മിതാലിയുടെ പ്രതികാരം
മിതാലിയുടെ പ്രതികാരം
Sunday, July 16, 2017 10:59 AM IST
ലണ്ടൻ: കഴിഞ്ഞ രണ്ടു മത്സരങ്ങളിലേറ്റ തോല്‍വിക്ക് ഇന്ത്യ നല്‍കിയ ഏറ്റവും മികച്ച ഉത്തരമാണ് ശനിയാഴ്ച കിവികള്‍ക്കു മേല്‍ നേടിയ വിജയമെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. മിതാലിയുടെ ആറാം ശതകവും ഇടംകൈക്കാരി രാജേശ്വരി ഗെയ്ക്ക്‌വാദിന്‍റെ പ്രഥമ അഞ്ചുവിക്കറ്റ് നേട്ടവും ഇന്ത്യയുടെ വിജയത്തെ ഉജ്വലമാക്കി.

കിവികളെ ഇടിച്ചു നിരത്തിയ മത്സരം ,ഓസീസ് നിരയെ കൂടുതല്‍ ചിന്തിപ്പിക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. മുന്‍പ് ദക്ഷിണാഫ്രിക്കയോടും ഓസ്‌ട്രേലിയയോടും പരാജയപ്പെട്ട ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു ശനിയാഴ്ചത്തെ മത്സരം. ഇതോടെ ഇന്ത്യ സെമിഫൈനല്‍ യോഗ്യത നേടി. സെമിയിൽ ഇന്ത്യ, ഓസ്ട്രേലിയയെ നേരിടും. മിതാലിയുടെ സെഞ്ച്വറിയും(109) ഹര്‍മന്‍ പ്രീത് കൗറിന്‍റെ (60)യും വേദ കൃഷ്ണമൂര്‍ത്തിയുടെയും അര്‍ദ്ധശതകങ്ങളുമാണ് ശനിയാഴ്ച ഇന്ത്യന്‍ വിജയത്തിന് കളമൊരുക്കിയത്.ഒപ്പം രാജേശ്വരി ഗെയ്ക്ക്‌വാദിന്‍റെ അഞ്ചു വിക്കറ്റുകളും വിജയത്തിന്‍റെ മാറ്റ് കൂട്ടി.

ജൂലൈ 20ന് ഡെര്‍ബിയില്‍ നടക്കുന്ന ഓസ്‌ട്രേലിയയുമായുള്ള സെമിയില്‍ വിജയം ആവര്‍ത്തിക്കാനുള്ള തയാറെുപ്പിലാണ് മിതാലിയും കൂട്ടരും. ആദ്യസെമിയിൽ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കയെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.