അന്തര്‍ സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പ് : കേരളം മുന്നിൽ
അന്തര്‍ സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്  ചാന്പ്യന്‍ഷിപ്പ് : കേരളം മുന്നിൽ
Sunday, July 16, 2017 10:59 AM IST
ഗുണ്ടൂർ: 57-ാമത് അന്തര്‍ സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പിന്‍റെ ആദ്യ ദിനത്തില്‍ പിന്നിലോടിയ കേരളം രണ്ടാം ദിനം മുന്നിലെത്തി. 60 പോയിന്‍റുള്ള കേരളം 49 പോയിന്‍റുള്ള ഹരിയാനയെ രണ്ടാം സ്ഥാനത്താക്കി. മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയുമാണ് ജംപിംഗ് പിറ്റിലും ട്രാക്കിലും നിന്നുമായി കേരളം ഇന്നലെ നേടിയത്. ഇതോടെ നിലവിലെ ചാന്പ്യന്മാരായ കേരളത്തിന്‍റെ മെഡൽവേട്ട എട്ടായി.

ജംപിംഗ് പിറ്റിൽ പുരുഷ, വനിത വിഭാഗങ്ങളില്‍ കേരളം ഇന്നലെ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കി. വൈ. മുഹമ്മദ് അനീസും വി. നീനയുമാണ് സ്വര്‍ണം സമ്മാനിച്ചത്. പി.വി. സുഹൈല്‍ കേരളത്തിനായി വെള്ളിയും നേടി. 7.60 മീറ്റര്‍ ദൂരം താണ്ടിയായിരുന്നു മുഹമ്മദ് അനീസിന്‍റെ സുവര്‍ണ നേട്ടം. ഒളിന്പ്യന്‍ മുഹമ്മദ് അനസിന്‍റെ സഹോദരനാണ് അനീസ്. 7.55 മീറ്ററാണ് പി.വി. സുഹൈല്‍ ചാടിയത്്. കര്‍ണാടകയുടെ സിദ്ധാന്ത് നായക് 7.41 മീറ്റര്‍ ചാടി വെങ്കലം നേടി.

ലണ്ടനിലേക്കുള്ള ചാട്ടം ലക്ഷ്യത്തില്‍ എത്തിയില്ലെങ്കിലും കേരളത്തിന് സ്വര്‍ണം സമ്മാനിച്ചാണ് വനിതാ വിഭാഗത്തില്‍ വി. നീന ചാട്ടം നിർത്തിയത്. ദൂം- 6.20 മീറ്റർ . ഏഷ്യന്‍ അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പില്‍ വെള്ളി യാണ് നീനയ്ക്കു ലഭിച്ചത്. 6.54 മീറ്ററാണ് കലിംഗയില്‍ നീന ചാടിയത്. 6.75 മീറ്റര്‍ ദൂരമായിരുന്നു ലോക ചാന്പ്യന്‍ഷിപ്പ് യോഗ്യതാ മാര്‍ക്ക്.

പുരുഷന്‍മാരുടെ 800 മീറ്ററില്‍ ഏഷ്യന്‍ ചാന്പ്യന്‍ഷിപ്പിലെ വെങ്കല ജേതാവ് ജിന്‍സൺ‍ ജോണ്‍സണ്‍ കേരളത്തിന് സ്വര്‍ണം സമ്മാനിച്ചു. പൊന്നുനേടിയിട്ടും ലോക ചാന്പ്യന്‍ഷിപ്പ് ബെർത്ത് ജിൻസണു ലഭിച്ചില്ല. 1:47.38 എന്ന സമയത്താണ് ജിൻസൺ ഓട്ടം പൂർത്തിയാക്കിയത്. യോഗ്യതാ മാര്‍ക്കായ 1:45.90 കീഴടക്കാന്‍ ജിൻ‍സണായില്ല. ഹരിയാനയുടെ മഞ്ജിത് സിാംഗിനാണ് ‍ വെള്ളി കേരളത്തിനായി ട്രാക്കിലിറങ്ങിയ മറ്റൊരു താരം എ.എസ് ഇര്‍ഷാദിന് ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളു.


വനിതകളില്‍ പി.ടി. ഉഷയുടെ ശിഷ്യ അബിത മേരി മാനുവലാണ് വെള്ളി നേടിയത്. സ്വര്‍ണം പ്രതീക്ഷിച്ചിറങ്ങിയ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്സിലെ താരം പശ്ചിമബംഗാളിന്‍റെ ലിലി ദാസിനോട് പൊരുതി കീഴടങ്ങുകയായിരുന്നു. സമയം 2.:06.19. പശ്ചിമബംഗാളിന്‍റെ തന്നെ സിപ്ര സര്‍ക്കാര്‍ വെങ്കലം നേടി. പുരുഷന്‍മാരുടെ 20 കിലോ മീറ്റര്‍ നടത്തത്തിലൂടെയായിരുന്നു രണ്ടാം ദിനത്തില്‍ ട്രാക്കുണര്‍ന്നത്. കെ.ടി. ഇര്‍ഫാന്‍ വിട്ടു നിന്നതോടെ കേരളത്തിന്‍റെ ജഴ്സിയില്‍ നടക്കാന്‍ മലയാളി താരങ്ങളില്ലായിരുന്നു. ഹരിയാനയുടെ സന്ദീപ് കുമാര്‍ സ്വര്‍ണത്തിലേക്ക് നടന്നു കയറി.
200 മീറ്ററിന്‍റെ ട്രാക്കില്‍ പെന്നില്‍ തിളങ്ങി ഒഡീഷ. വനിതകളുടെ 200 മീറ്ററില്‍ ഒഡീഷയുടെ ശ്രബാനി നന്ദയും പുരുഷ വിഭാഗത്തില്‍ അമിയ കുമാര്‍ മല്ലിക്കുമാണ് സ്വര്‍ണം നേടിയത്. 24.18 സെക്കൻഡിലായിരുന്നു ശ്രബാനി നന്ദയുടെ സ്വര്‍ണക്കുതിപ്പ്. അമിയകുമാര്‍ മല്ലിക് 21.65 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് പുരുഷ വിഭാഗത്തില്‍ സ്വര്‍ണം സ്വന്തമാക്കിയത്. മണിപ്പൂരിന്‍റെ വിപിന്‍കുമാര്‍ (21.85) വെള്ളിയും ഹരിയാനയുടെ പ്രവീണ്‍ (22.01) വെങ്കലവും നേടി.

പുരുഷന്‍മാരുടെ ഷോട്പുട്ടില്‍ മൂന്നു മെഡലുകളും പഞ്ചാബി താരങ്ങള്‍ ‍ വാരിയെടുത്തു. 19.46 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട് പായിച്ചാണ് തേജീന്ദര്‍ സിംഗ് തൂര്‍ പഞ്ചാബിനായി സ്വര്‍ണം എറിഞ്ഞിട്ടത്. ജസ്ദീപ് സിംഗ് ധില്ലന്‍ (18.48) വെള്ളിയും നവ്തേജ്ദീപ് സിംഗ് (17.61) വെങ്കലവും പഞ്ചാബിനായി എറിഞ്ഞു നേടി. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയിലും പഞ്ചാബി താരങ്ങളുടെ മെഡല്‍ കൊയ്ത്തായിരുന്നു. 81.84 മീറ്റര്‍ ദൂരത്തേക്ക് ജാവലിൻ പായിച്ച ദേവീന്ദര്‍ സിംഗ് കാംഗ് മീറ്റ് റിക്കാര്‍ഡോടെ പഞ്ചാബിന് സ്വര്‍ണം സമ്മാനിച്ചു. 2000 ല്‍ ചെന്നൈയില്‍ ജഗദീഷ് ബിഷ്നോയ് സ്ഥാപിച്ച 79.67 മീറ്റര്‍ ദൂരമാണ് പതിനേഴ് വര്‍ഷത്തിന് ശേഷം ദേവീന്ദര്‍ മറികടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.