ചിത്രയ്ക്കു യോഗ്യതയില്ല: ഉഷ
ചിത്രയ്ക്കു യോഗ്യതയില്ല: ഉഷ
Wednesday, July 26, 2017 11:31 AM IST
കോഴിക്കോട്: അന്താരാഷ്്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍റെ നിയമങ്ങൾ അനുസരിച്ചുള്ള യോഗ്യതയില്ലാത്തതിനാലാണ് പി.യു. ചിത്രയെ ലോക അത്‌ലറ്റിക്സിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് ഒളിന്പ്യൻ പി.ടി. ഉഷ.

ചിത്രയുടെ പ്രകടനത്തിന് സ്ഥിരതയില്ലാത്തതാണ് സെലക‌്ഷൻ കമ്മിറ്റി ഉയർത്തിക്കാട്ടുന്ന പ്രശ്നം. യോഗ്യതയില്ലാത്ത ആരെയും ഇത്തരം മത്സരങ്ങളില്‍ പങ്കെടുപ്പിക്കാറില്ലെന്നും അവർ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചിത്രയ്ക്ക് വേണ്ടി താന്‍ വാദിച്ചിരുന്നു. എന്നാല്‍ ചിത്രയ്ക്ക് യോഗ്യതാമാനദണ്ഡം മറികടക്കാനായില്ല. കഴിഞ്ഞയാഴ്്ച ഗുണ്ടൂരിൽ നടന്ന മത്സരത്തിൽ 1500 മീറ്റർ 4 മിനിറ്റ് 28 സെക്കൻഡിലാണ് ചിത്ര ഫിനിഷ് ചെയ്തത്. മറ്റൊരു ഇന്ത്യൻ താരത്തോട് പരാജയപ്പെടുകയും ചെയ്തു. ട്രാക്കിലെ പ്രകടനം കുറച്ചു മുന്നോട്ടും പിന്നോട്ടും ആകുന്നത് സ്വാഭാവികമാണ്. എന്നാൽ ഒരു താരത്തോട് പരാജയപ്പടുന്നത് അയോഗ്യതയായാണ് കണക്കാക്കുക. പരാജയം ഒരു അത്‌ലറ്റിനെ സംബന്ധിച്ചിടത്തോളം മോശം നിലവാരമാണ് സൂചിപ്പിക്കുക. അതൊരാൾ ചൂണ്ടിക്കാട്ടുന്പോൾ അതല്ല, ചിത്രയാണ് ശരിയെന്ന് ഒരു നിരീക്ഷകയെന്ന നിലയിൽ തനിക്ക് വാദിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.


ചിത്രയെ സെലക‌്ഷന്‍ കമ്മിറ്റി ഒഴിവാക്കിയതില്‍ ദുഃഖമുണ്ടെന്നും ഉഷ പറഞ്ഞു. സെലക‌്ഷന്‍റെ രീതികള്‍ എല്ലാ അത്‌ലറ്റുകളും മനസിലാക്കാറുണ്ട്. കമ്മിറ്റിയില്‍ താന്‍ ആരുമല്ല. നിരീക്ഷകയെന്ന നിലയില്‍ മീറ്റിംഗിൽ പങ്കെടുക്കാന്‍ താനും പോയിരുന്നു. അര്‍ഹതപ്പെട്ട കുട്ടികളെ ആരെയെങ്കിലും തഴയുന്നുണ്ടെങ്കിൽ അവർക്ക് വേണ്ടി സംസാരിക്കാനാണ് ആ മീറ്റിംഗിൽ പങ്കെടുത്തതെന്നും ഉഷ പറഞ്ഞു.

അതേസമയം സെലക‌്ഷൻ കമ്മിറ്റിയുടെ നിയമാവലിയിൽ ഇടപെടാൻ താൻ ആരുമല്ലെന്നും അവർ പറഞ്ഞു. നിരീക്ഷകയെന്ന നിലയില്‍ പി.ടി. ഉഷ പങ്കെടുത്ത യോഗത്തിലാണ് ചിത്രയടക്കമുളള താരങ്ങളെ ഒഴിവാക്കിയുളള തീരുമാനം വന്നത്. ഇതേറെ വിവാദമായതോടെയാണ് വിശദീകരണവുമായി അവർ രംഗത്തെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.