട്ടിറങ്ങി. സാമ്പിള്‍ പരിശോധിച്ചവര്‍ക്ക് പറ്റിയ കൈയബദ്ധത്തിന്‍റെ വേരടക്കം അദ്ദേഹം പിഴുതു. ഉന്നത ഉദ്യോഗസ്ഥന്മാരെയടക്കം ചോദ്യം ചെയ്തു.


അന്വേഷണത്തില്‍ ബോധ്യമായത് ഇങ്ങനെയാണ്; തന്‍റെ മകന്‍ യൂനാനി മരുന്ന് കഴിച്ചിരുന്നു. പരിശോധനയില്‍ ഉത്തേജകം ആയി കണക്കാക്കാനാവുന്ന കണ്ടന്‍റ് അടങ്ങിയ ഔഷധമാണ് അവന്‍ കഴിച്ചിരുന്നത്. എന്നാല്‍, ഒരു പരിശോധനയ്ക്കു വേണ്ടുന്ന അളവില്‍ സാമ്പിള്‍ താരത്തില്‍നിന്ന് എടുത്തില്ല. സാധാരണഗതിയില്‍ 30എംഎല്‍ മുതല്‍ 60 എംഎല്‍ വരെയാണ് സാമ്പിള്‍ എടുക്കുന്നത്. എന്നാല്‍, അതിലും വളരെ കുറച്ചു മാത്രമാണ് ശേഖരിച്ചത്. അതുകൊണ്ട് തന്നെ പരിശോധനയില്‍ കൃത്യമായ ഫലം ലഭിച്ചുവെന്നു വരില്ല. മാത്രവുമല്ല, യൂനാനി മരുന്നിന്‍റെ വിവരങ്ങള്‍ അത്‌ലറ്റ് ബന്ധപ്പെട്ടവര്‍ക്കു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ക്കെതിരേ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത അത്‌ലറ്റ് അനുകൂലമായ വിധി സമ്പാദിച്ചു.

എന്നാല്‍, 400 മീറ്റര്‍ മികച്ച താരമായിരുന്ന അത്‌ലറ്റിനു നഷ്ടപ്പെട്ടത് റിയോ ഒളിമ്പിക്‌സാണ്. അവന്‍റെ സ്ഥാനത്ത് തമിഴ്‌നാട്ടില്‍നിന്നു തന്നെയുള്ള മറ്റൊരു താരമാണ് ഇന്ത്യയുടെ 4-400 മീറ്റര്‍ റിലേ സംഘത്തില്‍ ഉള്‍പ്പെട്ടത്. എന്‍ജിനിയറിംഗ് ബിരുദധാരിയായ അത്‌ലറ്റ് ഇപ്പോള്‍ ജോലിക്കു കയറി. സ്‌പോര്‍ട്‌സ് ഒക്കെ അദ്ദേഹം ഉപേക്ഷിച്ചു. ഈ ഡിസംബറില്‍ മത്സരരംഗത്തേക്ക് എത്തുമെന്ന് അവന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഫെഡറേഷന്‍റെയും മറ്റും പ്രതികാര നടപടികള്‍ തനിക്കെതിരേയും ഉണ്ടാകുമോ എന്ന പേടിയില്‍ സ്‌പോര്‍ട്‌സ് തന്നെ അവന്‍ അവസാനിപ്പിച്ചു.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.