ക്ലോസെ ബയേണ്‍ സ്‌പോര്‍ട്‌സ് ഡയറക്ടറായേക്കും
Wednesday, July 26, 2017 11:31 AM IST
ബര്‍ലിന്‍: ജര്‍മനിയുടെ ഐതിഹാസിക ഫുട്‌ബോള്‍ താരം മിറാസ്ലാവ് ക്ലോസെ ബയേണ്‍ മ്യൂണിക്ക് ക്ലബ്ബിന്‍റെ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തേക്കും. ജര്‍മന്‍ താരങ്ങളായ ഒലിവര്‍ കാനും ഫിലിപ്പ് ലാമും അടക്കമുള്ള പ്രമുഖരെ ഈ സ്ഥാനത്തേക്കു നിര്‍ദേശിച്ചുവെങ്കിലും ഇരുവരും ഈ സ്ഥാനം നിരസിക്കുകയായിരുന്നു. മത്യാസ് സാമറുടെ പിന്‍ഗാമിയായാണ് ക്ലോസെയെ പരിഗണിക്കുന്നത്.കഴിഞ്ഞ ഒരു വര്‍ഷമായി ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.


ക്ലബ്ബിന്‍റെ തലപ്പത്ത് റുമെനിംഗും ഹോനസും തമ്മില്‍ തുടരുന്ന വടംവലിയാണ് പല പ്രമുഖരെയും ഈ സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നത്. എന്നാല്‍, സാമറില്‍ നിന്നു വ്യത്യസ്തമായി, സംസാരത്തില്‍ മിതത്വം പാലിക്കുന്ന ക്ലോസെയ്ക്ക് ഈ റോള്‍ ഭംഗിയാക്കാന്‍ സാധിക്കുമെന്നാണ് ബയേണ്‍ മ്യൂണിക്കിന്‍റെ പ്രതീക്ഷ.
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് ക്ലോസെ.

ജോസ് കുമ്പിളുവേലില്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.