റോജർ ഫെഡറർക്ക് എട്ടാം വിംബിൾഡൺ കിരീടം
റോജർ ഫെഡറർക്ക് എട്ടാം വിംബിൾഡൺ കിരീടം
Sunday, July 16, 2017 10:59 AM IST
ലണ്ടന്‍: വിശേഷണ വാക്കുകള്‍ക്കതീതനായി ഫെഡക്‌സ്. ലോകത്തിലെ ഓരോ കായിക പ്രേമിയെയും വിസ്മയിപ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിന്‍റെ ഇതിഹാസ നക്ഷത്രം റോജര്‍ ഫെഡറര്‍. വിംബിള്‍ഡണ്‍ കിരീടത്തിന്‍റെ തിളങ്ങുന്ന പ്രതലത്തില്‍ താരത്തിന്‍റെ എട്ടാം മുത്തം. ഒപ്പം 19-ാം ഗ്രാന്‍സ്്‌ലാം കിരീടവും, റോജര്‍ എണ്ണുകയാണ്..!

ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബിന്‍റെ അഴകാര്‍ന്ന പച്ചപ്പുല്‍ത്തകിടിയില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ടെന്നീസിന്‍റെ ക്ലാസിക് മുഖമായ റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്. മുപ്പത്തിയഞ്ചുകാരനായ ഫെഡറര്‍ കേവലം ഒരു മണിക്കൂര്‍ 41 മിനിറ്റുകള്‍ക്കുള്ളിലാണ് സിലിച്ചിനെ കശക്കിയെറിഞ്ഞത്. സ്‌കോര്‍ 6-3, 6-1, 6-4.

2012നു ശേഷം ഇതാദ്യമായി ഫെഡക്‌സ് വിംബിള്‍ഡണില്‍ മുത്തമിട്ടു. ഓപ്പണ്‍ എറയുടെ ചരിത്രത്തില്‍ വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായമേറിയ താരമാണ് ഫെഡറര്‍.
1976ല്‍ 32-ാം വയസില്‍ കിരീടം ചൂടിയ ഇതിഹാസ താരം ആര്‍തര്‍ ആഷെയുടെ റിക്കാര്‍ഡാണ് ഫെഡറര്‍ മറികടന്നത്.

പരിക്കുമൂലം ഏറെ വിഷമതകള്‍ അലട്ടുകകൂടി ചെയ്തതോടെ സിലിച്ച് ഫെഡറര്‍ക്ക് ഒരു എതിരാളിയേ ആയില്ല. നിരവധി തവണ ഡോക്ടറെത്തി സിലിച്ചിനെ പരിശോധിച്ചു.
കിരീടനേട്ടത്തോടെ ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ കിരീടം നേടുന്ന പുരുഷതാരമായി ഫെഡറര്‍ മാറി. ഏഴു കിരീടം നേടിയ അമേരിക്കയുടെ വിഖ്യാത താരം പീറ്റ് സാംപ്രസിനെയാണ് ഫെഡറര്‍ പിന്തള്ളിയത്. ഒമ്പതു തവണ വിംബിള്‍ഡണ്‍ നേടിയ മാര്‍ട്ടിന നവ് രത്തിലോവ മാത്രമാണ് ഫെഡററുടെ മുന്നിലുള്ളത്. ഈ സീസണിലെ ഓസ്‌ട്രേലിയന്‍ ഓപ്പണും ഫെഡററിനായിരുന്നു. ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്‌ലാം നേടിയ ഫെഡറര്‍ പിന്നിലുള്ള നദാലുമായുള്ള (15) വ്യത്യാസം നാലായി വര്‍ധിപ്പിച്ചു.

ഒരു സെറ്റ് പോലും വഴങ്ങാതെയാണ് ഫെഡറര്‍ കിരീടം സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ്. ഫെഡറര്‍. 1976ല്‍ ബ്യോണ്‍ബോര്‍ഗ് ഒരു സെറ്റ് പോലും വഴങ്ങാതെ കിരീടം സ്വന്തമാക്കിയിരുന്നു. വിംബിള്‍ഡണില്‍ ആദ്യ ഫൈനല്‍ കളിച്ച സിലിച്ച് മത്സരത്തിന്‍റെ ഒരു ഘട്ടത്തിലും ഫെഡറര്‍ക്കു വെല്ലുവിളിയുയര്‍ത്തിയില്ല. ഫെഡറര്‍ തന്‍റെ കരിയറില്‍ ഏറ്റവും അനായാസം കിരീടം സ്വന്തമാക്കിയ വര്‍ഷം ഒരുപക്ഷേ ഇതായിരിക്കും. ആദ്യസെറ്റിന്‍റെ തുടക്കത്തില്‍ മാത്രമായിരുന്നു സിലിച്ചിന്‍റെ വെല്ലുവിളിയുണ്ടായിരുന്നത്. എന്നാല്‍, 2-2ല്‍നിന്ന് സെര്‍വ് ബ്രേക് ചെയ്തു മുന്നേറിയ ഫെഡറര്‍ പിന്നീടു തിരിഞ്ഞുനോക്കിയില്ല. രണ്ടാം സെറ്റില്‍ 3-0ന്‍റെ ലീഡ് നേടി വളരെ നേരത്തെ തന്നെ മികവ് പ്രകടിപ്പിച്ചു. മൂന്നാം സെറ്റില്‍ പൊരുതാനുള്ള ശ്രമം സിലിച്ചിനുണ്ടായെങ്കിലും പരിക്ക് വില്ലനായി. ഒടുവില്‍ 6-1ന് സെറ്റും ചാമ്പ്യന്‍ഷിപ്പും ഫെഡറര്‍ സ്വന്തമാക്കി.
“ഞാന്‍ ഒരിക്കലും ഈ മത്സരം വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. കഴിവിന്‍റെ പരമാവധി ശ്രമിച്ചു, വിജയിച്ചു” മത്സരശേഷം ഫെഡറര്‍ പറഞ്ഞു. ‘എന്‍റെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിലൊന്നാണ് ഫെഡററെപോലെ ഒരു കളിക്കാരനെതിരായ ഫൈനല്‍. വളരെ ആസ്വദിച്ചു, നന്ദി ഫെഡറര്‍, നന്ദി വിംബിള്‍ഡണ്‍’ - സിലിച്ച് പറഞ്ഞു.


ഫെഡററുടെ റിക്കാര്‍ഡുകള്‍

ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്്‌ലാം നേടിയ താരം 19
ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ കിരീടം ചൂടിയ താരം 8, പീറ്റ് സാംപ്രസിന്‍റെ റിക്കാര്‍ഡ് (7) മറികടന്നു
ഒരു ഗ്രാന്‍സ്്‌ലാമില്‍ കൂടുതല്‍ തവണ ഫൈനലിലെത്തിയ താരം, വിംബിള്‍ഡണില്‍ 11 തവണ, നദാലിന്‍റെ റിക്കാര്‍ഡ് (10) മറികടന്നു
ഗ്രാന്‍സ്്‌ലാം നേടുന്ന പ്രായംകൂടിയ താരം, 35-ാം വയസില്‍ വിംബിള്‍ഡണ്‍
29 ഗ്രാന്‍സ്്‌ലാം ഫൈനലുകള്‍ (10 എണ്ണം തുടര്‍ച്ചയായി), തുടര്‍ച്ചയായി 23 ഗ്രാന്‍സ്്‌ലാം സെമി ഫൈനലുകള്‍, ആകെ 42 സെമികള്‍
ഏതെങ്കിലും മൂന്നു ഗ്രാന്‍സ്്‌ലാമുകള്‍ അഞ്ചോ അതിലധികമോ നേടിയ ഏക താരം
തുടര്‍ച്ചയായി 10 ഗ്രാന്‍സ്്‌ലാം ഫൈനലുകള്‍
ലോകറാങ്കിംഗില്‍ ഒന്നാം സ്ഥാനം 302 ആഴ്ചകളില്‍ (തുടര്‍ച്ചയായി 237 ആഴ്ചകളില്‍). 1973ല്‍ റാങ്കിംഗ് ഏര്‍പ്പെടുത്തിയ ശേഷം കൂടുതല്‍ തുടര്‍ആഴ്ചകള്‍ ഒന്നാമതിരിക്കുന്ന താരം. കൂടുതല്‍ ആഴ്ചകള്‍ ഒന്നാം സ്ഥാനം കൈയാളിയ താരം പീറ്റ് സാംപ്രസാണ്.
ഹാര്‍ഡ്‌കോര്‍ട്ടില്‍ 10 ഗ്രാന്‍സ്്‌ലാമുകള്‍ നേടുന്ന ആദ്യതാരം (ഓസ്‌ട്രേലിയന്‍ ഓപ്പണും യുഎസ് ഓപ്പണും അഞ്ചു വീതം)
ഹാര്‍ഡ്‌കോര്‍ട്ടില്‍ 65 കിരീടങ്ങള്‍ നേടി, ഈ നേട്ടം കൈവരിക്കുന്ന ഏക താരമായി
കളിമണ്‍ കോര്‍ട്ടില്‍ ഒരു ഗ്രാന്‍സ്്‌ലാം മാത്രം. അഞ്ചു തവണ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയ ഫെഡറര്‍ നാലു തവണയും റാഫേല്‍ നദാലിനോടു തോറ്റു. നദാല്‍ പരിക്കു മൂലം പിന്മാറിയ 2009ലെ ഫ്രഞ്ച് ഓപ്പണില്‍ ഫെഡറര്‍ ചാമ്പ്യനായി.
ഫെഡറര്‍ 65 ഹാര്‍ഡ് കോര്‍ട്ട് കിരീടങ്ങളും 17 പുല്‍കോര്‍ട്ട് കിരീടങ്ങളും 11 ക്ലേ കോര്‍ട്ട് കിരീടങ്ങളും സ്വന്തമാക്കി.
ആകെ കിരീടങ്ങള്‍ 93. ജിമ്മി കോണേഴ്‌സും (109) ഇവാന്‍ ലെന്‍ഡലും (94) മാത്രം മുന്നില്‍.
മൂന്നു വര്‍ഷങ്ങളില്‍ എല്ലാ ഗ്രാന്‍സ്്‌ലാമുകളിലും ഫൈനലിലെത്തുന്ന ഒരേ ഒരു താരം 2006, 2007, 2009
71 ഗ്രാന്‍സ്്‌ലാം മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരം
തുടര്‍ച്ചയായി 65 ഗ്രാന്‍സ്്‌ലാം മത്സരങ്ങള്‍ കളിച്ച ഏക താരം
പുല്‍കോര്‍ട്ടില്‍ ഏറ്റവും കൂടിയ വിജയശതമാനം 81.17%

വ്യക്തിജീവിതം

അമ്മ - ലിനറ്റ്, അച്ഛന്‍ -റോബര്‍ട്ട്, ഒരു സഹോദരി-ഡയാന
ഫെഡററുടെ ഇഷ്ടതാരങ്ങള്‍ - സ്റ്റെഫാന്‍ എഡ്ബര്‍ഗ്,
ബോറിസ് ബെക്കര്‍, പീറ്റ് സാംപ്രസ്
ഇംഗ്ലീഷ്, ജര്‍മന്‍, സ്വിസ് ജര്‍മന്‍, ഫ്രഞ്ച് എന്നീ ഭാഷകള്‍ ഒഴുക്കോടെ സംസാരിക്കും.
ഭാര്യ - മിര്‍ക വാവ്‌റിനെക്
നാലു മക്കള്‍ (രണ്ട് ഇരട്ടകള്‍)
ആഫ്രിക്കയിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി വന്‍ തുക നിക്ഷേപിച്ചു. 6,50,000 കുട്ടികളാണ് ഗുണഭോക്താക്കള്‍.
മികച്ച കായിക താരത്തിനുള്ള ലോറസ് അവാര്‍ഡ് നാലു തവണ സ്വന്തമാക്കി
ഏറ്റവും മികച്ച വർഷം 2006. ഈ വർഷം മാത്രം ഫെഡറർ നേടിയത് 12 കിരീടങ്ങൾ. ഓപ്പൺ എറ ചരിത്രത്തിലെ മികച്ച രണ്ടാമത്തെ വാർഷിക പ്രകടനമായി ഇതു കണക്കാക്കുന്നു. 1969ലെ റോഡ് ലെവറുടെ പ്രകടനമാണ് മുന്നിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.